Connect with us

More

ന്യൂനപക്ഷ വേട്ട; പ്രമേയം അനുവദിച്ചില്ല; പാര്‍ലമെന്ററി കമ്മിറ്റി സ്തംഭിച്ചു

Published

on

 

ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമായ ന്യൂനപക്ഷ വേട്ടയെ അപലപിക്കുന്ന പ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചു ന്യൂനപക്ഷ ക്ഷേമകാര്യങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്ററി കമ്മിറ്റി യോഗം അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളെല്ലാം ഒറ്റക്കെട്ടായ നിലപാടെടുത്ത് ഇറങ്ങിപ്പോയതോടെ യോഗം സ്തംഭിച്ചു.
ന്യൂനപക്ഷങ്ങള്‍ക്കു നേരെ വ്യാപകമായി നടക്കുന്ന മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചും ഹരിയാനയിലെ ജുനൈദ് ഖാന്‍ എന്ന പതിനാറുകാരനെ മതം പറഞ്ഞ് അധിക്ഷേപിച്ച് ട്രെയിനില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അനുശോചിച്ചും പ്രമേയം അവതരിപ്പിക്കണമെന്നായിരുന്നു അംഗങ്ങളുടെ ഏകകണ്ഠമായ ആവശ്യം. അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നും ചെയര്‍മാന്‍ കൂടി യായ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കിയതിനാലാണ് യോഗം ബഹിഷ്‌ക്കരിച്ചതെന്ന് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ ഷാനവാസ്, ജോയ് അബ്രഹാം മൊസാംനൂര്‍, ഇദ്‌രീസ് അലി, അലി അന്‍വര്‍ഖാന്‍ എന്നിവര്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചര്‍ച്ച തുടരാന്‍ കഴിയാതെ മന്ത്രി യോഗം അവസാനിപ്പിക്കുകയായിരുന്നു.
മരണത്തിനും ജീവിതത്തിനുമിടയിലെ ഭയാനകമായ ഒരവസ്ഥയിലാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ കഴിയുന്നതെന്നും ഏതു സമയത്തും എന്തും സംഭവിക്കാവുന്ന അവസ്ഥയാണെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഈ ദുരവസ്ഥ ചര്‍ച്ച ചെയ്യാനും ന്യൂനപക്ഷ സമുദായാംഗമെന്നതിനാല്‍ വധിക്കപ്പെട്ട ജുനൈദ് ഖാന്റെ പേരില്‍ ഒരു അനുശോചന പ്രമേയത്തിനും അനുവദിക്കാത്ത സാഹചര്യത്തിലാണ് യോഗം ബഹിഷ്‌ക്കരിക്കേണ്ടിവന്നതെന്ന് ഇ.ടി പറഞ്ഞു.
സംഭവത്തെ അപലപിക്കാന്‍ പോലും തയ്യാറാവാത്ത അവസ്ഥ അംഗീകരിക്കാനാവില്ല. ഇസ്‌ലാമിക വേഷം ധരിച്ചതിന്റെ പേരിലാണ് ജുനൈദ് വധിക്കപ്പെട്ടത്. രാജ്യത്ത് ന്യൂനപക്ഷ വേട്ട അനുസ്യൂതം നടക്കുമ്പോള്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നത് നീതിയല്ല- അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് എം.ഐ ഷാനവാസ് പറഞ്ഞു. ന്യൂനപക്ഷ വികാരത്തോട് അനുഭാവത്തിന് പകരം ശത്രുത വെച്ചുപുലര്‍ത്തുകയാണെന്ന് ജോയ് അബ്രഹാം അഭിപ്രായപ്പെട്ടു. ഭരണഘടനാ വിരുദ്ധമായ നടപടികളാണ് നിരന്തരം സംഭവിക്കുന്നതെന്ന് ബംഗാള്‍ കോണ്‍ഗ്രസ് പ്രതിനിധി മൊസാം നൂറും ജനങ്ങള്‍ക്ക് അഭയം നല്‍കേണ്ട ഭരണകൂടം അവരെ വേട്ടയാടുന്നവരോടൊപ്പം നില്‍ക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി ഇദ്‌രീസ് അലിയും രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നിര്‍ബാധം പീഡിപ്പിക്കപ്പെടുകയാണെന്ന് ജെ.ഡി.യു പ്രതിനിധി അലി അന്‍വര്‍അലിയും പറഞ്ഞു.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending