കോഴിക്കോട്: എലിപ്പനി നിയന്ത്രണം ശക്തിപ്പെടുത്താന്‍ വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ടറേറ്റില്‍ ഇന്ന് (തിങ്കൾ) വൈകുന്നേരം 3 മണിക്ക് അടിയന്തര യോഗം കൂടുന്നു.
കോഴിക്കോട് ജില്ലയില്‍ എലിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, മെഡിസിന്‍-കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവികള്‍ എന്നിവരുടെ യോഗമാണ് വിളിച്ചിട്ടുള്ളത്.
ആരോഗ്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരോടൊപ്പം കേന്ദ്രസംഘത്തിലെ ഡോക്ടര്‍മാര്‍, മണിപ്പാല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അരുണ്‍കുമാര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, കോര്‍പറേഷന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും.