Connect with us

More

ഫാഷിസ്്റ്റ് അക്രമവാഴ്ചക്കെതിരെ പ്രതിരോധത്തിന്റെ മതില്‍ക്കോട്ട തീര്‍ത്ത് മുസ്്‌ലിംലീഗിന്റെ പാര്‍ലമെന്റ് മാര്‍ച്ച്

Published

on

 

ന്യൂഡല്‍ഹി: അധികാരത്തിന്റെ ശീതളച്ഛായയില്‍ സവര്‍ണ അധികാര ശക്തികള്‍ ദളിതുകള്‍ക്കും മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടത്തുന്ന നിഷ്ടൂരമായ കൊലപാതകങ്ങള്‍ക്കും അക്രമ-ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ താക്കീതായി ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിംലീഗിന്റെ അത്യുജ്ജ്വല പാര്‍ലമെന്റ് മാര്‍ച്ച്. രാജ്യമുടനീളം നടന്ന ക്യാമ്പയിനിന്റെ സമാപനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന മാര്‍ച്ച് രാജ്യത്തെ പീഢിപ്പിക്കപ്പെടുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് പുതിയ ആത്മവിശ്വാസവും ഫാഷിസത്തിനെതിരായ പ്രതിരോധത്തിനായി മനുഷ്യമതില്‍ തീര്‍ത്ത് അണിചേരാനുള്ള ആഹ്വാനവുമായി. മുസ്്‌ലിംലീഗ് ചരിത്രത്തിലെ തന്നെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെയും വന്‍തോതില്‍ പങ്കെടുപ്പിച്ച് നടത്തിയ മാര്‍ച്ച് പാര്‍ട്ടി ചരിത്രത്തില്‍ പുതിയ അധ്യായവും മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ദിശബോധം പകരുന്ന മുന്നേറ്റത്തിന് വഴികാട്ടുന്നതുമായി.
വ്യാപകമായികൊണ്ടിരിക്കുന്ന ന്യൂനപക്ഷ ദളിത് വേട്ടക്കെതിരായ പ്രതിഷേധ ക്യാമ്പയിന്റെ സമാപനമായി അരങ്ങേറിയ പാര്‍ലമെന്റ് മാര്‍ച്ച് മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദര്‍ മൊയ്ദീന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയുടെ പേരിലുള്ള കൊലപാതകങ്ങളും അതിക്രമങ്ങളും നിത്യസംഭവമായി മാറുന്ന സാഹചര്യത്തില്‍ അതിനെതിരെ ശക്തമായി മുസ്്‌ലിംലീഗ് പിന്നാക്ക-ന്യൂനപക്ഷ ജനവിഭാഗങ്ങളെ കൂട്ടുപിടി്ച്ച് ഇന്ത്യയെ രക്ഷിക്കാനുള്ള ശ്രമമാണ് മുസ്്‌ലിംലീഗ് നടത്തുന്നതെന്ന്് പ്രൊഫ. ഖാദര്‍മൊയ്തീന്‍ പറഞ്ഞു. വര്‍ഗീയ അക്രമങ്ങള്‍ക്കെതിരെ ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും,കേന്ദ്ര സര്‍ക്കാരും തുടരുന്ന കുറ്റകരമായ അനാസ്ഥ ഇനിയു വെച്ചുപൊറുപ്പിക്കാനാവില്ലെന്ന്് അദ്ദേഹം പറഞ്ഞു. ഗോരക്ഷയല്ല രാജ്യത്തു നടക്കുന്നതെന്നും പൈശാചികതയാണ് അരങ്ങുവാഴുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷനായി. രാജ്യത്ത്് നടന്നുവരുന്ന വര്‍ഗീയമായ കൊലപാതകങ്ങളെ ഭരണകക്ഷി പ്രോത്സാഹിപ്പിക്കുകയാണെന്ന്് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയന്ത്രിക്കപ്പെടണം. ഇക്കാര്യത്തില്‍ ഭരണകൂടത്തിന് വലിയ ഉത്തരവാദിത്തങ്ങളുണ്ട്്. രാജ്യത്ത് പ്രതിപക്ഷ കക്ഷികളുടെ ശക്തമായ നിര ഇതിനെതിരെ ഉയര്‍ന്നുവരികയാണ്. അതിനെ ശക്തിപ്പെടുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹരിയാനയില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബാഗങ്ങളും, ഗ്രാമനിവാസികളും മാര്‍ച്ചില്‍ പങ്കെടുത്തു. ജാര്‍ഖണ്ഡില്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട അലിമുദീന്റെ ഭാര്യ മര്‍യം ഖാത്തൂന്‍, ഡല്‍ഹിയില്‍ കാണാതായ നജീബിന്റെ മാതാവ് തുടങ്ങി മറ്റു ഇരകളുടെ കുടുംബാംഗങ്ങളും പാര്‍ലമെന്ററി മാര്‍ച്ചില്‍ അണിനിരന്നു.
രാജ്യത്ത് പശുവിന്റെ പേരില്‍ അക്രമമഴിച്ചുവിടുന്നത് ഭരണകൂടത്തിന്റെ മുതലെടുപ്പിനാണെന്നും പശു സ്‌നേഹത്തിന്‍രെ പേരിലല്ലെന്നു മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ദേശീയ ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം.പി, മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കേരള നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍, ആള്‍ ഇന്ത്യാ മജ്്‌ലിസെ മുശാവറ നേതാവ് നവേദ് അഹ്്മദ്്്, എംകെ രാഘവന്‍ എംപി, കെസി വേണുഗോപാല്‍ എംപകേരള സംസ്ഥാന മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ദേശീയ സെക്രട്ടറി ഖുര്‍റം അനിസ് ഉമര്‍, മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ സംസാരിച്ചു.
കാലത്ത് പതിനൊന്ന്് മണിക്ക് മണ്ടിഹൗസ് പരിസരത്തു നിന്നാരംഭിച്ച റാലിക്ക് വിവിധ ദേശീയ ഭാരവാഹികള്‍, വിവിധ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി. അക്രമങ്ങള്‍ നിര്‍ത്താനും രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവരാനും ആഹ്വാനംചെയ്യുന്ന മുദ്രാവാക്യങ്ങള്‍ കൊണ്ടു അന്തരീക്ഷം പ്രകമ്പനം കൊള്ളിച്ചു ഉത്തരേന്ത്യയില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ റാലിയുടെ മുന്‍നിരയില്‍ അണിനിരന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending