Connect with us

Culture

പാക് ക്രിക്കറ്റിന്റെ തന്ത്രങ്ങളുടെ തലപ്പത്ത് ഇനി മിസ്ബാ

Published

on


ഇസ്ലാമബാദ്:പാക്കിസ്താന്‍ ക്രിക്കറ്റിലെ അതിശക്തന്‍ ഇനി മിസ്ബാഹുല്‍ ഹഖായിരിക്കും. ദേശീയ ടീമിന്റെമുഖ്യ പരിശീലകനായും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും അദ്ദേഹത്തെ നിയോഗിച്ചു. വഖാര്‍ യൂനസാണ് പുതിയ ബൗളിംഗ് കോച്ച്. ഇന്നലെ ചേര്‍ന്ന പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) യോഗമാണ് നിര്‍ണായകമായ തീരുമാനമെടുത്തത്. മുഖ്യ പരിശീലക സ്ഥാനത്തേക്ക് ആദ്യം അപേക്ഷ നല്‍കിയിരുന്നില്ല മിസ്ബാഹ്. പാക്കിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍) കളിക്കുന്ന ഇസ്ലാമബാദ് യുനൈറ്റഡ് സംഘത്തിന്റെ മുഖ്യ പരിശീലകനായതിനാല്‍ ദേശീയ നിരയില്‍ അപേക്ഷിക്കാന്‍ അദ്ദേഹം താല്‍പ്പര്യമെടുത്തിരുന്നില്ല. ഒടുവില്‍ പരിശീലക അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന മണിക്കൂറിലാണ് മിസ്ബാഹ് അപേക്ഷ നല്‍കിയത്. ഇതോടെ മൊഹ്‌സിന്‍ ഖാന്‍, ഓസ്‌ട്രേലിയക്കാരന്‍ ഡീന്‍ ജോണ്‍സ് എന്നിവരുടെ അപേക്ഷ പി.സി.ബി തള്ളി.
പാക്കിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തേക്ക് നാടകീയമായി വന്നത് പോലെയാണ് ഇപ്പോല്‍ പരിശീലക സ്ഥാനത്തേക്ക് മിസ്ബാഹ് കടന്നു വന്നിരിക്കുന്നത്. ഒപ്പം മറ്റൊരു വലിയ ജോലിയും അദ്ദേഹത്തിന് നല്‍കി-ചീഫ് സെലക്ടര്‍. ഇത് വരെ ഇന്‍സമാമുല്‍ ഹഖായിരുന്നു മുഖ്യ സെലക്ടര്‍. ആ പദവിയാണ് ഇപ്പോള്‍ മിസ്ബാഹിന് നല്‍കിയിരിക്കുന്നത്. മിസ്ബാഹ് ബാറ്റ്‌സ്മാന്‍ ആയതിനാല്‍ ബാറ്റിംഗ് കോച്ച് ഇല്ല. ബൗളിംഗ് കോച്ചായി വഖാറിനെ കൂടാതെ മുഹമ്മദ് അക്രമാണ് അപേക്ഷിച്ചിരുന്നത്. അദ്ദേഹത്തെ പരിഗണിച്ചില്ല. പരിശീലക രംഗത്ത്് വഖാര്‍ അഞ്ചാം തവണയാണ് ദേശീയ സംഘത്തിനൊപ്പം വരുന്നത്. 2006-07 സീസണില്‍ അദ്ദേഹം ബൗളിംഗ് കോച്ചായിരുന്നു. 2009-10 ല്‍ ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചായി. 2010-11 ല്‍ ഹെഡ് കോച്ചായി, 2014-2016 സീസണിലും മുഖ്യ പരിശീലകനായിരുന്നു. ടി-20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കരാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം ബാക്കി നില്‍ക്കവെ വഖാര്‍ രാജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മിക്കി ആര്‍തര്‍ മുഖ്യ പരിശീലകനായും അസ്ഹര്‍ മഹമൂദ് ബൗളിംഗ് കോച്ചായും വന്നത്. ഈ ലോകകപ്പിന് ശേഷം ഇവരെയും പി.സി.ബി മാറ്റി. സെലക്ഷന്‍ കമ്മിറ്റിയിലേക്ക് മുന്‍ താരങ്ങളായ ഇന്‍ത്തികാബ് ആലം, ബാസിദ് ഖാന്‍ എന്നിവരെയും മുന്‍ ക്രിക്കറ്റ് ഭരണാധികാരികളായ വാസിം ഖാന്‍,ആസാദ് അലിഖാന്‍,സഹീര്‍ഖാന്‍ എന്നിവരെയും ഉള്‍പ്പെടുത്തി.

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending