Connect with us

Culture

ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കണമെന്ന ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

Published

on

തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി തള്ളി. സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയതിനെ ചോദ്യം ചെയ്തും സര്‍ക്കാറിന് നഷ്ടമായ കോടിക്കണക്കിന് രൂപ ഉത്തരവാദികളില്‍ നിന്നും തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയാണ് വിജിലന്‍സ് പ്രത്യേക കോടതി തള്ളിയത്. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യങ്ങളായിരിക്കാമെങ്കിലം അഴിമതി നിരോധനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക വിജിലന്‍സ് ജഡ്ജ് എ. ബദറുദ്ദീന്‍ ഹര്‍ജി തള്ളിയത്.

സര്‍ക്കാര്‍ പതിച്ചുനല്‍കിയ 12 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെങ്കില്‍ അത് സംബന്ധിച്ച് അന്വേഷിക്കാന്‍ മറ്റ് അധികാര സ്ഥാനങ്ങളെ ബന്ധപ്പെടാവുന്നതാണെന്ന് എ. ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിവിധി പ്രകാരമുള്ള ലളിതകുമാരി കേസ് ഇതിനായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
വിദ്യാഭ്യാസ ആവശ്യത്തിനായാണ് 1984ല്‍ അക്കാദമി ട്രസ്റ്റിന് സര്‍ക്കാര്‍ 12 ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയത്. സെന്റിന് വെറും 250 രൂപ നിരക്കിലാണ് ഭൂമി നല്‍കിയത്. എന്നാല്‍ ഒരേക്കര്‍ മാത്രമാണിപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനത്തിനായി ഉപയോഗിക്കുന്നത്. ബാക്കിവരുന്ന ആറ് ഏക്കറില്‍ സ്വകാര്യ ഫ്‌ളാറ്റുകളും ഹോട്ടലും ബാങ്കും പ്രവര്‍ത്തിക്കുന്നു. ശേഷിക്കുന്ന നാലേക്കര്‍ ഒന്നിനും ഉപയോഗിക്കാതെ ഇട്ടിരിക്കുന്നു. അക്കാദമി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു കെട്ടിടത്തിനും കോര്‍പറേഷന്റെ ബില്‍ഡിംഗ് നമ്പറോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ല. എന്നാലും ഈ കെട്ടിടങ്ങളില്‍ വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ കോളജ് ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നത് മുന്തിയതരം ഹോട്ടലായാണ്. ഇവിടെ പുറത്തുനിന്നുള്ളവര്‍ക്കും ഭക്ഷണം കൊടുക്കുന്നുണ്ട്. അതുപോലെ അക്കാദമി കോമ്പൗണ്ടില്‍ ഒരു ബാങ്കും നാല് ഫ്‌ളാറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ ഫ്‌ളാറ്റുകള്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്ന പേരിലാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെ താമസിക്കുന്നത് അക്കാദമി ട്രസ്റ്റ് ഭാരവാഹികളാണ്. പൊതുപ്രവര്‍ത്തനായ പായ്ച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending