Connect with us

Culture

സ്വകാര്യ വിമാനം തകര്‍ന്ന് മിനാ ബസറാനും ഏഴ് പെണ്‍ സുഹൃത്തുക്കളും മരിച്ചു

Published

on

തെഹ്‌റാന്‍: ഇറാനില്‍ സ്വകാര്യ വിമാനം തകര്‍ന്ന് തുര്‍ക്കി കോടീശ്വരന്റെ മകളും അവരുടെ ഏഴ് പെണ്‍ സുഹൃത്തുക്കളും മരിച്ചു. തുര്‍ക്കിയിലെ പ്രമുഖ വ്യവസായിയും സമ്പന്നനുമായ ഹുസൈന്‍ ബസറാന്റെ മകള്‍ മിനാ ബസറാനും സുഹൃത്തുക്കളുമാണ് മരിച്ചത്.

തുര്‍ക്കിയിലെ വനിതാ മോഡലും പ്രതിശ്രുത വധുകൂടുയായ 28കാരിയായ മിന വിവാഹത്തിന് മുന്നോടിയായി സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടിയൊരുക്കുന്നതിന് ദുബൈയിലെത്തിയതായിരുന്നു. തിരിച്ച് തുര്‍ക്കിയിലെ ഇസ്തംബൂളിലേക്ക് മടങ്ങും വഴി ഇവര്‍ സഞ്ചരിച്ചിരുന്നു വിമാനം ഇറാനിലെ ഷഹര്‍ ഇ കോര്‍ദക്ക് സമീപം സഗ്രോസ് മലനിരകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബസറാന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകര്‍ന്നത്.

മെറ്റ്പ്രിന്റ് ശൃംഖലുടെ ഉടമസ്ഥനായ മുറാദ് ഗസെറുമായുള്ള വിവാഹം അടുത്തമാസം നടക്കാനിരിക്കെയാണ് ദുരന്തം. മരിച്ചവരില്‍ രണ്ട് പൈലറ്റുമാരടക്കം മൂന്ന് ജീവനക്കാരും പെടും. ഇവരും വനിതകളാണ്. അപകട കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് തുര്‍ക്കിയും ഇറാനും സംയുക്തമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മിനായുടെ കുടുംബമായ ബസറാന്റെ ഉടമസ്ഥതയിലുള്ള ബസറാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങിന് ലോകവ്യാപകമായി വ്യവസായ ശൃംഖലകളുണ്ട്. 1930കള്‍ മുതല്‍ തുര്‍ക്കിയിലെ പ്രമുഖ വ്യവാസ കുടുംബവുമാണ് ഇത്. ട്രാബ്‌സോണ്‍സ്‌പോര്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ മുന്‍ ഡെപ്യൂട്ടി ചെയര്‍മാനാണ് മിനായുടെ പിതാവ് ഹുസൈന്‍ ബസറാന്‍.

ഇന്‍സ്റ്റഗ്രാമിലെ താരം കൂടിയായിരുന്ന മിന ബസറാന്‍, ബസറാന്‍ ഗ്രൂപ്പിന്റെ ഭാവി ഉടമയായിട്ടായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 60,000 ഫോളോവര്‍മാരുള്ള മിന യു.എ.ഇ പര്യടന ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ദുബൈ ബാച്ചിലര്‍ പാര്‍ട്ടിക്കിടയിലെടുത്ത ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അവസാന ചിത്രങ്ങളിലൊന്ന്. ബാത്ത് ഗൗണും സണ്‍ ഗ്ലാസും ധരിച്ച് സുഹൃത്തുക്കളോടൊപ്പം നില്‍ക്കുന്ന ഫോട്ടോയാണത്.

ദുബൈയില്‍ നിന്നും മടങ്ങവെ കൈയില്‍ പൂക്കളുമായി വിമാനത്തിലേക്ക് കയറുന്ന ചിത്രമാണ് മിന ബസറാന്‍ അവസാനമായി പോസ്റ്റ് ചെയ്ത ഫോട്ടോ. മിനുട്ടുകള്‍ക്കകം ഏഴായിരത്തോളം പേര്‍ ഈ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരുന്നു.

മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നതോടെ മൃതദേഹങ്ങള്‍ മലനിരകളില്‍നിന്ന് എടുക്കുമെന്ന് തുര്‍ക്കി റെഡ് ക്രസന്റ് മേധാവി അറിയിച്ചു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending