Connect with us

Culture

മാലദ്വീപ് : ചൈന, പാക്, സഊദി രാജ്യങ്ങളിലേക്ക് പ്രത്യേക പ്രതിനിധികള്‍, ഇന്ത്യയെ ഒഴിവാക്കി; ഭിന്നത മുറുകുന്നു

Published

on

 

ന്യൂഡല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന മാലദ്വീപിലെ അബ്ദുല്ല യമീന്‍ സര്‍ക്കാറും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. അയല്‍ രാഷ്ട്രമായ ഇന്ത്യയെ തഴഞ്ഞ് ചൈനയിലേക്കും പാകിസ്താനിലേക്കും സഊദി അറേബ്യയിലേക്കും പ്രത്യേക പ്രതിനിധികളെ അയച്ച യമീന്‍ ഭരണകൂടത്തിന്റെ നടപടിയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. അതേസമയം പ്രതിനിധിയെ അയക്കാമെന്ന് അറിയിച്ചെങ്കിലും ഇന്ത്യ നിഷേധിക്കുകയായിരുന്നുവെന്ന് ഡല്‍ഹിയിലെ മാലദ്വീപ് നയതന്ത്ര പ്രതിനിധി പ്രതികരിച്ചു.

പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കി ഉത്തരവു പ്രകടിപ്പിച്ച സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരെ ജയിലില്‍ അടക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത അബ്ദുല്ല യമീന്‍ ഭരണകൂടത്തിന്റെ നടപടിയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചെറുദ്വീപുകളുടെ രാഷ്ട്രരൂപമായ മാലദ്വീപിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. സുപ്രീംകോടതി വിധിയെ ഇന്ത്യ സ്വാഗതം ചെയ്യുകയും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ അപലപിക്കുകയും ചെയ്തിരുന്നു. യു.എസും ബ്രിട്ടനും യു.എന്നും ഉള്‍പ്പെടെ ഇന്ത്യയുടെ അതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സുപ്രീംകോടതി വിധി നടപ്പിലാക്കാനും അടിയന്തരാവസ്ഥ പിന്‍വലിക്കാനും രാജ്യാന്തര സമ്മര്‍ദ്ദം ശക്തമായ പശ്ചാത്തലത്തിലാണ്, യമീന്‍ ഭരണകൂടം വിദേശ പിന്തുണ തേടുന്നത്.

മാലദ്വീപില്‍ സൈനിക ഇടപെടല്‍ നടത്തണമെന്ന് പ്രവാസ ജീവിതം നയിക്കുന്ന മുന്‍ പ്രസിഡണ്ട് മുഹമ്മദ് നഷീദ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ചൈന ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയെ അവഗണിച്ച് ചൈന ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലേക്ക് യമീന്‍ ഭരണകൂടം പ്രതിനിധികളെ അയച്ചത്. ഫലത്തില്‍ മാലദ്വീപ് വിഷയത്തില്‍ ഇന്ത്യയും ചൈനയും രണ്ടു പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
ധനമന്ത്രി മുഹമ്മദ് സഈദ്, വിദേശകാര്യ മന്ത്രി മുഹമ്മദ് അസിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബീജിങും ഇസ്‌ലാമാബാദും സന്ദര്‍ശിക്കുക. കാര്‍ഷിക, തുറമുഖ വകുപ്പ് മന്ത്രി മുഹമ്മദ് ഷൈനീയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാത്രി സഊദി തലസ്ഥാനമായ റിയാദില്‍ എത്തിയിട്ടുണ്ട്.

പ്രതിനിധി സംഘത്തെ അയക്കുന്നത് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഉള്‍പ്പെടെ ആശങ്കയുണ്ടാക്കുന്ന നടപടികള്‍ക്ക് പരിഹാരമല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ജനാധിപത്യവും നിയമവാഴ്ചയും പുനഃസ്ഥാപിക്കുകയാണ് മാലെ ഭരണകൂടം അദ്യം ചെയ്യേണ്ടതെന്നും ഇന്ത്യ വ്യക്തമാക്കി.

അതേസമയം മാലെ പ്രതിനിധി സംഘത്തിന് അനുമതി നിഷേധിച്ചെന്ന ആരോപണത്തോട് ഇന്ത്യ പ്രതികരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും വിദേശ സന്ദര്‍ശനത്തില്‍ ആയതിനാലാണ് അനുമതി നിഷേധിച്ചതെന്ന് സൂചനയുണ്ട്. ത്രിദിന സഊദി സന്ദര്‍ശനത്തിനായി സുഷമാ സ്വരാജ് ഇന്നലെ യാത്ര തിരിച്ചിരുന്നു. യു.എ.ഇ, ജോര്‍ദ്ദാന്‍, ഫലസ്തീന്‍, ഒമാന്‍ തുടങ്ങി ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രിയും ഡല്‍ഹിയില്‍നിന്ന് തിരിക്കും. ഇതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്ന് കരുതുന്നതായി മാലദ്വീപ് നയതന്ത്ര പ്രതിനിധി അഹമ്മദ് മുഹമ്മദ് പറഞ്ഞു. അനുമതി തേടി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാലദ്വീപില്‍ സൈനിക ഇടപെടല്‍ സംബന്ധിച്ച യാതൊരു സൂചനയും ഇന്ത്യ ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം ചൈനയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മാലദ്വീപിനെ മുന്നില്‍ നിര്‍ത്തി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ഇടപെടലിന് ശ്രമിച്ചേക്കുമോ എന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending