Connect with us

Culture

സര്‍ക്കാറും പ്രതിക്കൂട്ടിലാവുന്നു; മധുവിനെ കാട്ടിക്കൊടുത്തത് വനംവകുപ്പ് ജീവനക്കാര്‍

Published

on

മുഹമ്മദലി പാക്കുളം

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി കുടുകമണ്ണ് സ്വദേശി മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ കുറ്റവാളികളില്‍ സര്‍ക്കാര്‍ ജീവനക്കാരും. മധുവിനെ പിടികൂടാന്‍ മുക്കാലിയില്‍ നിന്നും ഒരുസംഘം ആളുകള്‍ ബഫര്‍സോണ്‍ മേഖലയായ ഭവാനി കാടുകളിലേക്കെത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ. വനത്തില്‍ പ്രവേശിക്കാന്‍ പ്രത്യേകാനുമതി വേണമെന്ന നിയമമിരിക്കെയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ വീഴ്ച. ജീവനക്കാരുടെ അകമ്പടിയോടെയാണ് മധുവിനെ പുറത്തുകൊണ്ടുവന്നതും.

വനംവകുപ്പ് ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ച് രാവിലെ 11മണിയോടെ കാട്ടിലെത്തിയ സംഘം ഗുഹയില്‍ കഞ്ഞിവെക്കുകയായിരുന്ന മധുവിനെ ബലമായി പുറത്തുകൊണ്ടുവന്നു. പിന്നീട് ഇരുകയ്യും കൂട്ടിക്കെട്ടി നാലുകിലോമീറ്ററോളം നടത്തി മുക്കാലിയിലേക്ക് ജനകീയ വിചാരണക്ക് കൊണ്ടുവരുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കിനിന്നു. മുക്കാലിയില്‍ എത്തുന്നതിനിടെ വെള്ളം ആവശ്യപ്പെട്ട മധുവിന്റെ മുഖത്തേക്ക് കുപ്പിവെള്ളം ഒഴിക്കുകയായിരുന്നുവെന്ന് മധുവിന്റെ സഹോദരി പറയുന്നു. ഇത്തരം മനുഷ്യത്വ രഹിതമായ സംഭവങ്ങള്‍ അരങ്ങേറുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നോക്കിനിന്ന് നാട്ടുകാര്‍ക്ക് ആക്രമിക്കാന്‍ വഴിയൊരുക്കിയെന്നാണ് മധുവിന്റെ ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്. സംഭവം വിവാദമായതോടെ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താന്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒക്ക് നിര്‍ദേശം നല്‍കിയതായി എസ്.പി അറിയിച്ചു. എന്നാല്‍ മധുവിനെ ആക്രമിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതെന്ന വാദം കേസ് വഴിതിരിച്ചുവിടാനാണെന്ന് മണ്ണാര്‍ക്കാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ വി.പി. ജയപ്രകാശും അറിയിച്ചു.

കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി മുക്കാലി, കക്കുപ്പടി, പാക്കുളം എന്നിവിടങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവായിരുന്നു. ഇതുസംബന്ധിച്ച് വ്യാപാരികള്‍ അഗളി പൊലീസില്‍ സി.സി ടിവി പകര്‍പ്പ് സഹിതം പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇതും സംഭവത്തിന് വഴിയൊരുക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് നാട്ടുകാരുടെ ജനകീയ വിചാരണക്ക് ശേഷം രണ്ടുമണിയോടെയാണ് പൊലീസ് മുക്കാലിയിലെത്തിയത്. ഇരുകയ്യും കൂട്ടിക്കെട്ടി അവശനിലയില്‍ കണ്ട മധുവിന് അടിയന്തിരമായി ആസ്പത്രിയില്‍ എത്തിക്കുന്നതിന് പകരം പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയതും വലിയ വീഴ്ചയായി. തുടര്‍ന്ന് അഗളിയെത്തുന്നതിനിടെ ചര്‍ദ്ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

നാട്ടുകാര്‍ മോഷണക്കുറ്റം ആരോപിക്കുന്ന മധു കടകളില്‍ കയറിയാല്‍ ഭക്ഷ്യവസ്തുക്കളാണ് മോഷ്ടിക്കുന്നത്. കഴിഞ്ഞദിവസം നാട്ടുകാര്‍ പിടികൂടിയപ്പോഴും സഞ്ചിയിലുണ്ടായിരുന്നത് അരിയും മല്ലിയും മുളകുപൊടിയും മാത്രമാണ്. ഈ ദയനീയാവസ്ഥയിലും മധുവിനെ നാട്ടുകാര്‍ ആക്രമിച്ചതാണ് സമൂഹമന:സാക്ഷിയെ ഞെട്ടിച്ചത്.

വീട്ടില്‍ നിന്നും വേറിട്ട് കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കാട്ടില്‍ താമസിക്കുന്ന മധുവിന് പുറംലോകവുമായി ഒരുബന്ധവുമില്ലായിരുന്നു. വിശക്കുന്ന സമയത്ത് മാത്രമാണ് നാട്ടിലേക്കെത്തുന്നത്. മാനസിക രോഗികൂടിയായ മധു സ്വബോധത്തോടെയല്ല മോഷ്ടിക്കുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പങ്കുണ്ടെങ്കില്‍ നടപടി മന്ത്രി

പാലക്കാട്: മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ആരോപണം അന്വേഷിക്കും. മര്‍ദിക്കുന്നതിലോ കൂട്ടുനിന്നതിലോ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നിയമപരമായ നടപടി സ്വീകരിച്ച് കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending