Connect with us

Culture

‘വര്‍ഗീയ മതില്‍’ ഭരണഘടനയുടെ ലംഘനം; നിയമസഭയില്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ഡോ.എം.കെ മുനീര്‍

Published

on

തിരുവനന്തപുരം: ജാതി സംഘടനകളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന വനിതാ മതിലിനെ ‘വര്‍ഗീയ മതില്‍’ എന്നുതന്നെ വിളിക്കുമെന്നും തന്നെ ആരും പേടിപ്പിക്കാന്‍ ശ്രമിക്കണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ മതിലിനെതിരെ നട്ടെല്ല് നിവര്‍ത്തി നിന്നുതന്നെ സംസാരിക്കും. സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ജാതീയത പ്രചരിപ്പിക്കാന്‍ അനുവദിക്കില്ല.
മുസ്‌ലിംകളെയും ക്രൈസ്തവരെയും ഒഴിവാക്കി ഏതാനും ജാതി സംഘടനകളെ കൂട്ടുപിടിച്ച് പണിയുന്ന മതില്‍ എങ്ങനെയാണ് നവോത്ഥാന മതിലാകുന്നത്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുമായി പിണറായി വിജയനോ സി.പി.എമ്മിനോ എന്ത് ബന്ധമാണുള്ളതെന്നും മുനീര്‍ ചോദിച്ചു. ഭരണഘടനയോടുള്ള ധിക്കാരമാണിത്. സി.പി.എമ്മിന്റെ നേതാക്കളില്‍ നിന്നും നിയമസഭാ അംഗങ്ങളില്‍ നിന്നുമുള്ള പീഡനങ്ങളില്‍ നിന്ന് സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളെ രക്ഷിക്കാനാണ് നിയമസഭയിലെ സി.പി.എമ്മിന്റെ വനിതാ അംഗങ്ങള്‍ ശ്രമിക്കേണ്ടത്. നിങ്ങള്‍ സ്ത്രീകളുടെ തുല്യതെ കുറിച്ച് പറയുന്നു. പാര്‍ട്ടി ഓഫിസില്‍ താണുകേണു പരാതി പറഞ്ഞ സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത നിങ്ങള്‍ക്ക് ഈ രാജ്യത്ത് തുല്യതയെ കുറിച്ച് പറയാന്‍ എന്തവകാശമാണുള്ളത്. സ്ത്രീകളെ തെരുവില്‍ വലിച്ചെറിയുന്ന നിങ്ങള്‍ക്ക് സ്ത്രീ സമത്വത്തെ കുറിച്ച് പറയാനും അവകാശമില്ല.
നവോത്ഥാനത്തില്‍ ഏതെങ്കിലും ചില വിഭാഗങ്ങള്‍ മതിയോ? നവോത്ഥാനത്തില്‍ ക്രിസ്തീയ വിഭാഗത്തിന് പങ്കില്ലേ? മുസ്‌ലിം വിഭാഗം പങ്കെടുത്തില്ലേ?. വക്കം മൗലവിയുടെ നവോത്ഥാനത്തെ എന്തുകൊണ്ട് മുഖ്യമന്ത്രി പറയുന്നില്ല, മക്തി തങ്ങളുടെ നവോത്ഥാനത്തെ കുറിച്ച് എന്തുകൊണ്ട് പറയുന്നില്ല.
നവോത്ഥാനത്തെ കുറിച്ച് പ്രസംഗിക്കുന്നവര്‍ ക്രിസ്ത്യന്‍ മിഷണറിമാരായിട്ടുള്ള തോബിയോസ്, എബ്രഹാം മൈക്കിള്‍, ചാവറയച്ചന്‍, അര്‍ണോസ് പാതിരി എന്നിവരെ കുറിച്ച് എന്താണ് പറയാത്തത്. ക്രിസ്തീയ വിഭാഗത്തെയും മുസ്‌ലിം വിഭാഗത്തെയും മാറ്റി നിര്‍ത്തി മതില്‍ പണിയുന്നതിന് എന്ത് പേരാണ് വിളിക്കേണ്ടത്. മാത്രമല്ല, സുഗതനെന്ന് പറയുന്ന സമിതി കണ്‍വീനര്‍ ഫേസ്ബുക്കില്‍ പറഞ്ഞത് വീടിന് തീയിട്ട്, മനോരോഗിയായ ഹാദിയയെ മതഭ്രാന്തന്മാര്‍ തെരുവിലിട്ട് ഭോഗിക്കട്ടെ എന്നാണ്. ഇയാളാണോ ഈ രാജ്യത്ത് നവോത്ഥാനം ഉണ്ടാക്കാന്‍ പോകുന്നത്. ആ നവോത്ഥാനത്തിന് ഞങ്ങളില്ല. മാന്‍ഹോളില്‍ വീണയാള്‍ മുസ്‌ലിം ആയതുകൊണ്ടാണ് അവന് കൂടുതല്‍ സൗകര്യം ചെയ്തതെന്ന് വര്‍ഗീയവാദിയായ വെള്ളാപ്പള്ളി നടേശന്റെ നവോത്ഥാനത്തിനും ഞങ്ങളില്ല. വെള്ളാപ്പള്ളി നടേശന്‍ എന്നുമുതലാണ് പിണറായിക്ക് നവോത്ഥാന നായകനായത്. വെള്ളാപ്പള്ളിയെ കുറിച്ച് പിണറായി നടത്തിയ പ്രസംഗങ്ങള്‍ കെട്ടുകണക്കിന് തന്റെ കൈവശമുണ്ട്. വെള്ളാപ്പള്ളി ഒരു ഭാഗത്ത് നില്‍കുമ്പോള്‍ തുഷാര്‍ മറുഭാഗത്ത് നില്‍ക്കുന്നു. ഈ ഒത്തുകളിക്ക് കൂട്ടുനില്‍ക്കാനില്ല.
ജാതി സംഘടനകള്‍ക്ക് ഒപ്പമുള്ള വര്‍ഗസമരം വിപ്ലവമല്ലെന്നാണ് വി.എസ് പറഞ്ഞത്. ഇക്കാര്യത്തില്‍ യു.ഡി.എഫ് വി.എസിന് ഒപ്പമാണ്. സംഘടനകളുടെ യോഗം വിളിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ വേണ്ടത്ര ഗൃഹപാഠം ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. അംഗനവാടികളിലെയും കുടുംബശ്രീകളിലെയും സ്ത്രീകളെയും ആശാവര്‍ക്കര്‍മാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തിയാണ് വനിതാമതില്‍ തീര്‍ക്കുകയാണ്. സാലറി ചലഞ്ചില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതു പോലെയാണ് വനിതാ മതിലിനായി ഇവരെ നിര്‍ബന്ധിക്കുന്നത്. ഓണത്തിന് ഓഫിസ് സമയത്ത് പൂക്കളം ഇടരുതെന്ന് പറഞ്ഞ ആളാണ് മുഖ്യമന്ത്രി. ആ മുഖ്യമന്ത്രി ഓഫിസ് സമയത്ത് മതില്‍ പണിയാന്‍ ഇറങ്ങണമെന്ന് പറയുന്നത് എന്തിന് വേണ്ടിയാണ്. വെള്ളാപ്പള്ളിക്ക് വേണ്ടിയാണിത്.
സി.പി.എം നേതാക്കള്‍ ലോക ചരിത്രം വിസ്മരിക്കരുത്. 1961ല്‍ പൂര്‍വ്വ ജര്‍മനിയിലെ കമ്മ്യൂണിസം കെട്ടിപ്പൊക്കിയ ബര്‍ലിന്‍ മതില്‍ പില്‍ക്കാലത്ത് പൊലിക്കേണ്ടി വന്നത് ചരിത്രം. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നവവത്സര ദിനത്തില്‍ തീര്‍ക്കുന്ന മതില്‍ കേരള സമൂഹത്തെ വേര്‍തിരിക്കുന്ന ബര്‍ലിന്‍ മതില്‍ ആയിരിക്കും.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending