Connect with us

Culture

റഷ്യയില്‍ മെസ്സിയേയും ക്രിസ്റ്റ്യാനോയേയും കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്

Published

on

റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ മുത്തമിട്ടാല്‍ സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും ലയണല്‍ മെസ്സിയേയും കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. അഞ്ചു വട്ടം ലോകഫുട്‌ബോളര്‍ പട്ടം ചൂടിയ ഇരുവരുടേയും അവസാന ലോകകപ്പായാണ് റഷ്യയെ പലരും കാണപ്പെടുന്നത്. സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ക്ക് റഷ്യയില്‍ കിരീടം ചൂടാനായാല്‍ ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ്, ബാലണ്‍ ഡി ഓര്‍ തുടങ്ങിയ നേട്ടങ്ങള്‍ കൈവരിക്കുന്ന ഒമ്പതാമത്തെ താരമാകാനാകും.

ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയറിനെ വിലയിരുത്തുന്നത് പ്രധാനമായും മൂന്നായിട്ടാണ്. ദേശീയ ടീമിനായുള്ള പ്രകടനം, ക്ലബിനായുള്ള പ്രകടനം, വ്യകത്പരിമായ പ്രകടനം എന്നിങ്ങനെയാണത്. ദേശീയ കുപ്പായത്തില്‍ നേടാവുന്നതില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ലോകകപ്പ് വിജയം. ക്ലബ് തലത്തില്‍ ചാമ്പ്യന്‍സ് ലീഗിനെയാണ് പ്രധാന ട്രോഫിയായി പരിഗണിക്കുന്നത്. വ്യക്തിഗത പ്രകടനത്തിന് ലഭിക്കുന്ന ഏറ്റവും ഉന്നത പുരസ്‌കാരമാണ് ബാലണ്‍ ഡി ഓര്‍. ഇക്കുറി ലോകകപ്പ് നേടാനായല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരിലൊരാള്‍ക്ക് കളിക്കാരനെന്ന നിലയില്‍ നേട്ടങ്ങളില്‍ പൂര്‍ണത കൈവരിക്കുന്ന ഈ നേട്ടം സ്വന്തമാക്കാം.

 

ഇംഗ്ലണ്ടിന്റെ സര്‍ ബോബി ചാള്‍ട്ടനാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം. 1966 സ്വന്തം മണ്ണില്‍ അരങ്ങേറിയ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാമ്പ്യന്‍മാരാക്കിയ ചാള്‍ട്ടന്‍ അതേ വര്‍ഷം ബാലണ്‍ ഡി ഓറും സ്വന്തമാക്കി. തൊട്ടടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ചാമ്പ്യന്‍സ് ലീഗും ചാള്‍ട്ടന്‍ സ്വന്തമാക്കി. 1974ല്‍ ജര്‍മനി ലോകകപ്പ് നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന ഫ്രാങ്ക് ബക്കന്‍ബോവര്‍, ഗേര്‍ഡ് മുള്ളര്‍ എന്നിവരാണ് പിന്നീട് ഈ നേട്ടം കൈവരിച്ചവര്‍. 1982ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ താരം പൗളോ റോസി, അതേവര്‍ഷം തന്നെ ബാലണ്‍ ദി ഓര്‍ നേടി. 1984-85 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടി.

1998ല്‍ സിനദിന്‍ സിദാനിലൂടെ ഫ്രാന്‍സ് ലോകകീരിടം ചൂടിയപ്പോള്‍ അതേവര്‍ഷം തന്നെ ബാലണ്‍ ദി ഓര്‍ അദ്ദേഹം നേടി. പിന്നീട് ക്ലബ് തലത്തില്‍ ഇറ്റാലിയന്‍ ടീം യുവന്റസ് വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയതോടെ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ അദ്ദേഹത്തിനായി.

ബ്രസീലിന്റെ സുവര്‍ണ കാലഘട്ടമെന്നറിയപ്പെടുന്ന 2002 ലോകകപ്പ് ടീമിലെ മൂന്നു താരങ്ങളാണ് ഈ നേട്ടം കൈവരിച്ചത്. റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, കക്ക എന്നിവരാണ്. റിവാള്‍ഡോ 1999ല്‍ ബാലണ് ദി ഓര്‍ നേടി. 2002-03സീസണില്‍ മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടി. റൊണാള്‍ഡിഞ്ഞ്യോ 2005-06 സീസണില്‍ ബാര്‍്‌സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗും നേടിയ റൊണാള്‍ഡീഞ്ഞോ അതേവര്‍ഷം തന്നെ ബാലണ്‍ ദി ഓറിനും അര്‍ഹനായി. തൊട്ടടുത്ത സീസണില്‍ എ.സി മിലാന്‍ താരമായ കക്ക എസി മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗും ബാലണ്‍ ഡി ഓറും നേടി റൊണാള്‍ഡീഞ്ഞോയുടെ അതേ നേട്ടം കൈവരിക്കുകയായിരുന്നു.

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ലോകകപ്പും ചാമ്പ്യന്‍സ് ലീഗും നേടിയെങ്കിലും ബാലണ്‍ ഡി ഓര്‍ നേടാനായില്ല. 1995 വരെ ബാലണ്‍ ഡി ഓറിനായി പരിഗണിച്ചിരുന്നത് യുറോപ്യന്‍ താരങ്ങളെ മാത്രമായിരുന്നു. ഇതാണ് മറഡോണക്ക് ഈ നേട്ടം കൈവരിക്കാനാവഞ്ഞത്. 2002 ലോകകപ്പിലെ ഗോള്‍ ബൂട്ട് ജേതാവായ ബ്രസീലിന്റെ റൊണാള്‍ഡോ ലോകകപ്പും ബാലണ്‍ ഡി ഓറും നേടിയെങ്കിലും ക്ലബ് തലത്തില്‍ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ അദ്ദേഹത്തിനായില്ല.

 

നാലു തവണയാണ് മെസ്സിയും ക്രിസ്റ്റ്യാനോയും ചാമ്പ്യന്‍സ് ലീഗ് നേടിയത്. മെസ്സി നാലു തവണയും ബാര്‍സ കുപ്പായത്തിലാണ് ചാമ്പ്യന്‍സ് ലീഗ് നേടിയതെങ്കില്‍ ക്രിസ്റ്റ്യാനോ ഒരു തവണ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പവും മൂന്നു തവണ റയല്‍ മാഡ്രിഡിനൊപ്പവുമാണ്. ദേശീയ ടീമിനായി പോര്‍ച്ചുഗലിനൊപ്പം ക്രിസ്റ്റ്യനോ യൂറോ കപ്പ് നേടിയപ്പോള്‍ അര്‍ജന്റീനയെ കഴിഞ്ഞ ലോകകപ്പ്് ഫൈനലില്‍ എത്തിച്ചതാണ് ഉയര്‍ന്ന നേട്ടം.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending