Connect with us

Culture

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പെരുവഴിയില്‍

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനായിരം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള 6.70 കോടിയുടെ സ്‌കോളര്‍ഷിപ്പ് നഷ്ടമാകുന്നു. ഫണ്ട് ചെലവഴിക്കാന്‍ 40 ദിവസം മാത്രം ബാക്കിനില്‍ക്കേ കേരളസര്‍ക്കാരിന്റെ വിവിധ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷയിന്മേല്‍ പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. സ്‌കോളര്‍ഷിപ്പ് തുക വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളിലേക്ക് നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനവും സര്‍ക്കാര്‍ അടച്ചുപൂട്ടി.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നാലുവര്‍ഷവും ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ച്, ഓണ്‍ലൈന്‍ വഴി തന്നെ അപ്രൂവല്‍ നല്‍കി വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടുകളില്‍ എത്തിച്ച സ്‌കോളര്‍ഷിപ്പാണ് ഇപ്പോള്‍ നഷ്ടമാകുന്നത്. അനുവദിച്ച തുകയുടെ 80 ശതമാനം മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കും 20 ശതമാനം ലത്തിന്‍ പരിവര്‍ത്തിത, ക്രൈസ്തവ വിഭാഗങ്ങള്‍ക്കുമാണ് നല്‍കേണ്ടത്. മാര്‍ച്ച് 31ന് ലാപ്‌സാകുന്നതാണ് ഈ ഫണ്ട്.
ബിരുദപഠനം നടത്തുന്ന വിദ്യാര്‍ത്ഥിനികളായ മൂവായിരം പേര്‍ക്ക് 4000 രൂപ വീതവും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികളായ ആയിരം പേര്‍ക്ക് 5000 രൂപ വീതവും പ്രൊഫഷണല്‍ കോഴ്‌സുകളിലെ ആയിരം പേര്‍ക്ക് 6000 രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ പദ്ധതി തയാറാക്കിയത്. ഇതിനുപുറമെ ഹോസ്റ്റല്‍ സ്റ്റൈപന്റ് ഇനത്തില്‍ രണ്ടായിരം പേര്‍ക്ക് 12000 രൂപ വീതവും അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ അപേക്ഷകള്‍ നല്‍കിയെങ്കിലും വെബ്‌സൈറ്റ് തകരാര്‍ എന്ന കാരണത്താല്‍ വീണ്ടും അപേക്ഷ ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരിട്ടും തപാലിലുമായി ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ എത്തിച്ച പതിനായിരത്തിലേറെ പേരുടെ അപേക്ഷകളാണ് ഇപ്പോള്‍ പെരുവഴിയിലായത്. 2016 ഓഗസ്റ്റ് മാസത്തില്‍ സ്വീകരിച്ച അപേക്ഷകള്‍ തരംതിരിച്ച് കമ്പ്യൂട്ടറില്‍ എന്‍ട്രി ചെയ്യുന്ന നടപടികള്‍ പോലും തിരുവനന്തപുരത്തെ ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ ആരംഭിച്ചിട്ടില്ല. ഇത് കമ്പ്യൂട്ടറില്‍ ചേര്‍ക്കാന്‍ പന്ത്രണ്ടോളം കരാര്‍ ജീവനക്കാരെ നിയമിച്ചിരുന്നു. സി.എ, ഐ.സി.ഡബ്ല്യു.എ, സി.എസ് തുടങ്ങിയ കോമണ്‍ പ്രൊഫിഷ്യന്‍സി കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് 6000 രൂപവീതവും ഫൈനല്‍ പ്രൊഫിഷ്യന്‍സി കോഴ്‌സുകാര്‍ക്ക് 12000 രൂപ വീതവും സ്‌കോളര്‍ഷിപ്പ് നല്‍കാനും അപേക്ഷ ക്ഷണിച്ചിരുന്നു.
സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ, പതിനായിരം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനാവുമെന്ന പ്രതീക്ഷ ന്യൂനപക്ഷ വകുപ്പിനില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാകട്ടെ ‘നടപടികള്‍ പുരോഗമിക്കുന്നു’ എന്ന മറുപടി മാത്രമാണ് ന്യൂനപക്ഷ ഡയറക്ടറേറ്റിനുള്ളത്.
ന്യൂനപക്ഷ ഡയറക്ടറേറ്റിലെയും മൈനോറിറ്റി കോച്ചിങ് സെന്ററുകളിലെയും ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ട ജോലികള്‍ നേരത്തെ ചെയ്തുവന്നിരുന്നത്. പുതിയ സര്‍ക്കാര്‍ വന്നതോടെ ജീവനക്കാരെ പലരെയും സ്ഥലംമാറ്റുകയും ഒഴിവാക്കുകയും ചെയ്തു. പുതുതായി എത്തിയ ജീവനക്കാര്‍ക്കാകട്ടെ ഇതിനായി പരിശീലനം നല്‍കിയതുമില്ല. ഇതോടെയാണ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് മോഹം പെരുവഴിയിലായത്.
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ഫീസ് റീ ഇംബേഴ്‌സ്‌മെന്റിന്റെ സ്ഥിതിയും പരിതാപകരമാണ്. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.സികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അടച്ച ഫീസ് തിരിച്ചുനല്‍കല്‍ പദ്ധതിയുടെ അപേക്ഷകളും ഫയലില്‍ ഉറങ്ങുന്നു. രണ്ടുവര്‍ഷത്തെ കോഴ്‌സുകള്‍ക്ക് 20,000 രൂപയും ഒരുവര്‍ഷത്തെ കോഴ്‌സിന് 10,000 രൂപയും ആറുമാസത്തെ കോഴ്‌സിന് 5,000 രൂപയുമാണ് റീ ഇംബേഴ്‌സ് ചെയ്യാവുന്നത്. ഇതിനുള്ള ആയിരത്തോളം അപേക്ഷകളാണ് നടപടിയില്ലാതെ കെട്ടിക്കിടക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending