Connect with us

Culture

കോഴിക്കോട് ഹാട്രിക് മുന്നേറ്റത്തിന് എം.കെ രാഘവന്‍

Published

on


ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: മലബാറിന്റെ ആസ്ഥാന നഗരിയായ കോഴിക്കോട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ പക്വതയും തറവാടിത്തവും കാത്തു സൂക്ഷിക്കുന്നവരാണ്; നന്മയുള്ളവരെ മനസ്സറിഞ്ഞ് സല്‍ക്കരിക്കുന്നവര്‍. കഴിഞ്ഞ രണ്ടു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കോഴിക്കോടിന്റെ സനേഹം ആവോളം നുകരാന്‍ കഴിഞ്ഞ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ഗോദയിലിറങ്ങുന്നത് ഹാട്രിക് ജയം ലക്ഷ്യമിട്ടാണ്.
കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നടപ്പാക്കിയ പദ്ധതികളും ജനങ്ങളുമായുണ്ടാക്കിയ ഹൃദയ ബന്ധവുമാണ് എം.കെ രാഘവന്റെ കൈമുതല്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ എം.കെ രാഘവന്‍ കേരളത്തില്‍ സഹകരണ മേഖലയില്‍ ആരംഭിച്ച ആദ്യത്തെ എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ (മാടായി ആര്‍ട്‌സ് & സയന്‍സ് കോളേജ്) മുഖ്യ ശില്പിയുമാണ്. 2009ല്‍ ആദ്യമായി മത്സരിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസിനെ 838 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയ എം.കെ രാഘവന്‍ 2014ല്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനെ 16883 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ എം.പി ഫണ്ട് വിനിയോഗിച്ച മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട്. വികസന കാര്യത്തില്‍ വിപ്ലവകരമായ നേട്ടങ്ങളാണ് പത്തുവര്‍ഷം കൊണ്ട് മണ്ഡലത്തിലുണ്ടായത്. ആരോഗ്യരംഗത്തുണ്ടായ മാറ്റങ്ങള്‍ മലബാറിലെ മൊത്തം ജനങ്ങള്‍ക്ക് ഗുണപ്രദമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി സെന്ററും 44.5 കോടിയുടെ കാന്‍സര്‍ സെന്ററും ഇംഹാന്‍സ് സെന്ററും വിപ്ലവകരമായ നേട്ടമാണ്.
രാജ്യത്ത് ഏറ്റവും ചെലവേറിയതും ആധുനികവുമായ നിര്‍ദിഷ്ട ബേപ്പൂര്‍ മലാപ്പറമ്പ് നാലുവരി പാത വരുന്നതോടെ ഗതാഗത കുരുക്കിന് അറുതിയാവുന്നതോടൊപ്പം നഗരത്തിന്റെ മുഖഛായയും മാറും. ദേശീയ പാതയിലെ കുരുക്കഴിച്ച രാമനാട്ടുകര-വെങ്ങളം ആറുവരി പാതയുചെ ശില്‍പിയും മറ്റാരുമല്ല. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ലോകോത്തര നിലവാരത്തിലാക്കാനുള്ള 1523 കോടിയുടെ പദ്ധതിക്ക് ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. റെയില്‍വേ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തേതാണ്. അണ്ടര്‍ പാസുകളുടെ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇ.എസ്.ഐ റീജ്യനല്‍ സെന്റര്‍ കോഴിക്കോട് സ്ഥാപിച്ചത് തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാണ്. ജില്ലയിലെ മൂന്നാമത് കേന്ദ്രീയ വിദ്യാലയം ഉള്ളിയേരിയില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. എല്ലാ മേഖലയിലും വികസനം എത്തിച്ചതിന് പുറമെ നിപ്പ, പ്രളയം തുടങ്ങിയ ദുരന്ത ഘട്ടങ്ങളിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായി. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നിപ്പ റിപ്പോര്‍ട്ട് ചെയ്തതോടെ ഇക്കാര്യത്തിലെ വിദഗ്ദരുള്‍പ്പെടുന്ന കേന്ദ്ര സംഘത്തെ യുദ്ധകാലാടിസ്ഥാനത്തില്‍ എത്തിക്കാന്‍ രാഘവന്റെ ഇടപെടലിനായി. ആര്‍ക്കും എപ്പോഴും എന്തിനും സമീപിക്കാവുന്ന ജനകീയന്‍ എന്നതാണ് രാഘവനെ ശ്രദ്ധേയമാക്കുന്നത്.
ജനകീയ പിന്തുണ്‌ക്കൊപ്പം പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും എം.കെ രാഘവന്റെ പ്രവര്‍ത്തനം മികച്ചതാണ്. 76 ശതമാനം ഹാജരാണ് അദ്ദേഹത്തിന് പതിനാറാം ലോക്‌സഭയിലുള്ളത്. കേരളത്തിന്റെയും കോഴിക്കോടിന്റെയും വികസനങ്ങള്‍ ലക്ഷ്യമാക്കിയുള്ള 335 ചോദ്യങ്ങള്‍ സഭയിലുന്നയിച്ചിട്ടുള്ള അദ്ദേഹം 69 ചര്‍ച്ചകളിലും സജീവമായി. കേരളത്തില്‍ നിന്നും പുതിയ ട്രെയിനുകള്‍, കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ നിന്നുള്ള വലിയ വിമാനങ്ങളും ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റും പുനഃസ്ഥാപിക്കുക, കോഴിക്കോട് എയിംസ്, കോഴിക്കോട് തുറമുഖം തുടങ്ങിയവ ഒട്ടനവധി വിഷയങ്ങളിലാണ് എം.കെ രാഘവന്‍ ഇടപെട്ടത്.
പാര്‍ലമെന്റിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫേയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും ശ്രദ്ധേയമായ സാനിധ്യമായി.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എ പ്രദീപ് കുമാര്‍ 13 വര്‍ഷമായി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എം.എല്‍.എയാണ്. നാദാപുരം ചേലക്കാട് സ്വദേശിയായ പ്രദീപ് കുമാര്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം, കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നോര്‍ത്ത് മണ്ഡലത്തിലെ പ്രധാന വികസന പദ്ധതിയായ മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിനായി കഴിഞ്ഞ ബജറ്റില്‍ പോലും പണം വകയിരുത്താതുള്‍പ്പെടെ കാര്യമായ വികസന പദ്ധതികളൊന്നും കൊണ്ടുവരാനാവാത്ത പ്രദീപിന് എതിരെ സ്വന്തം മണ്ഡലത്തില്‍ തന്നെ കനത്ത പ്രതിഷേധമാണുള്ളത്. രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള നടക്കാവ് ജി.ജി.എച്ച്.എസ്.എസ് പ്രവാസി വ്യവസായികളായ ഡോ.ഫൈസലും ഭാര്യ ഷബാനയും ചേര്‍ന്ന് 22 കോടി രൂപ മുടക്കി നവീകരിച്ചത് സ്വന്തം വികസന നേട്ടമായി അവതരിപ്പിക്കുന്നതിനപ്പുറം കാര്യമായൊന്നും ചെയ്യാന്‍ പ്രദീപിനായിട്ടില്ല.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബുവാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ബി.ജെ.പിയുടെ മുന്‍നിര നേതാക്കള്‍ ഒഴിഞ്ഞു മാറിയതോടെയാണ് യുവ നേതാവായ പ്രകാശ് ബാബുവിന് നറുക്ക് വീണത്. ശബരിമല സംഘര്‍ഷ ഭരിതമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയായ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് എട്ടു കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച കേസ്സില്‍ ജയിലില്‍ കിടന്ന അദ്ദേഹം കോഴിക്കോട്ട് സദാചാര പൊലീസ് ചമഞ്ഞ് ഹോട്ടല്‍ ആക്രമിച്ച കേസ്സിലും ഉള്‍പ്പെട്ടിരുന്നു. എസ്.യു.സി.ഐയും ചില സ്വതന്ത്രരും മത്സര രംഗത്തുണ്ട്. ജനകീയതകൊണ്ടും വികസന നേട്ടങ്ങള്‍കൊണ്ടും എം.കെ രാഘവന്‍ തന്നെയാണ് ഏറെ മുന്നില്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending