Connect with us

Culture

നിഷാദ് ഒരു വാക്‌സിന്‍ വിരോധിയല്ല; ആ സ്‌കൂളില്‍ അന്ന് സംഭവിച്ചത് എന്താണ്: നിഷാദ് പറയുന്നു

Published

on

ത് നിഷാദ് പൂക്കയില്‍, മലപ്പുറത്ത് വാക്‌സിന്‍ കുത്തിവെപ്പ് തടയാന്‍ വരുന്ന വാക്‌സിന്‍ വിരോധികളായി മാതൃഭൂമിയും, കേരളത്തിലെ മുസ്ലിം തീവ്രവാദിയായി ബി ജെ പി നേതാവ് സുരേന്ദ്രനും, മുസ്ലീങ്ങളുടെ മതപരമായ വാക്‌സിന്‍ വിരുദ്ധത എന്ന് പ്രചരിപ്പിക്കാനായി യുക്തിവാദികളും, വാക്‌സിന്‍ അനുകൂലികളുടെ കയ്യടിവാങ്ങാനായി കളക്ടര്‍ ബ്രോയും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച ചിത്രം ഇദ്ധേഹത്തിന്റേതാണു. സത്യത്തെ മനോഹരമായി എങ്ങനെയൊക്കെ വളച്ചൊടിച്ച് ആടിനെ പട്ടിയാക്കി, പിന്നെ അതിനെ പേപ്പട്ടിയാക്കി എങ്ങനെ തല്ലിക്കൊല്ലാം എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു ഈ വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. നാരദ ന്യൂസ് ഡോക്ടറെ ഉദ്ധരിച്ച് എഴുതിയ റിപ്പോര്‍ട്ട് പോലും ശുദ്ധ കളവാണു.

നിഷാദ് ഒരു വാക്‌സിന്‍ വിരോധിയല്ല, എന്ന് മാത്രമല്ല അദ്ധേഹം നല്ലൊരു വാക്‌സിന്‍ അനുകൂലി കൂടിയാണു. തന്റെ എല്ലാ കുട്ടികള്‍ക്കും ഇതുവരെയുള്ള മുഴുവന്‍ വാക്‌സിനുകളും കൃത്യമായി എടുത്ത ഉത്തരവാദിത്തമുള്ള നല്ലൊരു പിതാവുകൂടിയാണദ്ധേഹം. റൂബല്ല വാക്‌സിന്‍ കുത്തിവെപ്പും തന്റെ കുട്ടികള്‍ക്ക് നല്‍കാന്‍ തയ്യാറായ വ്യക്തിയുമാണു. എന്താണു ആ സ്‌കൂളില്‍ അന്ന് സംഭവിച്ചത് എന്ന് നിഷാദ് പറയുന്നു:

1500 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ വ്യാഴാഴ്ച ആയുധ പൂജകാരണം സ്‌കൂള്‍ നേരത്തെ വിട്ടതിനു ശേഷം നടന്ന പി ടി എ എകസിക്യൂട്ടീവ് യോഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ നടക്കാന്‍ പോകുന്ന വാക്‌സിന്‍ കാമ്പിനെ പറ്റി വിവരിച്ചു. ആ യോഗത്തില്‍ പങ്കെടുത്ത എക്‌സിക്യൂട്ടീവ് അംഗങ്ങളായ ചുരുക്കം ചില രക്ഷിതാക്കള്‍ക്ക് മാത്രമാണു വാക്‌സിനെ കുറിച്ച് അറിയിപ്പ് കിട്ടിയത്. പിന്നീട് വന്ന തുടര്‍ച്ചയായ അവധി ദിനങ്ങള്‍ക്ക് ശേഷം സ്‌കൂളില്‍ വാക്‌സിന്‍ കൊടുക്കാന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എത്തി. ഈ വാക്‌സിന്‍ എടുക്കുന്ന വിവരം ഓരോ കുട്ടിയുടേയും രക്ഷിതാവ് അറിയണമെന്നും രക്ഷിതാവിന്റെ അറിവില്ലാതെ വാക്‌സിന്‍ കൊടുക്കരുത് എന്നുമാണു സ്‌കൂളില്‍ പോയി അന്ന് പറഞ്ഞത്. വാക്‌സിന്‍ എടുക്കുന്നതിനു മുമ്പ്, കുട്ടിക്ക് എന്തെങ്കിലും രോഗമുണ്ടോ, എന്തെങ്കിലും മരുന്ന് കഴിക്കുന്ന കുട്ടിയാണോ എന്നൊക്കെ ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്കാണു കൃത്യമായി അറിയുക. അതുകൊണ്ട് ഓരോ കുട്ടിയുടേയും മാതാപിതാക്കളുടെ അറിവോടെ മാത്രമേ വാക്‌സിന്‍ കൊടുക്കാന്‍ പാടുള്ളൂ എന്നാണു ഡോക്ടറോട് പറഞ്ഞത്.

തുടര്‍ന്ന് പി ടി എ ഭാരവാഹികളുമായും സ്‌കൂള്‍ അധികാരികളുമായും ബന്ധപ്പെട്ടു. ഓരോ ക്ലാസ് ടീച്ചറും ഫോണില്‍ മാതാപിതാക്കളുമായി ബന്ധപ്പെട്ട് അവരെ വിവരമറിയിക്കുകയുംസമ്മതം വാങ്ങിക്കുകയും ചെയ്യാനുള്ള ഏര്‍പ്പാട് ഉണ്ടാക്കുകയും ചെയ്തു. ഇതിനിടയില്‍ ഡോക്ടര്‍ വന്ന് ശബ്ദം കുറച്ച് സംസാരിക്കൂ എന്നും, ഉള്ള കുട്ടികള്‍ തന്നെ എന്തോ പ്രശ്‌നമാണു എന്ന് ഭയന്ന് തിരിച്ച് പോകുമെന്ന് പറയുന്നതാണു, വാക്‌സിന്‍ തടയരുതേ എന്ന് കേണപേക്ഷിക്കുന്നു എന്ന തരത്തില്‍ മാത്രഭൂമി പത്രം പ്രസിദ്ധീകരിച്ചത്. അതിനെ പിന്നീട് സ്ഥാപിത താല്‍പര്യക്കാര്‍ പലരും അവരുടെ പലവിധ അജണ്ടകള്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണു ചെയ്തത്.

വാക്‌സിന്‍ അനുകൂലിയായ, തന്റെ കുട്ടികള്‍ക്ക് മുഴുവന്‍ വാക്‌സിനും നല്‍കിയ നിഷാദിനെ വാക്‌സിന്‍ വിരുദ്ധനാക്കിയതില്‍ കെ എസ് ഇ ബി താല്‍കാലിക ജീവനക്കാരനായി കുടുമ്പം പുലര്‍ത്തുന്ന നിഷാദ് ദുഖിതനാണു. അതിനേക്കാളുപരി, തന്റെ വേഷത്തിന്റേയും രൂപത്തിന്റേയും പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ വാക്‌സിന്റെ മറവില്‍ തീവ്രവാദികളാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ പ്രചാരകരോടുള്ള അമര്‍ഷത്തിലാണദ്ധേഹം. സോഷ്യല്‍ മീഡിയയിലും മാതൃഭൂമി പത്രത്തിലും കാര്യമറിയാതെയും കരുതികൂട്ടിയും പലരാലും പ്രചരിപ്പിച്ച കള്ള വാര്‍ത്തയുടെ ഏറ്റവും പുതിയ ഇര്‍അയാണിന്നദ്ധേഹം. ഭീഷണിയുടെ സ്വരത്തില്‍ വരുന്ന ഫോണ്‍കോളുകള്‍ വേറെ. മെട്രോയില്‍ മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങുന്നു എന്ന പേരില്‍ ഒരു പാവം ബധിരനും മൂകനുമായ വ്യക്തിക്ക് സംഭവിച്ച സമാനമായ ദുരനുഭവമാണു ഇന്ന് നിഷാദിനും സംഭവിച്ചത്.
നിഷാദിനു ഇപ്പോള്‍ താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെ നേരിടാനുള്ള കരുത്ത് സത്യമേവ ജയതേ എന്ന ആപ്തവാക്യമാണെന്ന് നിഷാദ് പറയുന്നു. പിന്നെ മുഴുവന്‍ കുട്ടികളും സര്‍കാറിന്റെ വാക്‌സിന്‍ യജ്ഞത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും അദ്ധേഹം ഇപ്പോഴും ആവശ്യപ്പെടുന്നു.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending