Connect with us

Video Stories

ജനത്തെ തമ്മിലടിപ്പിച്ച്് മോദിയുടെ ഫെസ്റ്റ്

Published

on

മോദിഫെസ്റ്റ് എന്ന പേരില്‍, ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തെയും ഭൗതികമായും വൈകാരികമായും മുള്‍മുനയില്‍ കിടത്തി രണ്ടായിരം കോടി രൂപ ചെലവിട്ട് ഇരുപതു ദിവസം നീളുന്ന മൂന്നാണ്ടറുതി ആഘോഷിക്കുകയാണ് കേന്ദ്രത്തിലെ ദേശീയജനാധിപത്യമുന്നണി സര്‍ക്കാര്‍. ഇന്നലെ ആസാമിലെ ധോലയില്‍ രാജ്യത്തെ ഏറ്റവും വലിയ പാലം തുറന്നുകൊടുത്താണ് മോദി തന്റെ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക മാമാങ്കത്തിന്് തുടക്കംകുറിച്ചത്. 9.15 കിലോമീറ്റര്‍ പാലം പദ്ധതി ഇന്നത്തെ നിലയിലെത്തിച്ചതിന്റെ ഏതാണ്ട് എഴുപതു ശതമാനം ക്രെഡിറ്റും മുന്‍ യു.പി.എ സര്‍ക്കാരിനായിരിക്കെയാണ് തന്റെ സര്‍ക്കാരിന്റെ നേട്ടമെന്നവകാശപ്പെട്ട് മോദി പാലം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. മോദിയുടെ മോഹന വാദ്ഗാനങ്ങളും സമകാലിക യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളുടെ മികച്ച ഉദാഹരണമാണിത്.

അതിവിപുലമായ ബഹുസ്വര രാഷ്ട്രമെന്നും ജനാധിപത്യമെന്നുമൊക്കെ അഭിമാനം കൊണ്ടിരുന്ന ഇന്ത്യയെ നൂറ്റാണ്ടുകള്‍ പിറകോട്ടുകൊണ്ടുപോകാനുള്ള കുല്‍സിത നീക്കങ്ങളാണ് സര്‍ക്കാരിന്റെ പിന്തുണയോടെ ഹിന്ദുത്വ-സംഘ്പരിവാറുകാര്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കന്നുകാലികളെ സംസ്ഥാനത്തിന് പുറത്ത് കശാപ്പിനായി വില്‍ക്കാനാവില്ലെന്ന നാലാംവാര്‍ഷിക ദിനത്തിലെ ഉത്തരവ്. തീവ്രഹിന്ദുത്വ മാര്‍ഗത്തില്‍ തന്നെ ചരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ഇതിലൂടെ മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഗോ വധത്തിന്റെ പേരില്‍ നിരപരാധികള്‍ പട്ടാപ്പകല്‍ കൊലചെയ്യപ്പെടുമ്പോള്‍ പിറന്ന നാട്ടില്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം പോലും ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്കും നിഷേധിക്കപ്പെടുന്നു. എന്തു ഭക്ഷിക്കണം, എന്തുവായിക്കണം, വിശ്വസിക്കണം, എങ്ങനെ ചിന്തിക്കണം, എന്തുജോലി ചെയ്യണം, എങ്ങനെ വസ്ത്രം ധരിക്കണമെന്നൊക്കെ ചിലര്‍ പറയന്ന കാട്ടുനീതി തിരിച്ചുവന്നിരിക്കുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുനിയമം, വിവരാവകാശ നിയമം, പഠനാവകാശ നിയമം തുടങ്ങിയ അതിബൃഹത്താര്‍ന്ന, വിപ്ലവകരമായ ജനക്ഷേമ പദ്ധതികളുടെ പത്താണ്ടില്‍ നിന്നാണ് കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് എന്‍.ഡി.എ ഭരണകൂടം ഈ മഹാ രാജ്യത്തെ പല തലത്തിലും പിന്നോട്ടടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ പിന്നാക്ക-ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ മണിക്കൂറുകളെന്നോണം നരനായാട്ട് നടന്നപ്പോള്‍ ലോക നഗരങ്ങളിലേക്ക് ആകാശ യാത്രകളില്‍ മുഴുകിയിരിക്കയായിരുന്നു പ്രധാനമന്ത്രി. മോദി ഫെസ്റ്റെന്ന് നാലാം വാര്‍ഷികാഘോഷത്തെ വിശേഷിപ്പിച്ചത് അപ്പോള്‍ അര്‍ഥഗര്‍ഭം തന്നെ. തൊഴിലില്ലായ്മയും നിത്യോപയോഗ സാധനങ്ങളുടെ വിലയും വാണംപോലെ ഉയരുമ്പോള്‍ പട്ടിണികൊണ്ട് വലഞ്ഞ ജനതയുടെ മേല്‍ നോട്ടു നിരോധനമെന്ന കാടന്‍ നയം അടിച്ചേല്‍പിച്ച മോദി ഇതിനായി പറഞ്ഞ കാരണങ്ങളെല്ലാം ഏഴു മാസം കഴിഞ്ഞപ്പോഴും അതേപടി നിലനില്‍ക്കുന്നു. കാര്‍ഷിക മേഖല തകര്‍ന്നു. കര്‍ഷക ആത്മഹത്യ പെരുകി. തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി കോര്‍പറേറ്റ് കുത്തകകള്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ വ്യവസായ-സാമ്പത്തിക-കയറ്റുമതി മേഖലകളെ തുറന്നുകൊടുത്തു. ആകെ ചെയ്ത ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയവ പബ്ലിസിറ്റി ഗിമ്മിക്കുകള്‍ മാത്രം. ഇപ്പോഴും വ്യവസായം സരംഭകത്വത്തില്‍ നാം 130-ാം സ്ഥാനത്താണ്. സ്വച്ഛ്ഭാരതും ജന്‍ധന്‍ അക്കൗണ്ടും ദീര്‍ഘവീക്ഷണമില്ലാത്തതായി. റെയില്‍വെയടക്കം പൊതുമേഖലയാകെ വിറ്റുതുലയ്ക്കുന്നു. മൊത്ത ആഭ്യന്തര ഉല്‍പാദനം ഏഴില്‍ നിന്ന് ആറായി കുറഞ്ഞു. ജൂലൈയില്‍ വരാനിരിക്കുന്ന ചരക്കു സേവന നികുതി പ്രതിപക്ഷത്തിന്റെ കൂടി ഇച്ഛപ്രകാരമാണ് നടപ്പാക്കാനാകുന്നത്. ബി.ജെ. പിയുടെ ട്രേഡ്‌യൂണിയന്‍ പോലും സര്‍ക്കാരിനെ തള്ളിപ്പറഞ്ഞിരിക്കുന്നു.
മുപ്പത്തൊന്നു ശതമാനം മാത്രം വോട്ടുനേടി ഇന്ദ്രപ്രസ്ഥത്തിലേറിയ ആര്‍.എസ്.എസുകാരനു കീഴില്‍ ജനങ്ങള്‍ ആശങ്കപ്പെട്ടതു തന്നെയാണ് സംഭവിച്ചത്. ഹിന്ദുത്വ ദേശീയതയുടെ ഇരകളായത് യു.പിയിലെ മുഹമ്മദ് അഖ്‌ലാഖ് മുതല്‍ അനവധി ക്ഷീര-കന്നു കാലികര്‍ഷകരും കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ധബോല്‍കര്‍ തുടങ്ങിയ എഴുത്തുകാരും ദലിത് വിഭാഗക്കാരനായ രോഹിത് വെമുലയും നജീബ് അഹമ്മദുമടക്കം എത്രയെത്രപേര്‍. മുസഫര്‍പൂരിലെ കലാപങ്ങളുടെ ചുവടുപിടിച്ച് ഉത്തര്‍പ്രദേശില്‍ അധികാരം പിടിച്ചവര്‍ ഷഹറാന്‍പൂരിലും ആല്‍വാറിലും ഉനയിലും മറ്റും ഊരിപ്പിടിച്ച വാളുമായി അട്ടഹാസം മുഴക്കുന്നു. സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയക്കോമരങ്ങളെ അധികാര സോപാനങ്ങളില്‍ കയറ്റിയിരുത്തിയതാണ് യു.പിയിലെ യോഗി ആദിത്യനാഥിലൂടെ രാജ്യം കണ്ടത്. കനയ്യ കുമാറടക്കമുള്ളവരെ തുറുങ്കിലടച്ചതും ഡല്‍ഹി സര്‍വകലാശാലയില്‍ അഴിഞ്ഞാടിയതും ഇതേ സര്‍ക്കാരിന്റെ ആളുകളാണ്. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും യു.എ.പി.എ നിയമം പൗരന്മാരുടെ ജീവിതം തകര്‍ക്കുമ്പോള്‍ മാവോയിസ്റ്റ് ഭീഷണി പതിറ്റാണ്ടുകള്‍ക്കുശേഷം തിരിച്ചുവന്നിരിക്കുന്നു. പണപ്പെരുപ്പം കൂടുകയും രൂപയുടെ വില ഇടിയുകയും ചെയ്തിരിക്കുന്നു.
മോദിയുള്‍പ്പെട്ട ഗുജറാത്ത് ടെലികോം, മധ്യപ്രദേശിലെ വ്യാപം, ഛത്തീസ്ഗഢിലെ ഹെലികോപ്റ്റര്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി റിജിജു ഉള്‍പ്പെട്ട ആസാമിലെ വൈദ്യുത പദ്ധതി, കേന്ദ്രവിദേശകാര്യ മന്ത്രി സുഷമസ്വരാജ് ലണ്ടനിലുള്ള വിവാദ വ്യവസായി ലളിത്‌മോദിക്ക് വേണ്ടി പുറപ്പെടുവിച്ച അനര്‍ഹമായ ഉത്തരവ് തുടങ്ങി എത്രയെത്ര അഴിമതികള്‍ ഭരണകക്ഷിയെ വേട്ടയാടി. പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്ന കോടികളുടെ അഴിമതിയാരോപണം അന്വേഷിക്കാന്‍ പോലും സര്‍ക്കാര്‍ കൂട്ടാക്കിയില്ല. കേരളം, ഡല്‍ഹി, പശ്ചിമബംഗാള്‍ പോലുള്ള പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സര്‍ക്കാരുകളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് മൂന്നു വര്‍ഷത്തിനിടയല്‍ നടന്നത്. ഫെഡറലിസത്തെ അട്ടിമറിച്ച് കൊണ്ടുവന്ന നീതി ആയോഗ് വഴി സംസ്ഥാന സര്‍ക്കാരുകളെ വിലങ്ങിടുന്ന നയമാണ് കേന്ദ്രം ആസൂത്രണ കമ്മീഷനെ ഞെക്കിക്കൊന്നതിലൂടെ ചെയ്തത്. മുഖ്യമന്ത്രിമാര്‍ക്കുപോലും പ്രധാനമന്ത്രിയെ കാണാന്‍ കഴിയില്ലെന്ന അവസ്ഥ. ചരിത്രത്തിലാദ്യമായാണ് തുടരെത്തുടരെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഭീകരാക്രമണം ഉണ്ടായതും ഇരുന്നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടതും. തിരിച്ചടിച്ചുവെന്ന് വീമ്പിളക്കുകയല്ലാതെ ഭീകരത തടയാന്‍ സര്‍ക്കാരിനാവുന്നില്ല.
ദേശീയതയുടെ വക്താക്കള്‍ നിത്യോപയോഗ സാധനങ്ങള്‍ പോലും ഇറക്കുമതി ചെയ്ത് സാധാരണക്കാരെയും കര്‍ഷകരെയും പാപ്പരാക്കി. റബര്‍, കുരുമുളക്, അടയ്്ക്ക, ഏലം തുടങ്ങിയവയുടെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ പെട്രോളിയം വിലയിടിവ് ജനങ്ങള്‍ക്ക് നല്‍കാതെ പരമാവധി നികുതിഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനാണ് ശ്രമിച്ചത്. വര്‍ഷം ഒരുകോടി തൊഴിലവസരം എന്ന തെരഞ്ഞെടുപ്പു വാഗ്ദാനം മൂന്നുകൊല്ലം കൊണ്ട് 3.86 ലക്ഷത്തിലൊതുങ്ങിയപ്പോള്‍ അടുത്ത രണ്ടു വര്‍ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി വീണ്ടുമിറങ്ങിയിരിക്കുകയാണ്. എല്ലാവരെയും എല്ലായ്‌പോഴും പറ്റിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പിക്കാര്‍ ഓര്‍ക്കുന്നത് നന്ന്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending