Connect with us

More

കെ.എസ്.ഇ.ബിയും പെന്‍ഷന്‍ പ്രതിസന്ധിയിലേക്ക്

Published

on

 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ കെ.എസ.്ഇ.ബിയും പെന്‍ഷന്‍ പ്രതിസന്ധിയിലേക്ക്. കെ.എസ്.ഇ.ബിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് കാണിച്ച് ചെയര്‍മാന്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് കത്തയച്ചു. പെന്‍ഷന്‍ കൊടുക്കാന്‍ രൂപീകരിച്ച ട്രസ്റ്റിലേക്കുള്ള വിഹിതം അഞ്ച് വര്‍ഷമായി ബോര്‍ഡ് അടക്കുന്നില്ല.
ഇതുവരെ പെന്‍ഷന്‍ മുടങ്ങിയിട്ടില്ലെങ്കിലും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പെന്‍ഷന്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. 1877 കോടി രൂപയുടെ സഞ്ചിത നഷ്ടത്തിലൂടെയാണ് കെ.എസ.്ഇ.ബി കടന്നുപോകുന്നത്. മാസ്റ്റര്‍ പെന്‍ഷന്‍ ആന്റ് ഗ്രാറ്റുവിറ്റി ട്രസ്റ്റിലേക്കുള്ള വിഹിതം പോലും അടക്കാനാകാത്തവിധം പ്രതിസന്ധി കനത്തുവെന്നാണ് കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റ എന്‍.എസ്.പിള്ള തൊഴിലാളി സംഘടനകള്‍ക്കയച്ച കത്തില്‍ പറയുന്നു. 2013 ഒക്ടോബറിലാണ് ട്രസ്റ്റ് ഉണ്ടാക്കിയത്. കെ.എസ.്ഇ.ബി. കമ്പനിയായി രൂപീകരിച്ചപ്പോഴുണ്ടാക്കിയ ത്രികക്ഷി കരാറിന്റെ ഭാഗമായാണ് പെന്‍ഷന്‍ മാസ്റ്റര്‍ ഫണ്ട് രൂപീകരിച്ചത്. ഓരോ വര്‍ഷവും സര്‍ക്കാര്‍ കെ.എസ.്ഇ.ബി.ക്ക് ഡ്യൂട്ടി ഇനത്തില്‍ നല്‍കുന്ന തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണമെന്നാണ് കരാറിലെ വ്യവസ്ഥ. പെന്‍ഷന്‍ ബോണ്ടുകളിറക്കി പലിശ ട്രസ്റ്റിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അതും നടപ്പായിട്ടില്ല.
അന്നത്തെ കണക്കനുസരിച്ച് പെന്‍ഷന് വേണ്ടത് 12,500 കോടിരൂപ. ഇതില്‍ 8000 കോടി കെ.എസ്.ഇ.ബിയും 4500 കോടി സര്‍ക്കാറും നല്‍കണമെന്നായിരുന്നു കരാര്‍. ഒരു വര്‍ഷം മാത്രം പെന്‍ഷന് വേണ്ടത് ശരാശരി 1200 കോടി. നഷ്ടം നികത്താന്‍ നിരക്ക് കൂട്ടണമെന്ന കെ.എസ്.ഇ.ബി നിര്‍ദ്ദേശം വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണെന്നാണ് ആരോപണം.
2013 ല്‍ ആകെ പെന്‍ഷന്‍ബാധ്യത 12,418 കോടി രൂപ ആയിരുന്നെങ്കില്‍ ഈ വര്‍ഷമത് 16,150 കോടി രൂപയായി. ഈ വര്‍ഷത്തെ മാത്രം പെന്‍ഷന്‍ ബാധ്യത 1208 കോടി രൂപയാണ്. ദൈനംദിന ചെലവുകളില്‍ നിന്നാണ് കെ.എസ.്ഇ.ബി.ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നത്. ഇങ്ങനെ ദൈനംദിന ചെലവുകളില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്നതില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ എതിര്‍പ്പ് അറിയിച്ചിട്ടുള്ളതാണ്. അതെ സമയം, കെ.എസ്.ഇ.ബി തൊഴിലാളികളുടെ പെന്‍ഷന്‍ പ്രതിസന്ധിയിലാണെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി എം.എം മണി ഇടുക്കിയില്‍ പറഞ്ഞു.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending