Connect with us

More

കടല്‍വിമാനമിറക്കി മോദി; ജയം തറപ്പിച്ചു പറഞ്ഞ് രാഹുല്‍

Published

on

അഹമ്മാദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പോര്‍മുഖത്ത് വജ്രായുധങ്ങളുമായി ഏറ്റുമുട്ടിയ ഗുജറാത്തിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ ഹൈവോള്‍ട്ടേജ് പ്രചാരണത്തിന് കൊട്ടിക്കലാശം. രാഷ്ട്രചരിത്രത്തില്‍ ആദ്യമായി സബര്‍മതി നദിയില്‍ കടല്‍വിമാനമിറക്കിയാണ് മോദി പ്രചാരണത്തിന് കൊഴുപ്പേകിയത്. ഇത്തവണ ബി.ജെ.പിയെ കെട്ടുകെട്ടിക്കണമെന്നായിരുന്നു രാഹുലിന്റെ ആഹ്വാനം. ഇന്നത്തെ നിശ്ശബ്ദ പ്രചാരണത്തിന് ശേഷം സംസ്ഥാനത്തെ 93 മണ്ഡലങ്ങള്‍ നാളെ ബൂത്തിലെത്തും.
ക്ഷേത്രം മുതല്‍ പാകിസ്താന്‍ വരെ ചര്‍ച്ചയായ കൊണ്ടുപിടിച്ച പ്രചാരണത്തിനാണ് ഗുജറാത്തില്‍ തിരശ്ശീല വീഴുന്നത്. സമീപകാല തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഭിന്നമായി ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മോദിയും രാഹുലും തന്നെയായിരുന്നു ഇരുപക്ഷത്തെയും പ്രധാന പ്രചാരകര്‍. അവസാന ദിനമായ ഇന്നലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് ഇരുവരും പ്രചാരണത്തിന് തുടക്കം കുറിച്ചത്. രാഹുല്‍ അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിലെത്തിയപ്പോള്‍ മോദി ബനസ്‌കന്ദയിലെ അംബാജി ക്ഷേത്രത്തിലാണെത്തിയത്.
തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും വിജയിക്കുമെന്ന് അഹമ്മദാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. ഏകശക്തിയായാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 22 വര്‍ഷമായി ഗുജറാത്തില്‍ ബി.ജെ.പി എന്താണ് ചെയ്തത്? സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരുണ്ടോ? ഗുജറാത്തില്‍ തൊഴിലുണ്ടോ? ചെറുകിട-ഇടത്തരം സംരഭകരാണ് തൊഴില്‍ദാതാക്കള്‍. അവര്‍ക്ക് സര്‍ക്കാറില്‍ നിന്ന് പിന്തുണ കിട്ടുന്നില്ല- രാഹുല്‍ പറഞ്ഞു.
സംസ്ഥാനത്തെ 90 ശതമാനം സ്‌കൂളുകളും കോളജുകളും സ്വകാര്യവത്കരിച്ചിരിക്കുകയാണ്. ഇപ്പോള്‍ പ്രധാനമന്ത്രി അഴിമതിയെ കുറിച്ചും കര്‍ഷക വിളകളുടെ താങ്ങുവിലയെ കുറിച്ചും സംസാരിക്കുന്നില്ല. ഗുജറാത്തില്‍ ജയിക്കുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ട്. ഗുജറാത്തി്‌ന്റെ സന്തുലിതമായ വികസനമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. യുക്തിരഹിതമായ സാമ്പത്തിക നയങ്ങളാണ് സംസ്ഥാനത്തെ തകര്‍ത്തത്. നാലഞ്ചു കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് അതിന്റെ നേട്ടം. സംസ്ഥാനത്ത് ഏകപക്ഷീയമായ ഒരു തീരുമാനവും എടുക്കുന്ന സര്‍ക്കാറാകില്ല തങ്ങളുടേത്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ക്ഷേത്ര സന്ദര്‍ശനത്തെ വിവാദമാക്കുന്ന മോദിക്ക്, ഗുജറാത്തില്‍ മാത്രമാണ് താന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നത് എന്നത് ബി.ജെ.പി മാത്രം പറയുന്നാതാണെന്ന് രാഹുല്‍ മറുപടി നല്‍കി. നേരത്തെ താന്‍ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. അത് ഉത്തരാഖണ്ഡിലല്ലേ. ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴൊക്കെ ഗുജറാത്തികളുടെ നന്മയ്ക്കും വികസനത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. ക്ഷേത്രം സന്ദര്‍ശിക്കുന്നത് തെറ്റാണോ?- അദ്ദേഹം ചോദിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കുറിച്ച് മോദി പറഞ്ഞ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിവില്‍ നിന്നു ഭിന്നമായി, അവസാന ദിനം നരേന്ദ്രമോദി പ്രചാരണത്തില്‍ ഒന്നും സംസാരിച്ചില്ല. ഗുജറാത്തിന്റെയും ഇന്ത്യയുടെയും ക്ഷേമത്തിനായി മാറ്റിവെച്ചതാണ് തന്റെ ജീവിതമെന്നും സംസ്ഥാനത്ത് ബി.ജെ.പിക്കായി വോട്ടു ചെയ്യണമെന്നും ട്വിറ്റില്‍ മോദി ആവശ്യപ്പെട്ടു. ഏറെ വൈകാരികമായിരുന്നു സാമൂഹിക മാധ്യമത്തിലെ പ്രധാനമന്ത്രിയുടെ കുറിപ്പ്. മൂന്നര ദശാബ്ദമായി ഗുജറാത്തിലുടനീളം സന്ദര്‍ശിച്ച് ജനങ്ങളുടെ അനുഗ്രഹം താന്‍ വാങ്ങിയിട്ടുണ്ട്. നാല്‍പ്പതു വര്‍ഷത്തെ പൊതു ജീവിതത്തില്‍ ഗുജറാത്തികള്‍ തനിക്കു നല്‍കിയ വാത്സല്യം നിസ്സീമമാണ്. ഓരോ ബൂത്തിലും ബി.ജെ.പിയെ വിജയിപ്പിക്കണമെന്നും താന്‍ ആവശ്യപ്പെടുന്നു- മോദി കുറിച്ചു.
അതേസമയം, കലാശക്കൊട്ടിന് വേറിട്ട മുഖം നല്‍കിയ മോദി സബര്‍മതി നദിയില്‍നിന്ന് മെഹ്‌സാന ജില്ലയിലെ ദാറോയ് ഡാം വരെ ജലവിമാനത്തില്‍ യാത്ര ചെയ്തു. നേരത്തെ, ബി.ജെ.പിയും കോണ്‍ഗ്രസും അഹമ്മദാബാദ് നഗരത്തില്‍ നടത്താനുദ്ദേശിച്ചിരുന്ന റാലിക്ക് കോര്‍പറേഷന്‍ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending