Connect with us

Sports

ലാറ്റിനമേരിക്കന്‍ യൂറോ

Published

on

 

ബാര്‍സിലോണ: ഇന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മറ്റൊരു തകര്‍പ്പന്‍ അങ്കം. ബാര്‍സിലോണയും ചെല്‍സിയും മുഖാമുഖം. ജയിക്കുന്നവര്‍ക്ക് യൂറോപ്പിലെ ക്ലബ് ജേതാക്കളെ നിശ്ചയിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കാം. പരാജിതര്‍ക്ക് മടങ്ങാം. ചെല്‍സിയുടെ മൈതാനത്ത് നടന്ന ആദ്യപാദ മല്‍സരം 1-1 ല്‍ കലാശിക്കുകയായിരുന്നു. പക്ഷേ ലിയോ മെസി നേടിയ ആ എവേ ഗോള്‍ ആനുകൂല്യം ഇപ്പോള്‍ തന്നെ ബാര്‍സക്കുണ്ട്.
മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചാല്‍ പോലും ഈ എവേ ഗോള്‍ ആനുകൂല്യത്തില്‍ ഏര്‍ണസ്റ്റ് വെല്‍വാര്‍ഡോയുടെ സംഘത്തിന് ക്വാര്‍ട്ടര്‍ കളിക്കാം. സ്വന്തം മൈതാനത്ത് കളിക്കുന്ന മെസിക്കും സംഘത്തിനും തന്നെയാണ് ഇന്നത്തെ അങ്കത്തില്‍ വലിയ മുന്‍ത്തൂക്കം. നുവോ കാമ്പില്‍ അവരെ തോല്‍പ്പിക്കുക എളുപ്പമുള്ള ജോലിയല്ല. അന്റോണിയോ കോണ്ടെ പരിശീലിപ്പിക്കുന്ന ചെല്‍സി സംഘം താരനിബിഡമാണ്. വില്ലിയനും സെസ്‌ക്ക് ഫാബ്രിഗസും ഈഡന്‍ ഹസാര്‍ഡുമെല്ലാം സംഘത്തിലുണ്ട്. പക്ഷേ സ്ഥിരതയില്‍ നീലപ്പട പിറകിലായതിനാല്‍ അസാമാന്യം പ്രകടനം നടത്തിയാല്‍ മാത്രമാണ് രക്ഷ. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1-15 നാണ് കളി ആരംഭിക്കുന്നത്. ടെന്‍ രണ്ടില്‍ കളിയുടെ തല്‍സമയ കവറേജുണ്ട്. പ്രതീക്ഷയോടെയാണ് ബാര്‍സ പരിശീലകന്‍ വെല്‍വാര്‍ഡോ സംസാരിക്കുന്നത്. അതിന് കാരണവുമുണ്ട്. ലാലീഗയില്‍ വ്യക്തമായ കുതിപ്പാണ് ബാര്‍സ നടത്തുന്നത്. അവസാന മല്‍സരത്തില്‍ മെസി ഇല്ലാതിരുന്നിട്ടും ടീം രണ്ട് ഗോളിന് മലാഗയെ തകര്‍ത്തിരുന്നു. അതിന് തൊട്ട് മുമ്പ് നടന്ന മല്‍സരത്തിലാവട്ടെ ശക്തരായ അത്‌ലറ്റികോ മാഡ്രിഡിനെ മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളില്‍ പരാജയപ്പെടുത്തുകയും ചെയ്തു. രണ്ട് കിരീടങ്ങളാണ് തന്റെ ലക്ഷ്യമെന്ന് കോച്ച് പറയുകയും ചെയ്തിരിക്കുന്നു. ലാലീഗ പ്രഥമ പരിഗണന. അത് കഴിഞ്ഞാല്‍ ചാമ്പ്യന്‍സ് ലീഗ്. നിലവില്‍ യൂറോപ്പിലെ ജേതാക്കള്‍ ബാര്‍സയുടെ ബദ്ധ ശത്രുക്കളായ റയല്‍ മാഡ്രിഡാണ്. അവരില്‍ നിന്നും കിരിടം തിരിച്ചുപിടിക്കുക എന്നതാണ് മെസിയുടെയും സംഘത്തിന്റെയും വലിയ മോഹം. പി.എസ്.ജിയെ ഇരുപാദ പ്രി ക്വാര്‍ട്ടറില്‍ തകര്‍ത്ത് റയല്‍ ഇതിനകം ക്വാര്‍ട്ടര്‍ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. കുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവോടെ സന്തോഷവാനായ മെസി ഇന്നലെ പരിശീലനത്തില്‍ സജീവമായിരുന്നു. കൂട്ടിന് ലൂയിസ് സുവാരസ്, ഫിലിപ്പോ കുട്ടീന്യോയുമെല്ലാമുണ്ട്. ഈ മുവര്‍ സംഘമാണ് ടീമിനെ നയിക്കുന്നത്.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending