Connect with us

Culture

വികസനത്തിളക്കവുമായി കൊല്ലത്ത് പ്രേമചന്ദ്രന്‍

Published

on


എ.കെ.എം ഹുസൈന്‍

നാട്ടില്‍ വികസനം എത്തിക്കുന്നതാണ് ജനപ്രതിനിധിയുടെ പ്രഥമ കടമയെങ്കില്‍ എന്‍.കെ പ്രേമചന്ദ്രന്‍ സമ്പൂര്‍ണ വിജയമാണെന്ന് കൊല്ലത്തുകാര്‍ സാക്ഷ്യപ്പെടുത്തും. 1996ലും 98ലും കൊല്ലത്ത് നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രേമചന്ദ്രന്‍ ആര്‍.എസ്.പി യു.ഡി.എഫില്‍ എത്തിയതോടെയാണ് കഴിഞ്ഞ തവണ വീണ്ടും കൊല്ലത്ത് നിന്നും വിജയിച്ചത്. സി.പി.എം പി.ബി അംഗം എം.എ ബേബിയെ പരാജയപ്പെടുത്തിയാണ് ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. കൊല്ലത്തെ എം.പി അഞ്ചുകൊല്ലം മുമ്പ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഇനി ഒന്നുപോലും പാലിക്കാനില്ലെന്നാണ് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തല്‍.
സംസ്ഥാന മുഖ്യമന്ത്രി ഉള്‍പ്പെടെ വ്യക്തിപരമായി ആക്ഷേപിക്കുമ്പോഴും രാഷ്ട്രീയ എതിരാളികള്‍ പൂഴിക്കടകനായി സംഘി പ്രചരണം നടത്തിയപ്പോഴും പുഞ്ചിരിയോടെ നേരിട്ട എന്‍.കെ പ്രേമചന്ദ്രന്‍ വികസന തുടര്‍ച്ചക്ക് വോട്ട് തേടിയാണ് കൊല്ലത്തെ ജനങ്ങളുടെ മനം കവരുന്നത്.
കരിമണലിന്റെ നാടായ ചവറ മുതല്‍ കിഴക്കന്‍ മലയോര മേഖലയായ പുനലൂര്‍ ഉള്‍പ്പെടെ ഏഴു നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എന്‍.കെ പ്രേമചന്ദ്രന്‍ സുപരിചിതനാണ്. കവലകളില്‍ ചെന്നിറങ്ങുന്ന പ്രേമചന്ദ്രന് ആരും ആരെയും പരിചയപ്പെടുത്തേണ്ട കാര്യമില്ല. എല്ലാവരെയും പേര് ചൊല്ലിവിളിക്കാന്‍ കഴിയുന്ന പരിചയവും സൗഹൃദവും.
സൗമ്യം സമഗ്രം സുതാര്യം എന്ന സന്ദേശമുയര്‍ത്തിയാണ് യു.ഡി.എഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും അനന്തമായ വികസന സാധ്യതകളാണ് കൊല്ലത്തെ കാത്തിരിക്കുന്നതെന്നാണ് പ്രേമചന്ദ്രന്റെ പക്ഷം.
ജനങ്ങള്‍ പതിറ്റാണ്ടുകളായി കാത്തിരുന്ന കൊല്ലം ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാന്‍ കഴിഞ്ഞതാണ് പ്രേമചന്ദ്രന്റെ പ്രധാന നേട്ടം. ഇതോടെ ദേശീയപാതയില്‍ കാവനാട് മുതല്‍ മേവറം വരെ അനുഭവപ്പെട്ടിരുന്ന ഗുരുതരമായ ഗതാഗത കുരുക്ക് ഒഴിവായി.
എണ്ണമറ്റ വികസന പ്രവര്‍ത്തനങ്ങളാണ് അഞ്ചുവര്‍ഷം കൊണ്ട് പ്രേമചന്ദ്രന്‍ പൂര്‍ത്തീകരിച്ചത്. പുനലൂര്‍ ചെങ്കോട്ട ഗേജ് മാറ്റം, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ സമ്പൂര്‍ണ വികസനം, കൊല്ലം ആശ്രാമം ഇ.എസ്.ഐ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയുടെ വികസനം, കൊല്ലം റെയില്‍വെ സ്റ്റേഷന്റെ രണ്ടാം കവാടം പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്, കേന്ദ്രീയ വിദ്യാലയത്തിന് ആധുനിക രീതിയില്‍ പണികഴിപ്പിച്ച പുതിയ കെട്ടിട സമുച്ചയം തുടങ്ങി എടുത്തുപറയാന്‍ ഒട്ടേറെ.
റോഡുകളുടെ വികസനം, അംഗന്‍വാടികളുടെയും ആസ്പത്രികളുടെയും വികസനം, സ്‌കൂളുകള്‍ക്ക് ആധുനിക രീതിയില്‍ കെട്ടിടം നിര്‍മിക്കുകയും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുകയും ചെയ്തത് ഉള്‍പ്പെടെ എം.പി ഫണ്ടിന്റെ സമ്പൂര്‍ണ വിനിയോഗവും പ്രേമചന്ദ്രന്റെ ശ്രദ്ധേയ നേട്ടമായി.
രാജ്യാന്തര വേദികളില്‍ കൊല്ലത്തിന്റെ ശബ്ദം ആകാന്‍ കഴിഞ്ഞതും മുത്തലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ശക്തമായി ശബ്ദം ഉയര്‍ത്തിയതും പ്രേമചന്ദ്രന് ഏറെ തിളക്കമുണ്ടാക്കി. മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
പാര്‍ലമെന്റില്‍ നിരവധി സ്വകാര്യ ബില്ലുകളും സ്വകാര്യ പ്രമേയങ്ങളും അവതരിപ്പിച്ച് ശ്രദ്ധേയനായി. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള നിരാകരണ പ്രമേയം, കശുവണ്ടി വ്യവസായത്തിന്റെയും തൊഴിലാളികളുടെയും നിലനില്‍പ്പിനായുള്ള ഇടപെടല്‍, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമം, തോട്ടം മേഖലയുടെ നിലനില്‍പ്പിനാവശ്യമായ ഇടപെടലുകള്‍ തുടങ്ങി കഴിഞ്ഞ അഞ്ചു വര്‍ഷവും പാര്‍ലമെന്റിലെ സമസ്ത തലങ്ങളിലും പ്രേമചന്ദ്രന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ടായിരുന്നു.
കൊല്ലത്ത് അടുത്ത അഞ്ചുവര്‍ഷക്കാലത്തേക്കുള്ള വികസന പദ്ധതികളും നിര്‍ദേശങ്ങളുമായാണ് പ്രേമചന്ദ്രന്‍ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരുന്നത്.
പ്രചരണത്തിന്റെ മൂന്നാം ഘട്ടവും പിന്നിട്ടാണ് പ്രേമചന്ദ്രന്റെ മുന്നേറ്റം. കശുവണ്ടി മേഖലയിലും തോട്ടം മലയോര മേഖഖലയിലും ഗ്രാമ, നഗര പ്രദേശങ്ങളിലും ഏറെ ആവേശത്തോടെയാണ് ജനങ്ങള്‍ പ്രേമചന്ദ്രനെ വരവേറ്റത്. സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ കൊല്ലം ജില്ലാ സെക്രട്ടറിയുമായ സി.പി.എമ്മിലെ കെ.എന്‍ ബാലഗോപാലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ബി.ജെ.പിയിലെ കെ.വി സാബുവാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. മൂന്നുസ്ഥാനാര്‍ത്ഥികളും അഭിഭാഷകര്‍ കൂടിയാണെന്ന പ്രത്യേകതയും കൊല്ലത്തിന് സ്വന്തം.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending