Connect with us

More

ജനക്കൂട്ടം തല്ലിക്കൊല്ലുന്നത് ഭീകരവാദമല്ലാതെന്ത്?

Published

on

 

  • കമല്‍ഹാസന് പിന്തുണയുമായി പ്രകാശ് രാജ്
  • കമല്‍ഹാസനെതിരെ സംഘ്പരിവാര്‍ പരാതിയില്‍ കേസ്

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുവെന്ന തമിഴ് ചലച്ചിത്ര താരം കമല്‍ഹാസന്റെ അഭിപ്രായത്തിന് പിന്തുണയുമായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ്. മതത്തിന്റെയും, സംസ്‌കാരത്തിന്റേയും പേരില്‍ ആളുകളില്‍ ഭയം സൃഷ്ടിക്കുന്നത് ഭീകരവാദമല്ലാതെ മറ്റെന്താണെന്ന് പ്രകാശ് രാജ് ചോദിച്ചു.
യുവ ദമ്പതികളെ ധാര്‍മികതയുടെ പേരില്‍ എന്റെ രാജ്യത്തിന്റെ തെരുവില്‍ കൈകാര്യം ചെയ്യുന്നത് ഭീകരവാദമല്ലേ?, ഗോവധമെന്ന നേരിയ സംശയത്തിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നത് ഭീകരവാദമല്ലേ?, നേരിയ എതിരഭിപ്രായം പ്രകടിപ്പിച്ചാല്‍ പോലും അതിന്റെ പേരില്‍ ഭീഷണി, നിശബ്ദമാക്കല്‍ എന്നിവ ഭീകരവാദമല്ലേ?,
ഇതൊന്നും ഭീകരവാദമല്ലെങ്കില്‍ പിന്നെ എന്താണ് ഭീകരവാദമെന്നും പൊതു പരിഗണനക്കു വേണ്ടി എന്ന പേരില്‍ ട്വിറ്ററില്‍ കുറിച്ച ട്വീറ്റില്‍ പ്രകാശ് രാജ് ചോദിക്കുന്നു.നേരത്തെ ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെ നിശിതമായി പ്രകാശ് രാജ് വിമര്‍ശിച്ചിരുന്നു. അഞ്ച് ദേശീയ അവാര്‍ഡ് നേടിയ തന്നെക്കാളും വലിയ അഭിനേതാവാണ് മോദിയെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. പല ഹിന്ദു തീവ്രവാദ വിഭാഗങ്ങളും നേരത്തെ അക്രമങ്ങളില്‍ ഉള്‍പ്പെടാതെ വാദിക്കുകയായിരുന്നെങ്കില്‍ ഇന്ന് മാര്‍ഗം മാറ്റിയതായി കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഹിന്ദു എന്നു സ്വയം വിളിച്ച് തീവ്രവാദം നടപ്പിലാക്കുന്നവരുടേത് വിജയമോ പുരോഗതിയോ അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അതേ സമയം കമലിന്റെ അഭിപ്രായം സങ്കുചിതവും, നിര്‍ലജ്ജവുമാണെന്നും എം.ജി.ആറിനെ അന്ധമായി പിന്തുടരാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ബി. ജെ.പി ആരോപിച്ചു. വരാണസിയില്‍ കമല്‍ഹാസനെതിരെ മതസ്പര്‍ധ വളര്‍ത്തിയെന്നാരോപിച്ച് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ നല്‍കിയ കേസില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending