Connect with us

Culture

ലിബിയയില്‍ അഭയാര്‍ത്ഥികളെ അടിമകളാക്കി വില്‍ക്കുന്നു

Published

on

ജനീവ: യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ആഫ്രിക്കന്‍ അഭയാര്‍ത്ഥികളെ ലിബിയയില്‍ അടിമകളാക്കി വില്‍ക്കുന്നതായി യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട്. ലൈംഗികാവശ്യങ്ങള്‍ക്കും മറ്റുമായി നൂറുകണക്കിന് ആളുകളെയാണ് ലിബിയയില്‍ അടിമകളെപ്പോലെ വില്‍ക്കുന്നത്. ഒരാള്‍ക്ക് 200 ഡോളറെന്ന തോതില്‍ പോലും അഭയാര്‍ത്ഥികള്‍ വിറ്റുപോയതായി ഇന്റര്‍നാഷ ണല്‍ ഓര്‍ഗനൈസേഷന്‍ ഫോ ര്‍ മൈഗ്രേഷന്‍ (ഐ.ഒ.എം) പറയുന്നു.

യൂറോപ്പിലേക്ക് കൊണ്ടുപോകാമെന്ന് പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തുകാര്‍ അഭയാര്‍ത്ഥികളെ സമീപിക്കുന്നത്. പണം തട്ടുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ അവരെ തടങ്കലില്‍ പാര്‍പ്പിക്കുന്നു. യൂറോപ്യന്‍ യാത്രക്ക് പറഞ്ഞ പണം നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ ബന്ദികളാക്കിവെക്കുന്നു. ദീര്‍ഘകാല തടവില്‍ പാര്‍പ്പിച്ച ശേഷം ഇവരെ ലിബിയയില്‍ അടിമകളാക്കി വില്‍ക്കുകയാണ്. ലിബിയയിലെ പല സ്ഥലങ്ങളിലും അടിമച്ചന്തകളിലേതിന് സമാനമായ സ്ഥിതിയാണുള്ളതെന്നും ഐ.ഒ.എം മേധാവി ഉസ്മാന്‍ ബല്‍ബേസി പറഞ്ഞു. ഒരു ചരക്കെന്ന പോലെയാണ് അഭയാര്‍ത്ഥികളെ വില്‍ക്കുന്നത്. ഒരാള്‍ക്ക് 200 ഡോളര്‍ മുതല്‍ 500 ഡോളര്‍ വരെയാണ് വില നിശ്ചയിക്കുന്നത്. ഇങ്ങനെ വില്‍ക്കപ്പെടുന്ന ചിലര്‍ രക്ഷപ്പെടുമ്പോള്‍ ഭൂരിഭാഗം പേര്‍ക്കും മാസങ്ങളോളം തടവില്‍ കഴിയേണ്ടിവരുന്നു. ചിലപ്പോള്‍ സ്വാന്ത്ര്യം നേടിയെന്നിരിക്കും. അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും മറിച്ചുവില്‍ക്കപ്പെടും.
മനുഷ്യക്കടത്തുകാരുടെ വാക്കുകേട്ട് സെനഗലില്‍നിന്ന് പുറപ്പെട്ട ഒരാള്‍ക്ക് ലിബിയയില്‍ അടിമയാകേണ്ടിവന്നു. യൂറോപ്പിലേക്ക് കൊണ്ടുപോകാമെന്ന് ഉറപ്പുകൊടുത്ത മനുഷ്യക്കടത്തുകാരന്‍ ഏര്‍പ്പാടാക്കിയ വണ്ടിയിലാണ് അദ്ദേഹവും സംഘവും യാത്ര തിരിച്ചത്. മരുഭൂമിയിലൂടെ ക്ലേശപൂര്‍ണമായ യാത്രക്കൊടുവില്‍ ലിബിയയിലെത്തിയപ്പോള്‍ ട്രക്ക് ഡൈവര്‍ പണം ആവശ്യപ്പെട്ടു. സെനഗലിലെ ഏജന്റ് തനിക്ക് പണം തന്നിട്ടില്ലെന്നും അയാള്‍ വ്യക്തമാക്കി. ആവശ്യപ്പെട്ട പണം കൊടുക്കാന്‍ സാധിക്കാതെ പ്രയാസപ്പെട്ട അഭയാര്‍ത്ഥിക സംഘത്തെ ഒരു പാര്‍ക്കിങ് ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന അടിമച്ചന്തയില്‍ വില്‍ക്കുകയായിരുന്നു. സബ് സഹാറന്‍ അഭയാര്‍ത്ഥികളെ ലിബിയക്കാരാണ് പണം കൊടുത്തുവാങ്ങുന്നത്. അഭയാര്‍ത്ഥികളെ ബന്ദികളാക്കിവെച്ച് കുടുംബങ്ങളോട് വന്‍തുക മോചനദ്രവ്യം ആവശ്യപ്പെടുന്ന ക്രിമിനല്‍ സംഘങ്ങളും ലിബിയയില്‍ സജീവമാണ്. സ്ത്രീകളെ ലൈംഗിക അടിമകളാക്കിയാണ് വെക്കുന്നത്. ചില ബന്ദികളെ രക്ഷിതാക്കള്‍ സ്വന്തം വീടു പോലും വിറ്റാണ് മോചിപ്പിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending