Connect with us

More

30 ല്‍ ലിയോ മെസി അതിവേഗം

Published

on

മാഡ്രിഡ്: 2006 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഫോര്‍ ഫോര്‍ ടു മാഗസിന്റെ കവര്‍ ചിത്രം ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡിഞ്ഞോയുടേതായിരുന്നു. വലിയ റൊണാള്‍ഡിഞ്ഞോ ചിത്രത്തിനരികില്‍ മീശ മുളക്കാത്ത ഒരു പയ്യന്‍- ലിയോ മെസി. ചിത്രത്തിന്റെ തലക്കെട്ട് ഇപ്രകാരം-റൊണാള്‍ഡിഞ്ഞോ മെസിയെ അവതരിപ്പിക്കുന്നു…. ലോക ഫുട്‌ബോളില്‍ റൊണാള്‍ഡിഞ്ഞോ നിറഞ്ഞ് നില്‍ക്കുന്ന കാലമാണത്. ബ്രസീല്‍ ഫുട്‌ബോളില്‍ മാന്ത്രികനായ മധ്യനിരക്കാരന്‍ ഫിഫ ബലന്‍ഡിയോര്‍ നേടിയ വര്‍ഷവും. തന്റെ വലിയ പല്ലുകള്‍ മുഴുക്കെ കാട്ടി ചിരിക്കുന്ന റൊണാള്‍ഡിഞ്ഞോയുടെ ചിത്രമായിരുന്നു ആ സമയത്ത് ലോക ഫുട്‌ബോള്‍ പോസ്റ്റര്‍.
റൊണാള്‍ഡിഞ്ഞോയുടെ കരുത്തില്‍ ബാര്‍സിലോണ സ്പാനിഷ് ഫുട്‌ബോളിലും യൂറോപ്യന്‍ ഫുട്‌ബോളിലും നിറഞ്ഞ കാലത്താണ് മെസി ക്ലബിന്റെ ഫസ്റ്റ് ഇലവനിലേക്ക് വരുന്നത്. ആ കവര്‍ ചിത്രം നോക്കി റൊണാള്‍ഡിഞ്ഞോ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു-ഈ ചിത്രം പറയുന്നത് ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്നാണ്. പക്ഷേ ബാര്‍സയിലെ മികച്ച ഫുട്‌ബോളര്‍ പോലുമല്ല ഞാന്‍. ഈ പയ്യനാണ് (മെസിയെ ചൂണ്ടി) നാളെയുടെ താരം- തന്റെ അന്നത്തെ വാക്കുകള്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കുമ്പോള്‍ തന്നെ റൊണാള്‍ഡിഞ്ഞോക്ക് വലിയ സന്തോഷം. ഇവനൊപ്പമായിരിക്കും ഫുട്‌ബോള്‍ ലോകം എന്ന് അന്നേ എനിക്കുറപ്പുണ്ടായിരുന്നു. ഞങ്ങള്‍ക്കൊപ്പം അവന്‍ പരിശീലനത്തിന് വരാറുണ്ട്. അന്നേ എനിക്കുറപ്പായിരുന്നു ഞാന്‍ നില്‍ക്കുന്നത് ഒരു ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ജന്മ വേളയിലാണെന്ന്.
അന്നത്തെ പതിനെട്ടുകാരന്‍ ഇന്ന് മുപ്പതുകാരനായിരിക്കുന്നു. ഇന്നലെയായിരുന്നു മെഗാ താരത്തിന്റെ മുപ്പതാം പിറന്നാള്‍. റൊണാള്‍ഡിഞ്ഞോ അന്ന് പറഞ്ഞ പയ്യന്‍ പന്ത്രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മൈതാനത്തിന്റെ പച്ചപ്പില്‍ നില്‍ക്കുമ്പോള്‍ ഗോളുകളുടെ എണ്ണം 507…! തന്റെ അന്നത്തെ പ്രവചനം തെറ്റായിരുന്നില്ലെന്ന് ഓര്‍ത്തെടുക്കുന്ന റൊണാള്‍ഡിഞ്ഞോ ഒന്ന് കൂടി പറയുന്നു-ഇവന്‍ ആയിരം ഗോളുകള്‍ നേടും. ലോക ഫുട്‌ബോള്‍ രാജാവ് പെലെക്ക് മാത്രം അവകാശപ്പെട്ടതാണ് ആയിരം ഗോളിന്റെ മാഹാത്മ്യം. പക്ഷേ സമീപകാല ഫോമില്‍ മെസിക്ക് ആയിരത്തിന്റെ കനകഭൂമിയിലെത്താനാവുമെന്ന് പറയുന്നത് റൊണാള്‍ഡിഞ്ഞോ മാത്രമല്ല ഫുട്‌ബോളിനെ അറിയുന്നവരെല്ലാം അത് സമ്മതിക്കുന്നു. കഴിഞ്ഞ സീസണില്‍ 54 ഗോളുകളാണ് മെസി ബാര്‍സക്കായി നേടിയത്. ഈ ഗോളുകളുടെ സവിശേഷമായ മെസി ടച്ച് എന്ന് പറയുന്നത് ഇതില്‍ 74.07 ഗോളുകളും അദ്ദേഹം പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് നേടി എന്നുള്ളതാണ്. മുന്‍നിരക്കാരും മധ്യനിരക്കാരുമെല്ലാം പെനാല്‍ട്ടി ബോക്‌സിനകത്ത് കയറി നിറയൊഴിക്കുന്നവരാണെങ്കില്‍ പോയ സീസണിലെ മെസി ഗോളുകള്‍ എന്നാല്‍ സുന്ദരമായ ലോംഗ് റേഞ്ചറുകളായിരുന്നു. അതില്‍ ഏറ്റവും നല്ല ഉദാഹരണം എല്‍ ക്ലാസിക്കോയിലെ ആ ഗോള്‍ തന്നെ. മല്‍സരം സമനിലയില്‍ നില്‍ക്കുന്ന ആ അവസാന സെക്കന്‍ഡില്‍ അദ്ദേഹം പായിച്ച ലോംഗ് റേഞ്ചര്‍ റയല്‍ മാഡ്രിഡ് ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസിനെ നിസ്സഹായനാക്കിയിരുന്നു.
പതിനെട്ടുകാരനായ മെസിയുടെ ഗോളുകളിലധികവും പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ നിന്നുള്ളവയായിരുന്നെങ്കില്‍ ഇപ്പോള്‍ അദ്ദേഹം കര്‍ക്കശമായി മാര്‍ക്ക് ചെയ്യപ്പെടുന്നു. വെളുത്ത വര കടക്കാന്‍ അദ്ദേഹത്തെ പ്രതിരോധക്കാര്‍ അനുവദിക്കുന്നില്ല. അവിടെയും അദ്ദേഹത്തിന്റെ തന്ത്രമെന്നാല്‍ ബോക്‌സില്‍ കയറാതെ നിറയൊഴിക്കുക എന്നതാണ്. 2011-12 സീസണില്‍ മെസി നേടിയത് 73 ഗോളുകളായിരുന്നു. ഇതില്‍ 94.52 ഗോളുകളും പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ നിന്നായിരുന്നു. പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ ഇത് വരെ അദ്ദേഹത്തെ ബാധിച്ചിട്ടില്ല. ഓരോ സീസണിലും കൂടുതല്‍ ഗോളുകളുമായി അദ്ദേഹം കളിക്കുന്നു. ലോകത്തെ വിലപിടിപ്പുളള ക്ലബുകള്‍ അദ്ദേഹത്തെ തേടിയെത്തുന്നു. ബാര്‍സയാണെങ്കില്‍ അദ്ദേഹത്തെ വിടില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. മുപ്പതാം പിറന്നാള്‍ മെസി ആഘോഷിച്ചത് കുടുംബസമേതമാണ്. മുപ്പതാം വയസ്സില്‍ അദ്ദേഹം തന്റെ ജീവിത സഖിയെ ഔദ്യോഗികമായി വിവാഹം കഴിക്കുന്നുമുണ്ട്. പുതിയ സീസണിലെ പ്രധാന ദൗത്യം അര്‍ജന്റീനയെ ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്തിക്കുക എന്നതാണ്. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ തപ്പിതടയുകയാണിപ്പോള്‍ അര്‍ജന്റീന.
സാംപോളി പുതിയ ദേശീയ പരിശീലകനായി വന്നതോടെ ചില മാറ്റങ്ങളെല്ലാം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഓസീസ് നഗരമായ മെല്‍ബണില്‍ നടന്ന സൗഹൃദ പോരാട്ടത്തില്‍ ബ്രസീലിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അവശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളില്‍ കടന്നു കയറാമെന്ന വിശ്വാസത്തിലാണ് മെസി.

india

ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കിയത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ വേണ്ടിയാണ്: പ്രിയങ്ക ഗാന്ധി

സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്

Published

on

രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു.

‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്ന്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘‘കയ്യിൽ കാശില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ്. വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്. ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. ഈ സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാരെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

https://mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Continue Reading

india

കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും: സുപ്രിംകോടതി

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു

Published

on

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരമോ ഐടി നിയമപ്രകാരമോ കുറ്റമാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ദൃശ്യം ഇൻബോക്സിൽ ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ലഭിക്കുന്ന ഒരാൾ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കിൽ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.

Continue Reading

Trending