Connect with us

Culture

ആദ്യം അവസാനിപ്പിക്കേണ്ടിയിരുന്നത് വിമാകമ്പനികളുടെ കൊള്ള: കെ.പി.എ മജീദ്

Published

on

കോഴിക്കോട്: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സബ്‌സിഡി ഘട്ടം ഘട്ടമായി പത്തു വര്‍ഷത്തിനകം നിര്‍ത്തലാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം ധൃതി പിടിച്ച് നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധതയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് നടത്തുന്നതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഹജ്ജ് കപ്പല്‍ സര്‍വ്വീസ് നിര്‍ത്തലാക്കി ചെലവ് കൂടിയ വിമാനയാത്രയാക്കിയയപ്പോള്‍ 1974ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് സമാശ്വാസമായി സബ്‌സിഡിക്ക് തുടക്കം കുറിച്ചത്.
ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ പൂര്‍ത്തീകരിച്ച് അപേക്ഷ ക്ഷണിക്കലും കഴിഞ്ഞ തെരെഞ്ഞെടുപ്പ് ഏറെകുറെ പൂര്‍ത്തിയായപ്പോഴാണ് പൊടുന്നനെയുള്ള പ്രഖ്യാപനം. ഇത് ഈ വര്‍ഷം ഹജ്ജിന് പോകുന്ന 1.70 ലക്ഷം തീര്‍ഥാടകരെ വലിയ തോതില്‍ ബാധിക്കും. വിമാനക്കമ്പനികളുടെ കഴുത്തറുപ്പന്‍ നിരക്കിന് കടിഞ്ഞാണിടാതെ ഏകപക്ഷീയമായി ഥൃതിപിടിച്ച് സബ്‌സിഡി നിര്‍ത്തുന്നതായ പ്രഖ്യാപനം തെറ്റിദ്ധാരണ പരത്തുന്നതാണ്.
ഹജ്ജ് യാത്രക്കാരില്‍ നിന്ന് വിമാന കമ്പനികള്‍ മറ്റൊരു കാലത്തുമില്ലാത്ത കൊള്ള നിരക്കാണ് ഈടാക്കുന്നത്. അത്തരം ചൂഷണത്തിന്റെ പ്രഹരം കുറക്കുമെന്ന ആശ്വാസമായി മാത്രമായി സമീപകാലത്ത് ഹജ്ജ് സബ്‌സിഡി പരിമിതപ്പെട്ടിരുന്നു. വിമാന കമ്പനികളില്‍ നിന്ന് ആഗോള ടെണ്ടര്‍ ക്ഷണിച്ച് കുറഞ്ഞ നിരക്ക് സാധ്യമാക്കിയാല്‍ മാത്രം ഇപ്പോഴത്തെ സബ്‌സിഡിയെക്കാള്‍ തീര്‍ത്ഥാടകര്‍ക്ക് ഗുണം ചെയ്യും.
പുതിയ ഹജ്ജ് നയം രൂപീകരിക്കുമ്പോള്‍ അക്കാര്യവും പരിശോധിക്കണമെന്നും മുസ്്‌ലിംലീഗ് ഉള്‍പ്പെടെയുളള സംഘടനകളും ജന പ്രതിനിധികളും ആവശ്യപ്പെട്ടു വരികയായിരുന്നു. എഴുനൂറ് കോടിയോളം രൂപ സബ്‌സിഡി നല്‍കിയിരുന്നേടത്തു നിന്ന് ക്രമേണ കുറച്ച് കഴിഞ്ഞ വര്‍ഷം 450 കോടി രൂപയാണ് സബ്‌സിഡിക്കായി സര്‍ക്കാര്‍ നീക്കിവെച്ചത്. ഹജ്ജ് സബ്‌സിഡി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആരും സുപ്രീം കോടതിയില്‍ പോയിരുന്നില്ല. ചൂഷണ മുക്തമാക്കി പൗരന്മാരോട് നീതി കാണിക്കണമെന്നായിരുന്നു ആവശ്യം. ഇതിന് ചെവികൊടുക്കാതെയുള്ള എടുത്തുചാട്ടം പ്രതിഷേധാര്‍ഹമാണ്.
സബ്്‌സിഡി തുക മുസ്്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായി വിനിയോഗിക്കുമെന്ന കേന്ദ്ര ഹജ്ജ് മന്ത്രിയുടെ പ്രഖ്യാപനവും ശുദ്ധ തട്ടിപ്പാണ്. രാജ്യത്തെ പൗരന്മാരായ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. മുസ്്‌ലിം ന്യൂനപക്ഷ ദളിത് ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ പോലും യഥാവിധി നടപ്പാക്കാതെ പുറം തിരിഞ്ഞ് നില്‍ക്കുന്നവരുടെ പൊയ്മുഖമാണ് വ്യക്തമായതെന്നും കെ.പി.എ മജീദ് ചൂണ്ടിക്കാണിച്ചു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending