Connect with us

Culture

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം: കെ.എന്‍.എ ഖാദര്‍ പുതിയ ജില്ലകള്‍ പരിഗണനയിലില്ലെന്ന് മന്ത്രി

Published

on


തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തിനെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് കെ.എന്‍.എ ഖാദര്‍. നിയമസഭയില്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെയും ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും വ്യക്തിപരമായ അസൗകര്യത്തെ തുടര്‍ന്ന് ഇത് അവതരിപ്പിക്കാനായില്ല. ഇത് മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇന്നലെ സഭയില്‍ വിശദീകരണം നല്‍കി.
ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും അത് സ്പീക്കര്‍ പരിഗണിക്കാന്‍ അനുവദിച്ച ദിവസം തനിക്ക് അസൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ നോട്ടീസ് പരിഗണിച്ചപ്പോള്‍ തനിക്ക് അവതരിപ്പിക്കാനായില്ല. അതുകാരണമാണ് വീണ്ടും വിഷയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികവിഷയമല്ല ഇതെന്നും മലപ്പുറത്തുകാരുടെ ഏറെ നാളത്തെ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭരണസൗകര്യത്തിനായി പുതിയ താലൂക്കും, പഞ്ചായത്തും രൂപീകരിക്കുന്നതു പോലെയാണെന്നും അഭിപ്രായപ്പെട്ടു.സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമായി കരുതാനാവില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇ.പി ജയരാജന്‍ മറുപടി നല്‍കി. ഉദ്യോഗസ്ഥമേധാവിത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിച്ചുവരുന്ന സംവിധാനത്തെ തെരഞ്ഞെടുക്കപ്പെട്ട ജനകീയ ഭരണസംവിധാനത്തോടും പ്രാദേശിക ജനസമൂഹത്തോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അന്തരീക്ഷത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തും വിധം അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അധികാരവികേന്ദ്രീകരണം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്ന ജില്ലയാണ് മലപ്പുറം. ആ സുസ്ഥിര വികസനസംസ്‌കാരം ശക്തിപ്പെടുത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മന്ത്രി അറിയിച്ചു.
1969 ജൂണ്‍ 16 ന് ഇ.എം.എസ് സര്‍ക്കാറിന്റെ കാലത്താണ് മലപ്പുറം ജില്ല രൂപീകരിക്കുന്നതെന്ന് ഖാദര്‍ പറഞ്ഞു. സംസ്ഥാനത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മലപ്പുറത്ത് വികസനം കടന്നു വരുന്നുണ്ട്. എന്നാല്‍, 50 വര്‍ഷം കഴിഞ്ഞിട്ടും ജനസംഖ്യക്ക് ആനുപാതികമായ വികസനവളര്‍ച്ചയില്ല. വഴിക്കടവ് മുതല്‍ വളയങ്കോട് വരെ നീണ്ടു കിടക്കുന്ന ഭൂമിശാസ്ത്രപരമായി വിസ്തൃതമായ ജില്ലയാണ് മലപ്പുറം. ജില്ലാ കലക്ടര്‍ ഓഫീസിലേക്ക് 70 മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കേണ്ടി വരികയാണെന്നും ഖാദര്‍ പറഞ്ഞു.
ഊഷ്മളമായ മനുഷ്യബന്ധങ്ങളുള്ള മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയാണ് മലപ്പുറം. തുഞ്ചത്ത് എഴുത്തച്ഛന്‍, മേല്‍പ്പത്തൂര്‍, ചെറുകാട്, ഉറൂബ്, പൂക്കോയ തങ്ങള്‍, ഇ.എം.എസ്. എം.പി നാരായണ മേനോന്‍, മോയിന്‍കുട്ടി വൈദ്യര്‍ തുടങ്ങിയ മഹാരഥന്‍മാരുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന നാടാണിത്. സംസ്ഥാനത്ത് കുടുംബശ്രീ, അക്ഷയ, പൂര്‍ണസാക്ഷരത, ഐ.സി.ഡി.എസ് എന്നിവ ആദ്യം തുടങ്ങിയത് ഇവിടെയാണ്. പുതിയ ജില്ല വന്നാല്‍ ഭരണസൗകര്യം കൂടും. പുതിയ ജില്ലാ പഞ്ചായത്തുണ്ടാകും. പുതിയ സ്‌കൂളുകള്‍, കോളജുകള്‍, ആസ്പത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കൂടുതല്‍ സ്‌കൂള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പുതിയ താലൂക്കുകള്‍, വില്ലേജുകള്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ എന്നിവയും ഉണ്ടാകും. ഫലത്തില്‍ അധികാരവികേന്ദ്രീകരണം കൂടുതല്‍ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
44 ലക്ഷത്തോളമാണ് മലപ്പുറത്തെ നിലവിലെ ജനസംഖ്യ. തൊട്ടുപിന്നിലുളള തിരുവനന്തപുരത്ത് 33 ലക്ഷവും. എന്നാല്‍ ഇവ തമ്മിലുള്ള വ്യത്യാസം 11 ലക്ഷം വരും. 37 ലക്ഷമാണ് വയനാടും മലപ്പുറവും തമ്മിലുള്ള വ്യത്യാസം. ഇന്ത്യയില്‍ ലോകസഭാ സീറ്റുകളേക്കാള്‍ കുറവ് ജില്ലകളുള്ള സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിലെല്ലാം മണ്ഡലങ്ങളേക്കാള്‍ കൂടുതല്‍ ജില്ലകളുണ്ട്. അതിനുസരിച്ച് കേരളത്തില്‍ പുതിയ ജില്ലകള്‍ ഉണ്ടാകേണ്ടതുണ്ട്. മലപ്പുറത്ത് മാത്രമല്ല, വടകര, മൂവാറ്റുപുഴ തുടങ്ങിയ അനുയോജ്യമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും പുതിയ ജില്ല തുടങ്ങാവുന്നതാണ്. നിലവിലെ പഞ്ചായത്തുകളെ വിഭജിച്ച് സര്‍ക്കാര്‍ പുതിയ പഞ്ചായത്ത് ഉണ്ടാക്കാന്‍ പോകുന്നു എന്നാണ് അറിയുന്നത്. ഭരണസൗകര്യത്തിനല്ലേ ഇത്. മലപ്പുറത്തെ വിഭജിച്ച് എങ്ങനെ പുതിയ ജില്ല ഉണ്ടാക്കാം. ഏതെല്ലാം പ്രദേശം കൂട്ടിചേര്‍ക്കാം എന്ന കാര്യം പരിശോധിക്കാന്‍ സ്‌പെഷല്‍ ഓഫീസറെ വെക്കണമെന്നും കെ.എന്‍.എഖാദര്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending