Connect with us

More

മന്ത്രിസ്ഥാനം കൈവിടാതിരിക്കാന്‍ അവസാന ശ്രമവുമായി എന്‍.സി.പി; കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ നീക്കം

Published

on

തിരുവനന്തപുരം: പാര്‍ട്ടിയിലെ രണ്ട് എം.എല്‍.എമാരും നിയമക്കുരുക്കില്‍ നിന്ന് ഉടനൊന്നും മോചിതരാകില്ലെന്ന് വ്യക്തമായതോടെ, പുറത്ത് നിന്നുള്ള ഏതെങ്കിലും എം.എല്‍.എയെ പാര്‍ട്ടിയിലെത്തിച്ച് മന്ത്രിസഭാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ എന്‍.സി.പി നേതൃത്വം നീക്കം തുടങ്ങി. വൈകിയാല്‍ മന്ത്രിസ്ഥാനം എന്നെന്നേക്കുമായി കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞാണ് എന്‍.സി.പി നേതൃത്വം ഇതിനായുള്ള നീക്കം സജീവമാക്കിയത്. മന്ത്രിസഭാ പ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന കാര്യത്തില്‍ എന്‍.സി.പിക്കുള്ളില്‍ ഏകസ്വരമാണ്. എന്നാല്‍ ആരെ മന്ത്രിയാക്കുമെന്ന കാര്യത്തില്‍ ഭിന്നത രൂക്ഷമാണ്. പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്്കുമാറിനുവേണ്ടി ഒരുവിഭാഗം നേതാക്കളും കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനുവേണ്ടി മറുവിഭാഗവുമാണ് രംഗത്തുള്ളത്. എന്നാല്‍ കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടിയിലെത്തിച്ച് മന്ത്രിയാക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം.

ഫോണ്‍കെണി വിവാദത്തില്‍ കുടങ്ങിയ എ.കെ ശശീന്ദ്രനും കായല്‍കയ്യേറ്റത്തില്‍ തോമസ് ചാണ്ടിക്കും മേലുള്ള നിയമക്കുരുക്കുകള്‍ ഉടനൊന്നും അഴിയില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് എന്‍.സി.പി നേതൃത്വം ബദല്‍ നീക്കങ്ങളിലേക്ക് കടന്നത്. കേരള കോണ്‍ഗ്രസ് ബിയെ പാര്‍ട്ടിയില്‍ ലയിപ്പിച്ച് ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നാണ് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററുടെ നിലപാട്. എന്നാല്‍ കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കണമെന്നാണ് തോമസ് ചാണ്ടിവിഭാഗത്തിന്റെ ആവശ്യം. എ.കെ ശശീന്ദ്രന്‍ നിലപാട് പരസ്യമാക്കിയിട്ടുമില്ല. ശശീന്ദ്രനെ ഒപ്പം നിര്‍ത്താനുള്ള നീക്കവും തോമസ് ചാണ്ടി വിഭാഗം തുടങ്ങിയിട്ടുണ്ട്. ആര്‍. ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറുമെത്തിയാല്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഇരുവരുടെയും കൈയിലാകുമെന്ന ആശങ്കയാണ് എന്‍.സി.പി യിലെ ഭൂരിപക്ഷം നേതാക്കള്‍ക്കുമുള്ളത്. പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനമടക്കം ബാലകൃഷ്ണപിള്ള ചോദിച്ചുവാങ്ങും. മകന്‍ മന്ത്രിയുമാകും. ഇതോടെ കുടുംബ പാര്‍ട്ടിയായി എന്‍.സി.പി മാറും. ഇതോടെ യഥാര്‍ത്ഥ എന്‍.സി.പിക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് കോവൂരിന് സാധ്യത കല്‍പിക്കപ്പെടുന്നത്. പാര്‍ട്ടിക്ക് അതീതനായി നില്‍ക്കാന്‍ ശ്രമിക്കുന്ന പ്രകൃതമല്ല കോവൂരിനെന്നതും അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. അതേസമയം, ഗണേഷ്‌കുമാര്‍ മന്ത്രിയാകുന്നതിനോടാണ് മുഖ്യമന്ത്രിക്ക് താല്‍പര്യം. ഗതാഗത വകുപ്പ് ഗണേഷിനെ ഏല്‍പ്പിച്ച് മുഖം രക്ഷിക്കാമെന്ന ആഗ്രഹമാണ് മുഖ്യമന്ത്രിക്കുള്ളത്. ഗണേഷിനെ മന്ത്രിയാക്കാനുള്ള നീക്കം ആഴ്ചകള്‍ക്ക് മുന്‍പേ എന്‍.സി.പിയില്‍ സജീവമായിരുന്നു. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്റെ ഏകപക്ഷീയമായ നീക്കത്തിനെതിരെ മറുവിഭാഗങ്ങള്‍ രംഗത്തെത്തിയതോടെ ആ നീക്കം പൊളിഞ്ഞു. ആദ്യഘട്ടത്തില്‍ ബാലകൃഷ്ണപിള്ളയും ഈ നീക്കത്തിന് എതിരായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ടതോടെ പിള്ള പച്ചക്കൊടി കാട്ടി.

ലയനത്തിനായി കുറച്ച് ആവശ്യങ്ങളും പിള്ള മുന്നോട്ടുവെച്ചു. മകന് മന്ത്രിസ്ഥാനം ലഭിക്കുമ്പോള്‍ തന്റെ ക്യാബിനറ്റ് പദവി നഷ്ടപ്പെടുമോ എന്ന ആശങ്കയും മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായ ബാലകൃഷ്ണപിള്ളക്കുണ്ട്. ഇതിനിടെയാണ് പാര്‍ട്ടി പൂര്‍ണമായി പിള്ളയുടെ കൈയിലേക്ക് പോകുമെന്ന ആശങ്ക എന്‍.സി.പിയില്‍ സജീവമായത്. ഇതോടെ കോവൂരിന് പിന്തുണയേറി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending