Connect with us

Culture

രാഹുലിനു ചരിത്ര ഭൂരിപക്ഷം നല്‍കാന്‍ മലപ്പുറത്തെ മണ്ഡലങ്ങള്‍

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമ്പോള്‍ ആവേശത്തിമര്‍പ്പിലാണ് മലപ്പുറം ജില്ല. ജില്ലയില്‍ നിന്നുള്ള യു.ഡി.എഫ് കോട്ടകളായ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങള്‍ വയനാട് മണ്ഡലത്തിലാണ്. ലോക്‌സഭാ മണ്ഡലത്തിന്റെ പേര് വയനാട് ആണെങ്കിലും മൂന്നു ജില്ലകളില്‍ (വയനാട്,കോഴിക്കോട്, മലപ്പുറം) നീണ്ടു കിടക്കുന്ന മണ്ഡലത്തിന്റെ ഒരറ്റം മലപ്പുറത്തിന്റെ പൂര്‍ണ മലയോരമേഖലയാണ്. നേരത്തെ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മണ്ഡലങ്ങളായിരുന്നു ഇത്. 2009ല്‍ മണ്ഡലം പുനക്രീമികരിച്ചതോടെയാണ് ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങള്‍ വയനാട് മണ്ഡലത്തിന്റെ ഭാഗമായി മാറിയത്. യു.ഡി.എഫിന്റെ സുരക്ഷിത സീറ്റായ വയനാടിന് വിജയത്തിളക്കം പകരുന്ന മണഡലങ്ങളാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ളവ. 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലും 2009ലും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ മണ്ഡലങ്ങളും മലപ്പുറം ജില്ലയില്‍ നിന്നാണ്. രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ആവേശകൊടുമുടിയിലാണ് ജില്ലയൊട്ടുക്കും. മലപ്പുറം, പൊന്നാനി ലോക് സഭാ മണ്ഡലങ്ങളിലും വോട്ടര്‍മാരില്‍ വര്‍ധിത ആവേശം പ്രകടമാണ്. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുടെയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെയും ഭൂരിപക്ഷം വര്‍ധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ മൂന്ന് ലോക്‌സഭാമണ്ഡലങ്ങളിലും നക്ഷത്രശോഭയോടെയാകും യു.ഡി.എഫ് വീജയമെന്നുറപ്പ്.
ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാനുള്ള ത്രില്ലിലാണ് വോട്ടര്‍മാര്‍, ഇതൊരു ഭാഗ്യമായി കരുതുന്നവരാണ് വോട്ടര്‍മാര്‍, ഇന്ത്യന്‍ മതേതരത്വത്തെ തിരിച്ചുകൊണ്ടുവരുന്നതിനു മഹായുദ്ധത്തലേര്‍പ്പെട്ട രാഹുലിനു സര്‍വപിന്തുണയും നല്‍കുന്നതില്‍ ചരിത്രങ്ങളുറങ്ങുന്ന മലപ്പുറത്തിന്റെ പങ്ക് തിളക്കമുള്ളതാകും. യു.ഡി.എഫിന്റെ പ്രത്യേകിച്ച് മുസ്‌ലിംലീഗിന്റെ കരുത്തുറ്റ തട്ടകമാണ് മലപ്പുറം ജില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വയനാടിന്റെ ഭൂരിപക്ഷത്തിന്റെ ചിത്രമെടുത്താല്‍ മലപ്പുറത്തിന്റെ തിളക്കത്തിനു ശോഭയേറെയാണ്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ 20870 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസ് വയനാട് നിന്നും വിജയിച്ചത്. ഇതില്‍ ഏറനാട് മണ്ഡലം 18838 വോട്ടുകളുടെയും വണ്ടൂര്‍ 12267 വോട്ടുകളും നിലമ്പൂര്‍ 3266 വോട്ടുകളും ഭൂരിപക്ഷം നല്‍കി. കല്‍പ്പറ്റയും (1880) തിരുവമ്പാടിയും (2385) യു.ഡി,എഫ് ലീഡ് ചെയ്തു. മാനന്തവാടിയും (8666) സുല്‍ത്താന്‍ ബത്തേരി (8983) മാത്രമാണ് ഇടതു മുന്നണിക്ക് ലീഡ് ചെയ്യാനായാത്. എം.ഐ ഷാനവാസ് 377035 വോട്ടുകള്‍ നേടി. സിപിഐയിലെ സത്യന്‍മൊകേരി 356165 വോട്ടുകള്‍ മാത്രമാണ് നേടിയത്. യുഡി.എഫ് നേടിയ വോട്ടുകളില്‍ 172502 വോട്ടുകളും മലപ്പുറത്തെ മണഡലങ്ങളില്‍ നിന്നായിരുന്നു. ഏറനാട് (56566) വണ്ടൂര്‍ (60249) നിലമ്പൂര്‍(55403) തപാല്‍വോട്ട് (284)എന്നീക്രമത്തില്‍ യു.ഡി,ഫിനു വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിനു ആകെ 137847 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2009ലെ തെരഞ്ഞെടുപ്പില്‍ 153439 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം,ഐ ഷാനവാസ് വിജയിച്ചത്. മലപ്പുറത്തെ മണ്ഡലങ്ങള്‍ തിളക്കമാര്‍ന്ന ഭൂരിപക്ഷം സമ്മാനിച്ചു. ഇക്കുറിയും ചരിത്ര ഭൂരിപക്ഷത്തില്‍ ചരിത്രം രചിക്കുന്നതും മലപ്പുറത്തെ വയനാട് മണഡലങ്ങള്‍ തന്നെയാകുമെന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍.
രാഹുലിന്റെ വരവ് എന്തെന്നില്ലാത്ത ആവേശമാണ് ഇവിടെ പ്രകടമാകുന്നത്. വോട്ടര്‍മാരിലും യു.ഡി,എഫ് പ്രവര്‍ത്തകരിലും ആവേശത്തിരയിളക്കം രാഹുലിനു വോട്ടായിമാറുമെന്നുറപ്പ്. രാഹുലിന്റെ ഭൂരിപക്ഷം ലക്ഷങ്ങള്‍ കടക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ഇടതുപക്ഷത്തിനു തീരെ പ്രതീക്ഷയില്ലാത്ത വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമ്പോള്‍ ഇടതിന്റെ സ്ഥിതി അതിദയനീയമാകുകയും ചെയ്യും. ഇക്കുറി ആകെയുള്ള 1325788 വോട്ടര്‍മാരില്‍ 579083 വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളില്‍ നിന്നുള്ളതാണ്. ഏറനാട് 166320, വണ്ടൂര്‍ 210051, നിലമ്പൂര്‍ 202712 വോട്ടര്‍മാരുണ്ട്. രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ആവേശകരമായ തുടക്കമായിട്ടുണ്ട്. ഏറനാട്,വണ്ടൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ കഴിഞ്ഞു. ഇരു കണ്‍വന്‍ഷനുകളും ജനസമുദ്രമായിരുന്നു. പഞ്ചായത്ത് ,ബൂത്ത് കണ്‍വന്‍ഷനുകള്‍ ഉടന്‍ നടക്കും. നേതാക്കളുടെ പര്യടനങ്ങളുടെ ഷെഡ്യൂര്‍ തയ്യാറാകുന്നു. ദേശീയ ശ്രദ്ധയിലേക്ക് ജില്ലയിലെ മണ്ഡലങ്ങളും മാറുകയാണ്. ഭാവിപ്രധാനമന്ത്രിയെ ലഭിക്കുന്നതിലെ ആഹ്ലാദം അലയടിക്കുകയാണ് എങ്ങും. ചുമരുകളില്ലാം രാഹുലിനു സ്വാഗതമോതി എഴുത്തുകളുയര്‍ന്നു. തങ്ങളുടെ ബൂത്തില്‍ നിന്നാകണം ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം എന്ന അതീവ താല്‍പ്പര്യം പ്രവര്‍ത്തകരില്‍ പ്രകടമാണ്.
ഏറനാട് മണ്ഡലത്തിലെ ചാലിയാര്‍, അരീക്കോട്, എടവണ്ണ, കാവനൂര്‍,കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി. കുഴിമണ്ണ, നിലമ്പൂര്‍ മണ്ഡലത്തിലെ അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി. മൂത്തേടം,നിലമ്പൂര്‍, പോത്തുകല്‍, വഴിക്കടവ്. വണ്ടൂര്‍ (എസ്.സി സംവരണം) മണ്ഡലത്തിലെ ചോക്കോട്, കാളികാവ്. കരുവാരകുണ്ട്, മമ്പാട്, പോരൂര്‍, തിരുവാലി. തുവ്വൂര്‍, വണ്ടൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ജില്ലയിലെ വയനാട് മണ്ഡലം. പി,കെ ബഷീര്‍ (ഏറനാട്) എ,പി അനില്‍കുമാര്‍ (വണ്ടൂര്‍) എന്നിവരാണ് ജില്ലയിലെ മണ്ഡലത്തിലെ യു.ഡി.എഫ് സിറ്റിംങ് എം.എല്‍.എമാര്‍. നിലമ്പൂരില്‍ ഇടതു സ്വതന്ത്രനാണ് എം.എല്‍.എ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending