Connect with us

Culture

മലപ്പുറത്തെ ഐ.സി.യുവിലാക്കി ആരോഗ്യവകുപ്പ്

Published

on

സംസ്ഥാനത്ത് ആരോഗ്യരംഗത്ത് ഏറ്റവും അവഗണന നേരിടുന്നത് മലപ്പുറം ജില്ല. ആവശ്യത്തിന് ആസ്പത്രികളും ഡോക്ടര്‍മാരും ഇല്ലാതെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം മലപ്പുറത്തെ ആരോഗ്യമേഖല ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുകയാണ്. ആരോഗ്യവകുപ്പില്‍ നിന്ന് ‘ചന്ദ്രിക’ ശേഖരിച്ച കണക്കുകള്‍ ജില്ലയോടുള്ള സര്‍ക്കാരിന്റെ അവഗണന വ്യക്തമാക്കുന്നതാണ്.

ആരോഗ്യരംഗത്തെ ഏറ്റവും അനിവാര്യമായ ഘടകം ആവശ്യത്തിന് ഡോക്ടര്‍മാരെ ലഭ്യമാക്കുക എന്നതാണ്. എന്നാല്‍ 2627 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള മലപ്പുറത്ത് ഡോക്ടര്‍മാരുടെ എണ്ണം 421 മാത്രമാണ്. 4853 കിടക്കകളുള്ള തിരുവനന്തപുരത്ത് 481 ഡോക്ടര്‍മാരുണ്ട്. കോട്ടയത്ത് 2949 കിടക്കകളാണുള്ളത്. ഇവിടെ ഡോക്ടര്‍മാരുടെ എണ്ണം 476 ആണ്. ആലപ്പുഴയില്‍ 3404 കിടക്കകള്‍- ഡോക്ടര്‍മാരുടെ എണ്ണം 323. എറണാകുളത്ത് 4586 കിടക്കകളുള്ളപ്പോള്‍ 337 ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പാലക്കാട് 2764 കിടക്കകള്‍ക്ക് ഡോക്ടര്‍മാരുടെ എണ്ണം 680 ആണ്.

മലപ്പുറം ജില്ലയുടെ പകുതിമാത്രം ജനസംഖ്യയുളള ആലപ്പുഴയില്‍ 3404 കിടക്കകളാണുളളത്. ഈ അനുപാതം കണക്കെടുത്താല്‍ മലപ്പുറത്തിന് ലഭിക്കേണ്ടത് 6808 കിടക്കകളും 646 ഡോക്ടര്‍മാരെയുമാണ്. 4000 ത്തോളം കിടക്കകളും 200 ഓളം ഡോക്ടര്‍മാരുടേയും കുറവ് മലപ്പുറത്തുണ്ട് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഐ.പി വിഭാഗത്തില്‍ 5,41,575 പേര്‍ ചികില്‍സ തേടി. ഒ.പി വിഭാഗത്തില്‍ 1,38,76,765 രോഗികളാണ് ചികില്‍സ തേടിയത്. മേജര്‍ ഓപറേഷന് വിധേയരായവര്‍ 60,349 പേര്‍. മൈനര്‍ ഓപ്പറേഷന് വിധേയരായവര്‍ 45,303 പേരുണ്ട്. ഇത് ആരോഗ്യ വകുപ്പിന്റെ പക്കലുളള കണക്കാണ്. യാഥാര്‍ത്ഥ്യം ഇതിലും എത്രയോ മുകളിലാണ്. മറ്റൊരു ജില്ലയിലും ഇത്രയും വലിയ തോതില്‍ രോഗികളില്ലെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് മാത്രം 46 പേരാണ് മരിച്ചത്. മറ്റു പകര്‍ച്ചാവ്യാധികളാല്‍ മരണമടഞ്ഞവരുടെ എണ്ണം 79 എന്നാണ് ഔദ്യോഗിക കണക്ക്.

ഡിഫ്ത്തീരിയ ബാധിച്ച് മലപ്പുറം കൊണ്ടോട്ടിയില്‍ മുഹമ്മദ് ഹഫ്‌സാസ്, താനൂരിലെ മുഹമ്മദ് അമീന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ മരിച്ചു. മക്കരപ്പറമ്പില്‍ മലമ്പനി സ്ഥിരീകരിച്ച വാര്‍ത്തയും ആശങ്കയുളവാക്കുന്നതായിരുന്നു. ഡെങ്കി, ചിക്കുന്‍ഗുനിയ, ടൈഫോയ്ഡ്, മലമ്പനി, മഞ്ഞപ്പിത്തം, ഡിഫ്തീരിയ, മറ്റു വൈറല്‍ പനികള്‍ തുടങ്ങിയ പകര്‍ച്ചാവ്യാധികള്‍ വന്‍ തോതിലാണ് മലപ്പുറം ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ലയില്‍ ചികിത്സാ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മലപ്പുറത്താണ് ഉയര്‍ന്ന ജനസംഖ്യയുള്ളത്, 41 ലക്ഷം.

ഇത്രയും ജനങ്ങള്‍ അധിവസിക്കുന്ന ജില്ലയില്‍ ജനസംഖ്യാനുപാതികമായി ആസ്പത്രികളില്ല. മറ്റു ജില്ലകളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മലപ്പുറം ജില്ലയുടെ പിന്നോക്കാവസ്ഥ എത്രമാത്രമെന്ന് വ്യക്തമാകുന്നു. ഏതു വിഭാഗത്തിലുളള ആസ്പത്രികളുടെ എണ്ണമെടുത്താലും മലപ്പുറം പിന്നിലാണെന്ന് തെളിയുന്നു. അഞ്ച് വിഭാഗം ആസ്പത്രികളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒന്നില്‍ പോലും മലപ്പുറം മുന്നിലല്ല. തിരുവനന്തപുരത്ത് 33 ലക്ഷവും ആലപ്പുഴയില്‍ 21 ലക്ഷവും കോട്ടയത്ത് 19 ലക്ഷവും എറണാകുളത്ത് 32 ലക്ഷവും തൃശൂരില്‍ 31 ലക്ഷവുമാണ് ജനസംഖ്യ. ഇതനുസരിച്ച് ഈ ജില്ലകളിലെല്ലാം ആനുപാതികമായി ആസ്പത്രികളും ഡോക്ടര്‍മാരുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending