Connect with us

Culture

മിച്ചഭൂമി വിവാദം: എല്‍.ഡി.എഫില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

Published

on

 

റവന്യൂ വകുപ്പിനെതിരെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കുറുമ്പാലക്കോട്ട മിച്ചഭൂമി വിവദവുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്. വിവാദത്തിലുള്‍പ്പെട്ട സി.പി.ഐ ജില്ലാ സെക്രട്ടറിയെയും റവന്യൂ വകുപ്പിനെയും പരസ്യമായി വിമര്‍ശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ രംഗത്തെത്തിയത് വയനാട്ടില്‍ നേരത്തേ പുകഞ്ഞുതുടങ്ങിയ സി.പി.എം, സി.പി.ഐ പോര് പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. വാര്‍ത്തക്ക് പിന്നിലും സി.പി.എം നേതാക്കളുടെ പിന്തുണയുണ്ടെന്ന നിഗമനത്തിലാണ് സി.പി.ഐ. കഴിഞ്ഞ ദിവസം കല്‍പ്പറ്റ നഗരസഭയില്‍ നടന്ന ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞൈടുപ്പില്‍ സി.പി.ഐയെ പൂര്‍ണ്ണമായും അവഗണിച്ചതും ഈ പോരിന്റെ ഭാഗമായിരുന്നു.

തോമസ് ചാണ്ടി, കെ.എം. മാണി വിഷയങ്ങളില്‍ സി.പി.എമ്മിനും സര്‍ക്കാരിനും തലവേദനയുണ്ടാക്കുന്ന തരത്തില്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന സി.പി.ഐക്കെതിരെ കിട്ടുന്ന അവസരം മുതലാക്കാനുള്ള ശ്രമത്തിലാണ് സി.പി.എം നേതൃത്വം. ഇന്നലെ നിയമസഭയില്‍ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും വിശദീകരങ്ങളിലെ വൈരുധ്യം ഇത് വ്യക്തമാക്കുകയും ചെയ്യുന്നു. സംഭവം വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ വാര്‍ത്ത ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മാധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ വിശദീകരണം. സംഭവത്തില്‍ വയനാട് ജല്ലാ സെക്രട്ടറിയെ പരോക്ഷമായി സംരക്ഷിക്കുന്ന നിലപാടിലും മന്ത്രി ഉറച്ചുനിന്നു. അതേസമയം സി.പി.ഐക്കും റവന്യൂ വകുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.എം ജില്ലാ സെക്രട്ടറി തന്നെ രംഗത്ത് വന്നത് സി.പി.ഐ ഞെട്ടിച്ചിരിക്കുകയാണ്. ഭൂമി വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നായിരുന്നു ഗഗാറിന്റെ പ്രതികരണം. വയനാട്ടില്‍ മിച്ചഭൂമി കയ്യേറ്റം വ്യാപകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ ജില്ലാ നേതാവും സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു. വിജയന്‍ ചെറുകരക്കെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ജില്ലാ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയായിരുന്നു ഈ പോസ്‌റ്റെന്നാണ് സി.പി.ഐ കരുതുന്നത്. മുന്നണി മര്യാദപോലും പാലിക്കാതെ സി.പി.ഐയെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും സി.പി.ഐ വിശ്വസിക്കുന്നു.

ജില്ലയില്‍ സി.പി.എം, സി.പി.ഐ പോര് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ വര്‍ഷം മാനന്തവാടിയില്‍ സി.പി.ഐ നടത്തിയ മാര്‍ച്ചിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ ഒരു എസ്.ഐക്കും 7 സി.പി.ഐ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. കേസില്‍ 12 സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലുമായി. ഇതിന് ശേഷം മാനന്തവാടിയില്‍ സി.പി.ഐ മന്ത്രിമാരുടെ പരിപാടിയില്‍ സി.പി.എം നേതാക്കള്‍ പങ്കെടുക്കാറില്ല. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ നിന്ന് സി.പി.ഐയും വിട്ടുനിന്നിരുന്നു. കഴിഞ്ഞ ദിവസം കല്‍പ്പറ്റ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന് സി.പി.ഐ കല്‍പ്പറ്റ ലോക്കല്‍ കമ്മിറ്റി ഐക്യകണ്‌ഠേന ആവശ്യപ്പെട്ടിട്ടും ഒരു സ്റ്റാന്റിംഗ് കമ്മിറ്റി പോലും നല്‍കാന്‍ സി.പി.എം. തയ്യാറായിരുന്നില്ല. കല്‍പ്പറ്റ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന് രണ്ട് സീറ്റ് നല്‍കിയപ്പോഴും സി.പി.ഐയെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു സി.പി.എം. ഇതില്‍ പ്രതിഷേധിച്ച് അന്ന് സി.പി.ഐയിലെ വി.ജി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സി.പി.എമ്മിനെതിരെ മത്സരരംഗത്തെത്തുകയും ചെയ്തിരുന്നു.

പുതിയ വിവാദത്തില്‍ സി.പി.ഐക്കെതിരെ പരസ്യ നിലപാടെടുക്കുക വഴി, സി.പി.ഐയെ പ്രതിരോധത്തിലാക്കാനാണ് സി.പി.എം. ശ്രമം. അതുവഴി കെ.എം മാണിയുടെ മുന്നണിപ്രവേശനത്തിനെതിരെയുള്ള സി.പി.ഐ വിമര്‍ശനത്തിന്റെ മുനയൊടിക്കാന്‍ കഴിയും എന്നും സി.പി.എം വിശ്വസിക്കുന്നു.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending