Connect with us

More

ലോകകപ്പില്‍ ടീം മോശമായാല്‍; രാജ്യാന്തര ഫുട്‌ബോള്‍ മതിയാക്കുമെന്ന് മെസി

Published

on

ബാര്‍സിലോണ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ അര്‍ജന്റീന മെച്ചപ്പെട്ട പ്രകടനം നടത്താതപക്ഷം ഞാന്‍ ഇനി രാജ്യാന്തര ഫുട്‌ബോളില്‍ കാണില്ലെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. ഈ ലോകകപ്പിലും കാര്യമായ പ്രകടനം നടത്താന്‍ കഴിയാത്തപക്ഷം പിന്നെ കളത്തില്‍ തുടരുന്നതില്‍ കാര്യമില്ലെന്നാണ് മെസി വ്യക്തമാക്കുന്നത്.

നേരത്തെ ഒരു തവണ ലിയോ മെസി രാജ്യാന്തര ഫുട്‌ബോള്‍ വിട്ടതാണ്. കഴിഞ്ഞ കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ചിലിയോട് ഫൈനലില്‍ തോറ്റതിന് ശേഷം ലോകത്തിന് മുന്നില്‍ അദ്ദേഹം പറഞ്ഞു-ഇനി രാജ്യാന്തര ഫുട്‌ബോളില്‍ ഞാനില്ല. ഞെട്ടലോടെയാണ് മെസിയുടെ വാക്കുകള്‍ ഫുട്‌ബോള്‍ ലോകം ശ്രവിച്ചത്. കാല്‍പ്പന്തിനെ സ്‌നേഹിക്കുന്നവരുടെ നിരന്തരകമായ അഭ്യര്‍ത്ഥനയില്‍ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയ താരം രാജ്യന്തര ടീമില്‍ തിരിച്ചെത്തിയത്.

മെസി മാത്രമല്ല ജാവിയര്‍ മസ്‌ക്കരാനസ് ഉള്‍പ്പെടെ പല സീനിയര്‍ താരങ്ങളും ലോകകപ്പോടെ രാജ്യാന്തര ഫുട്‌ബോള്‍ വിടാന്‍ കാത്തിരിക്കയാണ്. ഇത്തവണ ലോകകപ്പില്‍ അര്‍ജന്റീന കളിക്കുന്ന കാര്യം പോലും സംശയത്തിലായിരുന്നു. യോഗ്യതാ മല്‍സരങ്ങളില്‍ തപ്പിതടഞ്ഞ ടീം അവസാന സമയത്താണ് ലാറ്റിനമേരിക്കയില്‍ നിന്നും ടിക്കറ്റ് സ്വന്തമാക്കിയത്.

കരിയറിനെക്കുറിച്ച് ഗൗരവതരത്തില്‍ മെസി ചിന്തിക്കുന്ന സമയമാണിത്. അഞ്ചാം തവണം ബാലന്‍ഡിയോര്‍ പുരസ്‌ക്കാരം നേടി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം കൃസ്റ്റ്യാനോ റൊണാള്‍ഡോ മെസിക്കൊപ്പം എത്തിയ വേളയില്‍ കരിയറിനെ കുറിച്ച് ലിയോ ആലോചിക്കുന്നു. കൂടുതല്‍ മല്‍സരങ്ങളോക്കാള്‍ നല്ല കുറച്ച് മല്‍സരങ്ങള്‍ എന്ന ആശയമാണ് മെസിയുടെ മനസ്സില്‍. എന്നാല്‍ സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ ഇരിക്കാനും അദ്ദേഹത്തിന് ആഗ്രഹമില്ല. ബാര്‍സയുടെ ചാമ്പ്യന്‍സ് ലീഗിലെ കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും മെസി ബെഞ്ചിലായിരുന്നു. മല്‍സരത്തിന് അത്ര പ്രസക്തിയില്ലാത്തത് കൊണ്ടായിരുന്നു ഇതെങ്കിലും മല്‍സരം നടക്കുമ്പോള്‍ ബെഞ്ചിലിരിക്കുന്നത് തനിക്ക് ആലോചിക്കാന്‍ പോലും കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. ലോകകപ്പില്‍ അര്‍ജന്റീന മെച്ചപ്പെട്ട പ്രകടനം നടത്തിയാല്‍ രാജ്യത്തിന്റെ കുപ്പായത്തില്‍ തുടര്‍ന്നും മെസി കളിക്കുമെന്നുറപ്പാണ്.

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

india

യു.പിയില്‍ മുസ്‌ലിം ബാലനെ സഹപാഠി മര്‍ദിച്ച സംഭവം: സഹായ വാഗ്ദാനവുമായി ലാഡര്‍ ഫൗണ്ടേഷന്‍

പുതിയ ക്ലാസിലേക്ക് കടന്നതോടെ സര്‍ക്കാര്‍ സഹായം നിര്‍ത്തിയെന്നു കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു

Published

on

ഉത്തര്‍പ്രദേശിലെ മുസാഫിര്‍പുരില്‍ മുസ്‌ലിം ബാലനെ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സഹായം ജലരേഖയായി. നിയമ നടപടിയും ഇഴയുകയാണ്. കഴിഞ്ഞ ആഗസ്റ്റില്‍ ഉണ്ടായ ആക്രമണത്തില്‍ പ്രതിയായ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ശക്തമായ നടപടി ഉണ്ടായിട്ടില്ല. മര്‍ദനത്തിന് ഇരയായ കുട്ടിക്ക് സഹായ ഹസ്തവുമായി വാഗ്ദാനവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ലാഡര്‍ ഫൗണ്ടേഷന്‍ രംഗത്തെത്തി.

മുസ്ലിം ബാലനെ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുട്ടിയുടെ തുടര്‍പഠനത്തിന്റെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തത്. പുതിയ ക്ലാസിലേക്ക് കടന്നതോടെ സര്‍ക്കാര്‍ സഹായം നിര്‍ത്തിയെന്നു കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പുതിയ സ്‌കൂള്‍ യൂണിഫോമോ പാഠപുസ്തകമോ ഇതുവരെ ലഭിച്ചിട്ടില്ല. ഈ വിവരം പുറത്തുവന്നതോടെ കുടുംബത്തിനുള്ള സഹായവുമായി ലാഡര്‍ ഫൗണ്ടേഷനാണ് രംഗത്തെത്തിയത്.

Continue Reading

kerala

ഇന്ത്യയുടെ നല്ലകാലം വീണ്ടെടുക്കണം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ക്കുന്നതിനൊപ്പം സാധാരണക്കാരന്റെ ജീവിതം പ്രയാസത്തിലാക്കുന്ന നിലപാടാണ് മോദി ഭരണത്തില്‍ നിന്നുണ്ടായത് തങ്ങള്‍ പറഞ്ഞു

Published

on

കണ്ണൂര്‍: നോട്ട് നിരോധനം സഹായിച്ചത് കോര്‍പ്പറേറ്റുകളെയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ക്കുന്നതിനൊപ്പം സാധാരണക്കാരന്റെ ജീവിതം പ്രയാസത്തിലാക്കുന്ന നിലപാടാണ് മോദി ഭരണത്തില്‍ നിന്നുണ്ടായത്. നോട്ട് നിരോധനം സൃഷ്ടിച്ച ദുരിതത്തില്‍ നിന്നും രാജ്യത്തിന് ഇതുവരെ മോചനം നേടാനായിട്ടില്ലെന്നും തങ്ങള്‍ പറഞ്ഞു.

ജില്ലയില്‍ കണ്ണൂര്‍, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം വരുത്തിവെച്ച ദുരിതവും സാമ്പത്തിക പ്രതിസന്ധിയും എവിടെയും ചര്‍ച്ചയാകുന്നില്ല.

മതങ്ങളുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലുള്ള വിഷയങ്ങളാണ് ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ രൂപയുടെ വിലയിടിവിലേക്കും നയിച്ച് രാജ്യത്തിന്റെ സാമ്പത്തിക നില താറുമാറാക്കിയ ഭരണകൂട കെടുകാര്യസ്ഥതയുള്‍പ്പെടെ മാധ്യമങ്ങള്‍ പോലും പുറത്ത് കൊണ്ടുവരുന്നില്ല. എന്നാല്‍ മാധ്യമങ്ങള്‍ മറ്റ് പല കാര്യങ്ങള്‍ക്കുമാണ് പ്രചാരണം നല്‍കുന്നത്. ഇന്ത്യയുടെ നല്ല കാലം വീണ്ടെടുത്തേ പറ്റൂ. പുറത്ത് പോയി പഠിച്ച യുവാക്കള്‍ക്ക് തൊഴില്‍ പോലും ഇല്ലാതാകുന്ന അവസ്ഥയില്‍ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടിയിരിക്കുന്നു.

കുടുംബ ബന്ധങ്ങളെയും സൗഹൃദങ്ങളെയും തകര്‍ക്കുന്ന ഭരണ വൈകല്യം മാറ്റിയെടുക്കാനാകണം. ഭരണകൂടത്തിന്റെ നെറികേടുകള്‍ തിരുത്താന്‍ നമുക്കാകണം. വൈകിപോയെന്ന് വിചാരിക്കാതെ ഈ തിരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്താന്‍ മതേതര ജനാധിപത്യ ശക്തികള്‍ക്കാകണം. രാജ്യം വീണ്ടെടുക്കാന്‍ വേണ്ടിയുള്ളതാണ് ഈ തെരഞ്ഞെടുപ്പെന്നും തങ്ങള്‍ പറഞ്ഞു.

Continue Reading

Trending