Connect with us

More

മാനസിക വെല്ലുവിളി നേരിടുന്നവരുടെ അവകാശ സംരക്ഷണ നിയമത്തിന് ഖത്തറില്‍ അംഗീകാരം

Published

on

  • നിയമം ലംഘിക്കുന്നവര്‍ക്ക് 50000 മുതല്‍ 2ലക്ഷം വരെ പിഴ

ദോഹ: മാനസിക വെല്ലുവിളി നേരിടുന്നവരുടെ അവകാശ സംരക്ഷണ നിയമത്തിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അംഗീകാരം. ഇതുസംബന്ധിച്ച 2016ലെ നിയമം നമ്പര്‍ 16നാണ് അമീര്‍ അംഗീകാരം നല്‍കിയത്. മാനസിക ആരോഗ്യ പ്രശ്‌നം നേരിടുന്നവര്‍ക്ക് വിപുലമായ ചികിത്സാ സംവിധാനങ്ങള്‍ നിയമം ഉറപ്പ് വരുത്തുന്നുണ്ട്. മാനസിക ആരോഗ്യ ചികിത്സയ്ക്കായി പ്രത്യേകം പ്രവര്‍ത്തിക്കുന്ന ആസ്പത്രികളിലും വിവിധ ആസ്പത്രികളിലെ മാനസികാരോഗ്യ വിഭാഗത്തിലും അംഗീകാരമുള്ള സ്വകാര്യ മാനസിക കേന്ദ്രങ്ങളിലും മറ്റ് സാമൂഹ്യ പരിചരണ കേന്ദ്രങ്ങളിലുമാണ് രോഗികള്‍ക്ക് ചികിത്സ ഉറപ്പ് വരുത്തിയിരിക്കുന്നത്. മാനസിക പ്രശ്‌നം നേരിടുന്ന വ്യക്തികള്‍ക്ക് പുതിയ നിയമത്തില്‍ നിരവധി അവകാശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാനസികാരോഗ്യത്തിന് പ്രത്യേകമായി ചികിത്സ നല്‍കുന്ന ഹോസ്്പിറ്റലുകള്‍, ഹോസ്പിറ്റലുകളിലെയും ക്ലിനിക്കുകളിലെയും മാനസിക രോഗ വിഭാഗം, കമ്മ്യൂണിറ്റി കെയര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയുമായാണ് പ്രധാനമായും മാനസികാരോഗ്യ നിയമം ബന്ധിപ്പിച്ചിരിക്കുന്നത്. രോഗിയുടെ ആരോഗ്യ നിലയെക്കുറിച്ച് വിശദീകരിക്കാന്‍ ഈ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. രോഗി അഡ്മിറ്റ് ചെയ്യപ്പെട്ടാല്‍ അയാളുടെ അവകാശങ്ങള്‍ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ആസ്പത്രി അധികൃതര്‍ രോഗിക്കോ കൂടെയുള്ള ബന്ധുക്കള്‍ക്കോ കൈമാറണം. പരിശോധനകളെ കുറിച്ചും രോഗാവസ്ഥ, ലഭിക്കാവുന്ന ചികിത്സഎന്നിവയെക്കുറിച്ചും രോഗി അറിയിക്കണം. രോഗാവസ്ഥയെക്കുറിച്ചും മറ്റ് നടപടി ക്രമങ്ങളെയും ടെസ്റ്റുകളെയും കുറിച്ചുള്ള പൂര്‍ണ്ണ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കുവാനുള്ള നിമയ പരമായ അവകാശം രോഗിക്ക്് ഉണ്ടായിരിക്കും. രോഗാവസ്ഥ കണക്കിലെടുത്ത് കൊണ്ടുള്ള ചികിത്സിയ്ക്കും വ്യക്തിപരമായ അവകാശങ്ങളെ ബഹുമാനിക്കുന്നതുമായ ആരോഗ്യ പരിചരണം ലഭിക്കാന്‍ രോഗിക്ക് അവകാശമുണ്ടാവും.
മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള രോഗികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയും ഉണ്ടാവാന്‍ പാടില്ലെന്നും അവരെ ഏകാന്ത തടവറയില്‍ പാര്‍പ്പിക്കരുതെന്നും നിയമം അനുശാസിക്കുന്നു. ഡോകര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യാവുന്നതാണ്. രോഗിയുടെ കൈവശമുള്ള വസ്തുക്കള്‍ ആരോഗ്യ കേന്ദ്രത്തിലെ ഒരു ബോക്‌സില്‍ സൂക്ഷിക്കേണ്ടതാണ്. രാജ്യത്ത് നിലവിലുള്ള ആരോഗ്യമാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ചികിത്സയായിരിക്കണം രോഗിക്ക് നല്‍കേണ്ടതെന്നും രോഗിയുടെയോ കുടുംബത്തിന്റെയോ സമ്മത പത്രമില്ലാതെ യാതൊരു ശാസിത്രീയ പരീക്ഷണത്തിനും രോഗിയെ വിധേയമാക്കരുതെന്നും നിയമത്തില്‍ നിര്‍ദേശമുണ്ട്. സന്ദര്‍ശകര്‍ വേണമോ വേണ്ടയോ എന്നത് രോഗിക്ക് തീരുമാനിക്കാം. രോഗിക്ക് ശാരീരിക, ലൈംഗിക, മാനസിക പീഡനങ്ങളില്‍ നിന്നും ദുരുപയോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണം. രോഗിക്ക് യാതൊരു വിധത്തിലുള്ള ശിക്ഷാ നടപടികള്‍ക്കോ ശാരീരികമോ ധാര്‍മികമോ ആയ ഭീഷണിയോ ഉണ്ടാവരുത്. ചികിത്സ പ്രയാസകരമാകുന്നതായി രോഗിക്കോ രക്ഷിതാവിനോ തോന്നുകയാണെങ്കില്‍ കുടുതല്‍ പരിശോധനകള്‍ക്ക് ആവശ്യപ്പെടാവുന്നതും അല്ലെങ്കില്‍ ഡിസ്ചാര്‍ജിന് അപേക്ഷ നല്‍കാവുന്നതുമാണ്. രോഗി സ്വന്തമോ മുറ്റുള്ളവര്‍ക്കോ ഉപദ്രവം വരുത്തുമെന്ന് ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ ഡിസ്ചാര്‍ജ് തടയാം. സ്വന്തമായും മറ്റുള്ളവര്‍ക്കും ഭീഷണിയാവുന്ന മാനസിക പ്രശ്‌നമുള്ളവരെ ഡോക്ടര്‍റുടെ അനുമതിയോടെ ചികിത്സസയ്ക്ക് വിധേയമാക്കാവുന്നതാണ്. മൂന്ന് മാസമാണ് ഇങ്ങനെ ചികിത്സിക്കാനുള്ള കാലാവധി. ഇത് പിന്നീട് മൂന്ന് മാസവും കൂടി നീട്ടാന്‍ കഴിയും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ മൂന്ന്് വര്‍ഷം വരെ തടവും 50,000 മുതല്‍ 200000ഖത്തര്‍ റിയാല്‍ വരെ പിഴയും ലഭിക്കാം. ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം നിയമം പ്രാബല്യത്തില്‍ വരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending