Connect with us

More

മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുതിയ വല സംരക്ഷകന്‍ വേണം; ഡൊണാറുമ്മ, എമേഴ്‌സണ്‍ പരിഗണനയില്‍

Published

on

ലണ്ടന്‍: വില്ലി കബായെറോയെ ക്ലബ്ബ് വിടാന്‍ അനുവദിച്ച മാഞ്ചസ്റ്റര്‍ സിറ്റി പുതിയ ഗോള്‍കീപ്പറെ കണ്ടെത്താനുള്ള തെരച്ചിലില്‍. എ.സി മിലാന്റെ 19-കാരന്‍ ഗ്യാന്‍ലുയ്ജി ഡൊണാറുമ്മയെ സ്വന്തമാക്കാന്‍ ശ്രമങ്ങളാരംഭിച്ച സിറ്റി ബെന്‍ഫിക്കയുടെ എഡേഴ്‌സനു വേണ്ടിയും നീക്കങ്ങള്‍ നടത്തുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെന്‍ഫിക്കയെ പോര്‍ച്ചുഗീസ് ലീഗ് ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എഡേഴ്‌സനെ വിട്ടുകിട്ടാന്‍ കുറഞ്ഞത് 38 ദശലക്ഷം പൗണ്ടെങ്കിലും നല്‍കേണ്ടി വരുമെന്നാണ് സൂചന. ബ്രസീലുകാരനായ എഡേഴ്‌സനു വേണ്ടി മാഞ്ചസ്റ്റര്‍ യുനൈറ്റഡും രംഗത്തുണ്ട്.

ബാല്യകാലം മുതല്‍ എ.സി മിലാനൊപ്പമുള്ള ഡൊണാറുമ്മ തന്നെയാണ് സിറ്റിയുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. എന്നാല്‍, എ.സി മിലാന്‍ വന്‍തുക ആവശ്യപ്പെട്ടാല്‍ ഇറ്റാലിയന്‍ താരത്തിനു പകരം 23-കാരനായ എമേഴ്‌സണെ വാങ്ങാനാണ് പദ്ധതി.
പെപ് ഗ്വാര്‍ഡിയോള പരിശീലകനായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഗോള്‍കീപ്പിങ് പ്രതിസന്ധി ആരംഭിച്ചത്. സ്ഥിരം കീപ്പറായിരുന്ന ജോ ഹാര്‍ട്ടുമായി ഉടക്കിയ ഗ്വാര്‍ഡിയോള, ബാര്‍സലോണയില്‍ തന്റെ പ്രിയതാരമായിരുന്ന ക്ലോഡിയോ ബ്രാവോയെ സിറ്റിയിലെത്തിച്ചു. എന്നാല്‍, പ്രതീക്ഷിച്ച മികവ് പുലര്‍ത്താതിരുന്നതും ചില വന്‍ വീഴ്ചകള്‍ വരുത്തിയതും കാരണം പെപ്പിന് ചിലിയന്‍ കീപ്പറെ മാറ്റേണ്ടി വന്നു. കഴിഞ്ഞ ജനുവരി മുതല്‍ മിക്ക മത്സരങ്ങളിലും സിറ്റിയുടെ വലകാത്തത് അര്‍ജന്റീനക്കാരനായ വെറ്ററന്‍ കീപ്പര്‍ വില്ലി കബായെറോ ആണ്. 35-കാരനായ കബായെറോയെ, കരാര്‍ കാലാവധി കഴിഞ്ഞതോടെ ഗ്വാര്‍ഡിയോള ക്ലബ്ബ് വിടാന്‍ അനുവദിക്കുകയായിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ടോറിനോയില്‍ കളിക്കുന്ന ജോ ഹാര്‍ട്ട്, അടുത്ത സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലുണ്ടായേക്കുമെന്നാണ് സൂചന. എവര്‍ട്ടന്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകള്‍ 30-കാരനില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം കീപ്പറാവണമെങ്കില്‍ ഇംഗ്ലണ്ടില്‍ കളിക്കണമെന്ന് ഹാര്‍ട്ട് കണക്കുകൂട്ടുന്നതായാണ് വാര്‍ത്തകള്‍.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending