Connect with us

Culture

വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി പ്രവാചക പട്ടണം

Published

on

ഗഫൂര്‍ പട്ടാമ്പി
മദീന: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പുണ്യ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ മസ്ജിദ് നബവ്വിയും പ്രവാചക പട്ടണവും അണിഞ്ഞൊരുങ്ങി. ആഗോള മുസ്‌ലിം ജനതയുടെ സംഗമ ഭൂമികളില്‍ ഒന്നായ മദീനയിലെ ഇനിയുള്ള മുപ്പത് ദിനരാത്രങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ ആത്മീയ നിര്‍വൃതിയുടെ ദിനങ്ങളായിരിക്കും. ആഭ്യന്തര വിശ്വാസികളെ കൊണ്ടും ലോകരാജ്യങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കായ വിശ്വാസി സമൂഹത്തെ കൊണ്ടും മദീന നഗരി നിറഞ്ഞ് കവിയും.
വിശുദ്ധ റമസാനിലെ വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് മസ്ജിദു നബവ്വിയില്‍ വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ ദിനങ്ങളില്‍ നിന്ന് വിഭിന്നമായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനസജ്ജരായ പതിനായിരക്കണക്കിനായി വരുന്ന സുരക്ഷ ഉദ്യാഗസ്ഥരും രണ്ടായിരത്തോളം വരുന്ന ശുചീകരണ തൊഴിലാളികളും കര്‍മ്മനിരതരാകും. വിശ്വാസികളുടെ ആരോഗ്യ പരിപാലനത്തിനായി രാപകല്‍ ഭേദമന്യേ സുസജ്ജമായ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും, ആംബുലന്‍സ് സര്‍വ്വീസുകളും, ഹറം കവാടങ്ങളിലായി പ്രത്യേക ക്ലിനിക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. മസ്ജിദുനബവ്വിയിലെത്തുന്ന വിശ്വാസികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന വിവിധ ഭാഷകളിലുള്ള കൂറ്റന്‍ സൈന്‍ ബോര്‍ഡുകളും ലെഗേജ് സൂക്ഷിപ്പ് കേന്ദ്രങ്ങളും മസ്ജിദു നബവിയുടെ തിരുമുറ്റങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. വികലാംഗരായ വിശ്വാസികള്‍ക്ക് വീല്‍ ചെയറുകള്‍ 26-ാം കവാടത്തിനടുത്ത് പ്രത്യേകം തയ്യാറാക്കിയ ഓഫീസുകളില്‍ തങ്ങളുടെ രേഖകള്‍ നല്‍കിയാല്‍ ലഭ്യമാകുകയും ചെയ്യുന്നു. പൊലീസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ വിശ്വാസികളുടെ സുരക്ഷക്കായി ഇരുപത്തിനാല് മണിക്കൂറും സജ്ജമായ ആയിരക്കണക്കിനായ സുരക്ഷ വിഭാഗവും വിശുദ്ധ റമസാനില്‍ പ്രവാചക പള്ളിയിലെത്തുന്ന വിശ്വാസികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാവശ്യമായ വിപുലമായ സൗകര്യങ്ങളും മസ്ജിദുന്നബവ്വിയുടെ പരിസരങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഇത്തവണ മസ്ജിദുനബവിക്കകത്ത് ചിപ്പുകള്‍ ഘടിപ്പിച്ച 20700 പുതിയ രീതിയിലുള്ള പരവതാനികളും റമസാന്‍ പ്രമാണിച്ച് ഹറം അധികൃതര്‍ മസ്ജിദ് നബവിയില്‍ ഒരുക്കിയിട്ടുണ്ട്. മദീന പള്ളിയില്‍ ഇഹ്ത്തിക്കാഫിന് ഇരിക്കുവാനും സുപ്രകള്‍ വിരിക്കുവാനുമുള്ള നടപടികള്‍ ഇത്തവണയും ഓണ്‍ലൈന്‍ വഴിയാണ് അധികൃതര്‍ സംവിധാനിച്ചിരിക്കുന്നത്. മക്കയില്‍ നിന്ന് മദീനയിലെത്തിയ പ്രവാചകനെയും അനുയായികളെയും ആദരപൂര്‍വ്വം സ്വീകരിക്കാന്‍ മത്സരിച്ച അന്‍സാരികളുടെ ചരിത്രത്തിന്റെ ആവര്‍ത്തനമാണ് വിശുദ്ധ റമസാനില്‍ മസ്ജിദുനബവ്വിയിലെ ഇഫ്ത്താര്‍ വിരുന്നുകളില്‍ ദര്‍ശിക്കാറുള്ളത്.
ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വര്‍ഗഭാഷ ദേശ ഗോത്രങ്ങള്‍ വ്യത്യാസമില്ലാതെ തങ്ങളുടെ സുപ്രകളിലേക്ക് വിശ്വാസികളെ കൈപിടിച്ച് കൊണ്ടുപോകുന്ന രീതി ഓരോ വിശ്വാസിയുടെയും കണ്ണിനും മനസ്സിനും ആനന്ദം നല്‍കുന്നതാണ്. പ്രവാസികളായ മലയാളി സമൂഹവും ഇത്തരം കൂട്ടാഴ്മകളില്‍ പങ്കെടുക്കാറുണ്ട് കാല്‍ നൂറ്റാണ്ടിലധികമായി മസ്ജിദു നബവ്വിക്കുള്ളില്‍ ഇഫ്ത്താര്‍ വിരുന്നു ഒരുക്കുന്ന മദീന കെ എം സി സി ഇത്തവണയും പ്രവര്‍ത്തന രംഗത്തുണ്ട് വനിത വിംഗിന്റെ നേതൃത്വത്തില്‍ മസ്ജിദ് നബവിയുടെ തിരുമുറ്റത്ത് സ്ത്രീകള്‍ക്കുള്ള ഇഫ്താര്‍ വിരുന്നും സജീവമാണ്. പവിത്രമായ ദിനരാത്രങ്ങള്‍ വന്നണയുന്നതോടെ മദീന പട്ടണവും മദീന വാസികളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിശ്വാസികളെ സ്വീകരിക്കുവാനൊരുങ്ങുകയാണ് ഇനി മുപ്പത് ദിനരാത്രങ്ങള്‍ ആത്മ വിശുദ്ധിയുടെ നാളുകള്‍.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending