Connect with us

Culture

തുടര്‍ച്ചയായ തിരിച്ചടി: ടീം പിണറായി ധര്‍മസങ്കടത്തില്‍

Published

on

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ കുടുങ്ങി മന്ത്രിസഭയില്‍ നിന്ന് എ.കെ ശശീന്ദ്രന്‍ പുറത്തേക്ക് പോയത് പിണറായി വിജയന്‍ സര്‍ക്കാരിന് നേരിടേണ്ടിവന്ന അപ്രതീക്ഷിത പ്രഹരമായി. അടിക്കടിയുണ്ടാകുന്ന വീഴ്ചകളില്‍ നിന്ന് കരകയറാനാകാതെ ധര്‍മസങ്കടത്തിലായിരിക്കെയാണ് മന്ത്രിസഭയിലെ ഒരു വമ്പന്‍ കൂടി കടപുഴകിയത്.
എന്‍.സി.പിയുടെ മന്ത്രി എന്നതിലുപരി പിണറായി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായിരുന്നു ശശീന്ദ്രന്‍. പിണറായിയുടെ വിശ്വസ്തനെന്ന പരിഗണന പല സാഹചര്യങ്ങളിലും ശശീന്ദ്രന് ലഭിച്ചിരുന്നു. എന്നാല്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാകുന്നത്ര ഗുരുതരമായിരുന്നു അദ്ദേഹത്തിന് നേരെ ഉയര്‍ന്ന ആരോപണം. ജയരാജന് രാജിവെക്കേണ്ടി വന്നപ്പോള്‍ അത് ‘ധാര്‍മികത’യായി ഉയര്‍ത്തിക്കാട്ടാനാണ് സി.പി.എം ശ്രമിച്ചത്. എന്നാല്‍ ലൈംഗികാരോപണത്തെ തുടര്‍ന്ന് ഒരുമന്ത്രി രാജിവെച്ചത് പിണറായി സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിനെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.
സര്‍ക്കാര്‍- ഉദ്യോഗസ്ഥ പോരിന്റെയും അഴിമതിയുടെയും ഭരണപരാജയത്തിന്റെയും കരിനിഴലില്‍ നില്‍ക്കുകയാണ് സര്‍ക്കാര്‍. പത്തുമാസത്തിനുള്ളില്‍ രണ്ടു മന്ത്രിമാരുടെ രാജിയുണ്ടായതോടെ പിണറായി ശരിക്കും തകര്‍ന്നു. സര്‍ക്കാരിന്റെ വീഴ്ചകള്‍ പരിഹരിക്കാന്‍ പാര്‍ട്ടിതലത്തില്‍ ആലോചനകള്‍ നടക്കുന്നതിനിടെയാണ് എ.കെ.ജി സെന്ററിലേക്ക് ഇടിത്തീ പോലെ പുതിയ വാര്‍ത്തയെത്തിയത്. ഞെട്ടല്‍ മറച്ചുവെക്കാതെ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സി.പി.എം നേതൃത്വം തന്നെ വിമര്‍ശിച്ചതും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരുത്തല്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതിന്റെ അടുത്ത ദിവസമാണ് ഒരു വിക്കറ്റുകൂടി നഷ്ടപ്പെട്ട് ടീം പിണറായി തികച്ചും പ്രതിരോധത്തിലായതെന്നത് ശ്രദ്ധേയമാണ്.
2016 ഒക്‌ടോബര്‍ 14നാണ് ബന്ധുനിയമനത്തെ തുടര്‍ന്ന് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. ബന്ധുനിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ജയരാജന് മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത്. എന്നാല്‍ എന്‍.സി.പി നേതാവായ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് സ്ത്രീയോട് ഫോണില്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കസേര നഷ്ടമായത്. രണ്ട് രാജികളും വ്യത്യസ്ത സാഹചര്യങ്ങളിലാണെങ്കിലും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും വന്‍ തിരിച്ചടിയായി.
ഇ.പി ജയരാജനും എ.കെ ശശീന്ദ്രനും ആദ്യമായാണ് മന്ത്രിപദത്തിലെത്തിയത്. ഇരുവര്‍ക്കും കാലാവധി പൂര്‍ത്തിയാക്കാനായില്ലെന്ന് മാത്രമല്ല, രണ്ടുപേരുടെയും രാഷട്രീയ ഭാവിതന്നെ ചോദ്യംചെയ്യപ്പെട്ടു കഴിഞ്ഞു. ജയരാജന്റെ ബന്ധുനിയമന കേസ് വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. ശശീന്ദ്രനാകട്ടെ അടുത്ത ദിവസം തന്നെ അന്വേഷണം നേരിടേണ്ടിവന്നേക്കും.
എലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ശശീന്ദ്രന്‍ 2011ലും നിയമസഭയില്‍ ഏലത്തൂരിനെ പ്രതിനിധീകരിച്ചിരുന്നു. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടു നിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും നിയമസഭയിലെത്തി. അഞ്ചാംതവണ എം.എല്‍.എ ആയപ്പോഴാണ് ശശീന്ദ്രന് മന്ത്രിസ്ഥാനം ലഭിച്ചത്. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ചെങ്കിലും എന്‍.സി.പി നേതൃത്വവും പിണറായിയും ശശീന്ദ്രനെയാണ് പിന്തുണച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending