Connect with us

Sports

ഭാഗ്യമില്ല വെംഗറിന്, ഇനി മടക്കം

Published

on

മാഡ്രിഡ്: യൂറോപ്പ കപ്പ് കിരീടവുമായി രാജകീയ വിടവാങ്ങലിനൊരുങ്ങിയ ആഴ്‌സണല്‍ കോച്ച് ആഴ്‌സന്‍ വെംഗറിന്റെ മോഹങ്ങള്‍ക്കു മേല്‍ ഡീഗോ കോസ്റ്റ പറന്നിറങ്ങിയപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ ലീഗ് ഫൈനല്‍ പ്രവേശം നേടി. യൂറോപ്പ കപ്പിന്റെ രണ്ടാം പാദത്തില്‍ 1-0നായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജയം. ഇരു പാദങ്ങളിലായി 2-1ന്റെ ജയവുമായി അത്‌ലറ്റിക്കോ ഫൈനലിലേക്ക് അര്‍ഹത നേടി. പ്രതിരോധ നിരക്കാര്‍ക്ക് ദുസ്വപ്‌നം സമ്മാനിച്ചു കൊണ്ടാണ് കോസ്റ്റ ഗണ്ണേഴ്‌സ് വലയില്‍ ഗോള്‍ അടിച്ചു കേറ്റിയത്. തോല്‍വിയോടെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ആഴ്‌സണലിന് ചാമ്പ്യന്‍സ് ലീഗ് പ്രവേശം അന്യമായി. ആഭ്യന്തര നേട്ടങ്ങള്‍ നിരവധി തുന്നിചേര്‍ക്കാനുണ്ടെങ്കിലും യൂറോപ്യന്‍ ട്രോഫികള്‍ സ്വന്തമാക്കാനാവാത്ത നിരാശയോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്. തീര്‍ത്തും നിരാശനാണ് താനിന്ന്, ചില സമയങ്ങളില്‍ മത്സരങ്ങള്‍ നിങ്ങള്‍ക്കു മേല്‍ ക്രൂരമായി പെരുമാറിയേക്കാം പക്ഷേ ഈ രാത്രിയിലെ ബുദ്ധിമുട്ട് അതികഠിനമെന്നായിരുന്നു തോല്‍വിക്കു ശേഷം വെംഗറിന്റെ പ്രതികരണം. 12-ാം മിനിറ്റില്‍ ലോറന്റ് കോഷീല്‍നി പരിക്കേറ്റ് പുറത്തായത് പ്രതിരോധ നിരക്ക് കനത്ത ആഘാതമായെന്നും വെംഗര്‍ കൂട്ടിച്ചേര്‍ത്തു. കോഷീല്‍നിയുടെ ലോകകപ്പ് സാധ്യതകള്‍ക്കും മങ്ങലേറ്റിട്ടുണ്ട്. കണങ്കാലിന് പരിക്കേറ്റ ഫ്രഞ്ച് താരം ലോകകപ്പിനുണ്ടാവില്ലെന്നാണ് ലഭിക്കുന്ന വാര്‍ത്ത. അതേ സമയം ആദ്യ പാദത്തില്‍ എവേ ഗോളടക്കമുള്ള സമനിലയുമായി ലണ്ടനില്‍ നിന്ന് മടങ്ങിയ അത്‌ലറ്റിക്കോയ്ക്ക് ഗോള്‍രഹിത സമനില മതിയായിരുന്നു ഫൈനലിലേക്ക് മുന്നേറാന്‍. സ്വന്തം ഗ്രൗണ്ടിലെ മികച്ച ഡിഫന്‍സീവ് റെക്കോര്‍ഡ് വെറും സ്റ്റാറ്റ്‌സ് അല്ല എന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്റേത്. ഗ്രീസമാന്റെ പാസില്‍ നിന്നും 45-ാം മിനിറ്റിലായിരുന്നു കോസ്റ്റയുടെ വിജയ ഗോള്‍. ലിയോണില്‍ നടക്കുന്ന ഫൈനലിന് യോഗ്യത നേടാന്‍ ആ ഗോള്‍ ധാരാളമായിരുന്നു അത്‌ലറ്റിക്കോയ്ക്ക്. ഇത്തരം മത്സരങ്ങളില്‍ ചരിത്രം സൃഷ്ടിക്കപ്പെടും. വലിയ മത്സരങ്ങള്‍ക്ക് വലിയ വിജയം എന്തു കൊണ്ടും ആഘോഷിക്കാവുന്നതാണെന്നായിരുന്നു മത്സര ശേഷം അത്‌ലറ്റിക്കോ കോച്ച് സിമിയോണിയുടെ പ്രതികരണം. അവസാന വിസില്‍ മുഴങ്ങുമ്പോള്‍ വെംഗര്‍ പവലിയനിലേക്കു പിന്‍വലിയുമ്പോള്‍ അത്‌ലറ്റിക്കോയുടെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending