Connect with us

Views

സി.പി.എമ്മിന്റെ ന്യൂനപക്ഷ സംരക്ഷണവും തലശ്ശേരി കലാപവും

Published

on

സി.ബി മുഹമ്മദലി

കേരളത്തെയാകെ പിടിച്ചുകുലുക്കിയ തലശ്ശേരി വര്‍ഗീയ കലാപം നടന്നിട്ട് 47 വര്‍ഷം. 1971 ഡിസംബര്‍ 30, 31, 1972 ജനുവരി 1, 2 തിയ്യതികളിലാണ് തലശ്ശേരി നഗരത്തെയും പരിസര പഞ്ചായത്തുകളെയും ചാമ്പലാക്കിയ നിഷ്ഠൂരമായ കലാപം അരങ്ങേറിയത്. ഡിസംബര്‍ 30ന് രാത്രിയായിരുന്നു ലഹളയുടെ തുടക്കം. തലശ്ശേരി ഒ.വി റോഡിലെ നൂര്‍ജഹാന്‍ ഹോട്ടലില്‍ നിന്ന് അമ്പലത്തിലേക്കുള്ള കലശ ഘോഷയാത്രക്ക് നേരെ ചെരിപ്പെറിഞ്ഞു എന്ന കള്ളക്കഥയുണ്ടാക്കിയാണ് ലഹളക്ക് തുടക്കം കുറിച്ചത്. വളരെ ആസൂത്രിതമായി ഉണ്ടാക്കിയ ലഹളയില്‍ ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരുടെ വീടുകളും കടകളും പള്ളികളും മദ്രസകളും മറ്റ് ന്യൂനപക്ഷ സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ച് ആക്രമങ്ങളും കൊള്ളയും കൊള്ളിവെപ്പും തലശ്ശേരി നഗരത്തില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും ആസൂത്രിതമായ കലാപത്തിന്റെ താണ്ഡവം കാരണം വിറങ്ങലിച്ചു. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക സ്ഥിരതയും സംഘടിത ശക്തിയും ഭരണ പങ്കാളിത്തവുമെല്ലാം എതിരാളികളില്‍ അസഹിഷ്ണുത നിറച്ചു എന്നതാണ് ലഹളയുടെ കാരണമായി പറയപ്പെടുന്നത്.

ആര്‍.എസ്.എസാണ് കലാപത്തിന് തുടക്കം കുറിച്ചതെങ്കിലും പിന്നീട് എല്ലാ പാര്‍ട്ടികളും പങ്കാളികളായി. ന്യൂനപക്ഷ സംരക്ഷകരാണെന്ന് ഗീര്‍വാണ പ്രസംഗം നടത്തുന്ന സാക്ഷാല്‍ സി.പി.എം ആണ് കലാപത്തില്‍ മുഖ്യ പങ്കുവഹിച്ചതെന്നാണ് തലശ്ശേരി കലാപത്തെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജോസഫ് വിതയത്തിന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്. നാലു ദിവസം നടന്ന കലാപത്തില്‍ ഒരാള്‍ക്ക് പോലും ജീവഹാനി സംഭവിച്ചില്ല എന്നതാണ് തലശ്ശേരി കലാപത്തിന്റെ പ്രത്യേകത എന്നാല്‍ ഒരു വിഭാഗത്തെ സാമ്പത്തികമായി തകര്‍ക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. നിരവധി പള്ളികളും മദ്രസകളും മറ്റ് മത സ്ഥാപനങ്ങളും തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യുക മാത്രമല്ല നൂറുക്കണക്കിന് വീടുകള്‍ കൊള്ളയടിക്കുകയും ആയിരക്കണക്കിന് പവന്‍ സ്വര്‍ണാഭരണങ്ങളും കറന്‍സികളും കൊള്ളയടിക്കപ്പെട്ട ശേഷം വീടുകള്‍ക്ക് തീയിടുകയുമായിരുന്നു. എല്ലായിടത്തും ഒരേ രീതിയിലുള്ള കൊള്ളയാണ് നടന്നത്. ചില വലിയ തറവാട് വീടുകളില്‍ ചെങ്കൊടിയും പിടിച്ച് കാവല്‍ നില്‍ക്കുന്നവരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ കയറി ഉള്ളത് മുഴുവനും കൊള്ളയടിച്ചു. സ്വര്‍ണാഭരണങ്ങള്‍ ചുകപ്പ് കൊടിയില്‍ പൊതിഞ്ഞുകൊണ്ടുപോയ സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. സംഘ്പരിവാറിനെപോലെ സി.പി.എമ്മും കലാപത്തില്‍ പങ്കെടുത്തത് പലരെയും ഞെട്ടിപ്പിച്ചുകളഞ്ഞു.

ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എഴുതിയ ‘ജീവിതാമൃത’ എന്ന പുസ്തകത്തില്‍ തലശ്ശേരിയില്‍ നടന്ന വര്‍ഗീയ കലാപം ആസൂത്രണം ചെയ്തത് സി.പി.എമ്മാണെന്ന് തെളിവ് സഹിതം പ്രതിപാദിക്കുന്നുണ്ട്. സി.പി.എം കലാപം നടത്തുന്നതില്‍ ഗൂഢാലോചന നടത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് രാജഗോപാല്‍ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിംലീഗ് ഇ.എം.എസ് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയതോടെ മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ സി.പി.എമ്മുകാരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം പതിവായി. ഇതിനെ അതിജീവിക്കാന്‍ സി.പി.എമ്മിന് കഴിയാതെ വന്നപ്പോള്‍ അവര്‍ തേടിയ കുറുക്കുവഴിയായിരുന്നു കലാപമെന്ന് പുസ്തകത്തില്‍ തെളിവ് സമര്‍ത്ഥിക്കുന്നു. സി.പി.എം പ്രവര്‍ത്തകര്‍ ജയ് ആര്‍.എസ്.എസ് എന്ന് വിളിച്ചു മുസ്‌ലിം പള്ളികളും മുസ്‌ലിം സ്ഥാപനങ്ങളും അക്രമിക്കുകയും ഇത് ചെയ്തത് ആര്‍.എസ്.എസ്‌കാരാണെന്ന് മുസ്‌ലിംകള്‍ ധരിച്ചുകൊള്ളുമെന്ന് മാര്‍ക്‌സിസ്റ്റുകാര്‍ കരുതുകയും ചെയ്തു. കലാപത്തില്‍ മാര്‍ക്‌സിസ്റ്റ് ഗ്രാമമായ പിണറായിയിലെ പുരാതനമായ വലിയ പള്ളി തകര്‍ന്നു. മുസ്‌ലിംകളെ പൊതുധാരയില്‍ നിന്ന് അകറ്റാനുള്ള ഗൂഢ ശ്രമമാണ് നടന്നതെന്ന് ആത്മകഥയില്‍ ഒ. രാജഗോപാല്‍ വിവരിക്കുന്നുണ്ട് സി.പി.എമ്മിന്റെ ഘടക കക്ഷിയായ സി.പി.ഐ ആണ് സി.പി.എമ്മിന് തലശ്ശേരി വര്‍ഗീയ കലാപത്തില്‍ മുഖ്യ പങ്കുണ്ടെന്ന് ജോസഫ് വിതയത്തിന്‍ മുമ്പാകെ തെളിവ് സഹിതം മൊഴി നല്‍കിയത്.

ന്യൂനപക്ഷങ്ങളെ കൊലക്കത്തിക്കിരയാക്കിയ ചരിത്രമല്ലാതെ അവരെ സംരക്ഷിച്ച ചരിത്രം സി.പി.എമ്മിനില്ല. തലശ്ശേരി വര്‍ഗീയ കലാപത്തില്‍ സംഘ്പരിവാറിന് പങ്കുണ്ടെങ്കിലും കലാപം ആളിപ്പടര്‍ത്തിയത് സാക്ഷാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെ. കാരണം സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളിലായിരുന്നു കലാപം രൂക്ഷമായത്. സി.പി.എം അറിയാതെ ഒരു ഈച്ചക്ക് പോലും പറന്നുപോകാന്‍ സാധിക്കാത്ത പാര്‍ട്ടി ഗ്രാമങ്ങളില്‍ താമസിക്കുന്ന ചെറു ന്യൂനപക്ഷമായ മുസ്‌ലിംകളായിരുന്നു കലാപത്തിന് കൂടുതലും ഇരയായത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ പള്ളികള്‍ തകര്‍ക്കപ്പെടുകയും മുസ്‌ലിം വീടുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തപ്പോള്‍ അത് തടയാന്‍ ഒരു സഖാവിനെപ്പോലും കണ്ടില്ല. സി.പി.എമ്മിലെ മുസ്‌ലിം സഖാക്കള്‍ക്കും നേതാക്കള്‍ക്കുപോലും രക്ഷ കിട്ടിയില്ല. കലാപത്തിനിരയായ പാര്‍ട്ടി ഗ്രാമങ്ങളിലെ മുസ്‌ലിം കുടുംബങ്ങള്‍ അടുത്ത പ്രദേശങ്ങളിലേക്കും ബന്ധുവീടുകളിലേക്കും പാലായനം ചെയ്യേണ്ടിവന്നു. യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് മുസ്‌ലിം കുടുംബങ്ങളെ തുടച്ചുമാറ്റപ്പെടുകയാണുണ്ടായത്. സി.പി.എം കോട്ടകളായ കോടിയേരി, പിണറായി, കതിരൂര്‍, എരഞ്ഞോളി, പാറപ്പുറം, തട്ടാരി തുടങ്ങിയ പ്രദേശങ്ങളിലും മുസ്‌ലിം സഖാക്കളടക്കം ഒരൊറ്റ മുസ്‌ലിമിനും മുസ്‌ലിം കുടുംബങ്ങള്‍ക്കും രക്ഷ കിട്ടിയില്ല. സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ ആര്‍.എസ്.എസുകാര്‍ വന്നു പള്ളി തകര്‍ക്കുമെന്ന് കരുതാനാവില്ല. സി.പി.എം മുസ്‌ലിം രക്ഷകരായിരുന്നുവെങ്കില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ കലാപം നടക്കുകയുമില്ല. കലാപത്തില്‍ പിണറായി പാറപ്പുറത്തെ വലിയ പള്ളികള്‍ തകര്‍ക്കപ്പെട്ട കേസില്‍ പിണറായി വിജയന്റെ മൂത്ത സഹോദരന്‍ കുമാരന്‍ പ്രതിയായിരുന്നു. ആര്‍.എസ്.എസിനെ വെള്ളപൂശാന്‍ ആരും തുനിയില്ല. കാരണം ആര്‍.എസ്.എസിന്റെ ലക്ഷ്യം ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യലാണ്. ഗുജറാത്തിലും മറ്റും അത് കണ്ടതാണ്. എന്നാല്‍ കേരളത്തില്‍ സി.പി.എമ്മിന് ആര്‍.എസ്.എസിന്റെ മുഖമാണ്. ആര്‍.എസ്.എസിന്റെ പണി കേരളത്തില്‍ സി.പി.എം ചെയ്യുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ന്യൂനപക്ഷം കൊലക്കത്തിക്കിരയായത് ആര്‍.എസ്.എസിനെക്കാള്‍ കൂടുതല്‍ സി.പി.എമ്മിന്റെ കൈകള്‍ കൊണ്ടാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മുസ്‌ലിം ന്യൂനപക്ഷ സംരക്ഷകരാണെന്ന് നാഴികക്ക് നാല്‍പത് വട്ടം വിളിച്ചുകൂവുന്നത് വെറും കാപട്യമാണ്. തലശ്ശേരി, മാടായി, എട്ടിക്കുളം, നാദാപുരം പന്നിയൂര്‍ കലാപങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അതനുഭവിച്ചതാണ്. തലശ്ശേരി കലാപത്തില്‍ സി.പി.എമ്മിന്റെ വികൃതമായ വര്‍ഗീയ മുഖം സംരക്ഷിക്കാന്‍ ഉണ്ടാക്കിയ കള്ളക്കഥയായിരുന്നു; മെരുവമ്പായി പള്ളിക്ക് കാവല്‍ നിന്ന സഖാവ് യു.കെ കുഞ്ഞിരാമന്‍ ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ടു എന്ന പെരും നുണ. കള്ള്ഷാപ്പ് പരിസരത്ത് വെച്ച് വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റ് മരിച്ച കുഞ്ഞിരാമനെ പള്ളിക്ക് കാവല്‍ നിന്നതിന്റെ പേരിലാണ് കൊല്ലപ്പെട്ടതെന്ന് പ്രചരിപ്പിച്ചു. തലശ്ശേരി കലാപവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഈ കൊലപാതകം നുണപ്രചരണമാക്കുകയായിരുന്നു. നാലര പതിറ്റാണ്ട് കാലം ഈ നുണ ആവര്‍ത്തിക്കുകയായിരുന്നു. എന്നിട്ടെങ്കിലും ജനം ഇതൊന്ന് വിശ്വസിക്കട്ടെ എന്നതാണ് സി.പി.എം ലക്ഷ്യം. പക്ഷെ ഈ ഗീബത്സിയന്‍ തന്ത്രം വിലപ്പോയില്ല. നുണ സത്യമാവാത്തത് കാരണം അതിപ്പോഴും ആവര്‍ത്തിക്കുകയാണ്. തലശ്ശേരിയില്‍ നടന്ന വര്‍ഗീയ കലാപത്തോടെ ആസൂത്രണം ചെയ്തതാണ് മുസ്‌ലിം ന്യൂനപക്ഷത്തെ സാമ്പത്തികമായി തകര്‍ക്കുക എന്ന സി.പി.എമ്മിന്റെ ഹിഡന്‍ അജണ്ട. അത് ഇപ്പോഴും ഉത്തര കേരളത്തില്‍ നടപ്പാക്കുന്നുണ്ട്.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending