Connect with us

Video Stories

വാഹന പരിശോധനക്കിടെ കോഴിക്കോട് വന്‍ കവര്‍ച്ചാ സംഘം വലയില്‍

Published

on

കോഴിക്കോട്: വാഹന പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് കടക്കുമ്പോള്‍ നാടകീയമായി കീഴ്‌പ്പെടുത്തിയ യുവാവിന്റെ വെളിപ്പെടുത്തലില്‍ വലയിലായത് വന്‍ കവര്‍ച്ചാ സംഘം. താമരശ്ശേരി അമ്പായിത്തോട് കമ്പിക്കുന്നുമ്മല്‍ ആഷിക്കാണ് (27) ആദ്യം പിടിയിലായത്. ഇയാളില്‍ നിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ രീതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് മറ്റു പ്രതികള്‍ പിടിയിലായത്.

വെസ്റ്റ് മാങ്കാവ് ഷബീര്‍ അലി, ചെലവൂര്‍ കോരക്കുന്നുമ്മല്‍ സനുഷഹല്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘത്തിലെ പ്രധാനികളായ പൊക്കുന്ന് മേച്ചേരി അക്ഷയ് സജീവ്, അതുല്‍, കൊമ്മേരി പൂതാന്‍ അതുല്‍, രാഘവ് എന്നിവരെ പിടികൂടിയത്. തുടര്‍ന്ന് കോഴിക്കോട് താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് കളവ് ചെയ്ത ഒമ്പത് ബൈക്കുകളും രണ്ടു കമ്പ്യൂട്ടറുകളും ഒരു ടെലിവിഷന്‍, രണ്ട് ടാബുകള്‍, എട്ട് ബാറ്ററി, മൂന്ന് മോട്ടോര്‍, നാലു സ്‌പോട്ട് ലൈറ്റ് തുടങ്ങി നിരവധി കളവ് മുതലുകള്‍ പൊലിസ് പിടിച്ചെടുത്തു.
പൊലീസ് പറയുന്നത്: നഗരത്തില്‍ രാത്രി സമയങ്ങളിലുള്ള പിടിച്ചുപറിയും കളവും അനാശ്യാസ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പൊലിസ് നടപടി ശക്തമാക്കിയതിന്റെ ഭാഗമായി വാഹന പരിശോധന നടത്തുമ്പോഴാണ് നാടകീയമായി പിടിയിലായത്.

വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്‍തുടര്‍ന്ന് ജില്ലാ ജയിലിന് മുന്‍വശം വെച്ച് പൊലീസ് വാഹനം കൊണ്ട് ബ്ലോക്ക് ചെയ്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടിയപ്പോള്‍ മല്‍പ്പിടുത്തത്തിലൂടെ എസ്.ഐ സിജിത്തും പൊലിസുകാരായ സന്ദീപും, അനുജും ചേര്‍ന്ന് അതി സാഹസികമായി പ്രതിയെ കീഴ്‌പ്പെടുത്തി. കസബ സി.ഐ ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ എസ് ഐ സിജിത്തും സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ റസാഖിന്റെ കീഴിലുള്ള സപെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ക്രൈംം സ്‌ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, അബ്ദുള്‍റഹ്മാന്‍ കെ, മനോജ് ഇ രണ്‍ദീര്‍, രമേഷ് ബാബു, സുജിത്ത് സി.കെ, ഷാഫി, കസബ പൊലിസ് സ്റ്റേഷനിലെ എസ്.ഐ ഇസ്മയില്‍, എ.എസ്.ഐ ദിനേശന്‍, പൊലീസുകാരായ ജിനീഷ്, മഹേഷ് ബാബു, ശ്രിജേഷ് എന്നിവരുമുണ്ടായിരുന്നു.

പിടിയിലായത് നഗരത്തിലെ പേടി സ്വപ്‌നങ്ങള്‍

കോഴിക്കോട്: വാഹന പരിശോധനക്കിടെ രക്ഷപ്പെടുമ്പോള്‍ പൊലീസ് പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തിയ പ്രതിയില്‍ നിന്ന് പൊലീസ് വലയില്‍ കുടുക്കിയത് നഗരത്തിലെ പേടി സ്വപ്‌നങ്ങളായ കവര്‍ച്ചാ സംഘത്തെ. കൊള്ള, പിടിച്ചുപറി, മയക്കുമരുന്ന് വ്യാപാരം, അനാശാസ്യം, ബ്ലാക്ക് മെയിലിംഗ് എന്നിവയെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സ്ഥിരം പ്രശ്‌നക്കാര്‍ ജാമ്യം നേടി വീണ്ടും സജീവമാകുമോയെന്നതും കണ്ടറിയണം. പ്രതികളെല്ലാം ലഹരിക്കും മയക്കമരുന്നിനും മറ്റും അടിമകളാണെന്ന് പൊലീസ് പറഞ്ഞു. രാത്രികാലങ്ങളില്‍ റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി കാല്‍നടയായി സ്റ്റാന്റിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വലിയ ഭീഷണിയായിരുന്നു ഇവര്‍. സംഘത്തിന്റെ നേതാവായ അമ്പായിയോട് ആദിക്ക് സിറ്റിയില്‍ നിരവധി കേസ്സുകളിലെ പ്രതിയാണ്.

മയക്കുമരുന്നിന് അടിമയായ ഇയാള്‍ ചെറുപ്പത്തിലെ കോഴിക്കോട് നഗരത്തില്‍ എത്തിയതാണ്. അനാശാസ്യം നടത്തുന്ന സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് കച്ചവടം നടത്തുകയും അസമയത്ത് യാത്ര ചെയ്യുന്നവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പണവും മൊബൈലും മറ്റം കവര്‍ന്നിട്ടുണ്ട്. പലപ്പോഴും പലരും മാനഹാനി ഭയന്ന് പരാതിപ്പെടാറില്ല.
ഇതു മുതലെടുത്ത് ഇയാള്‍ വിണ്ടും വീണ്ടും ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്നു. കയ്യില്‍ കത്തിയുമായി കറങ്ങുന്ന ഇയാള്‍ പലപ്പോഴും പൊലിസിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പൊലിസിന്റെ പിടിയിലായാല്‍ തന്നെ സ്വയം മുറിവേല്‍പ്പിച്ചും പരിക്കേല്‍പ്പിച്ചും രക്ഷപ്പെടുകയാണ് പതിവ്. ഇയാളുടെ ശരീരത്തില്‍ സ്വയം കീറിമുറിച്ച 150 ഓളം ഉണങ്ങിയ മുറിപ്പാടുകളുണ്ട്. ഇത്തരത്തില്‍ ആക്രമണം നടത്തുന്ന ഇയാളെ പലര്‍ക്കും പേടിയാണ്.

രാത്രികാലങ്ങളില്‍ കോഴിക്കോട് നഗരത്തില്‍ അരങ്ങേറ്റന്ന പല അനാശാസ്യ പ്രവര്‍ത്തനത്തിനും ചുക്കാന്‍ പിടിക്കുന്നത് ആഷിക്കാണ്. കോഴിക്കോട് നഗരത്തെപറ്റി ശരിക്കും മനസ്സിലാക്കിയ ഇയാള്‍ തെരുവ് വിളക്കോ സി.സി ടി.വിയോ ഇല്ലാത്ത സ്ഥലങ്ങളെയാണ് വിഹാര കേന്ദ്രമാക്കുന്നത്. ജില്ലയില്‍ നിരവധി സ്‌റ്റേഷനില്‍ കേസുള്ള ഇയാള്‍ താമരശ്ശേരി പൊലിസ് വാറണ്ട് കേസില്‍ പിടികൂടാനെത്തിയപ്പോള്‍ കത്തി കാട്ടി രക്ഷപ്പെട്ടിട്ടുണ്ട്.
സംഘത്തിലെ മറ്റൊരു പ്രതിയായ ഷബീര്‍ അലി എന്ന വെള്ളയില്‍ അലി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാള്‍ മുന്‍പ് മയക്കുമരുന്ന് കേസില്‍ കുവൈത്ത് ജയിലിലും കിടന്നിട്ടുണ്ട്. രാത്രികാലങ്ങളില്‍ അസമയത്ത് മദ്യപിച്ചും ലഹരി ഉപയോഗിച്ചം ബോധമില്ലാകെ കിടക്കുന്ന ആളുകളുടെ മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുന്ന രീതി ‘മേച്ചില്‍’ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ഇനി പിടികിട്ടാനുള്ള മുടിക്കല്‍ സ്വദേശിയായ അക്ഷയ് സജിവ് കോഴിക്കോട് നഗരത്തിലെ മയക്കു മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയും മോഷ്ടിച്ച ബൈക്കുകള്‍ പൊളിച്ച വില്‍ക്കുന്നതില്‍ വിദഗ്ധനുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending