Connect with us

Culture

2019-ല്‍ പാരയാകുമെന്ന് പേടി; ഗഡ്കരിയെ ഒതുക്കാന്‍ മോദി – അമിത് ഷാ കൂട്ടുകെട്ട്

Published

on

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന് പ്രിയങ്കരനായ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സ്വാധീനമുണ്ടാക്കുന്നത് തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ആര്‍.എസ്.എസ് തീരുമാനിച്ചതായും യു.എസ്, കനഡ, ഇസ്രാഈല്‍ രാജ്യങ്ങളില്‍ ഗഡ്കരി പദ്ധതിയിട്ട സന്ദര്‍ശനം ഉപേക്ഷിക്കേണ്ടി വന്നത് മോദി-ഷാ സഖ്യത്തിന്റെ ഇടപെടല്‍ കാരണമാണെന്നും പ്രമുഖ ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ക്ക് നിക്ഷേപകരെ തേടുന്നതിനു വേണ്ടിയാണ് അമേരിക്കയിലും കനഡയിലും ഇസ്രാഈലിലും ഗഡ്കരി സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി അവിടങ്ങളിലെ ഗവണ്‍മെന്റ് – സ്വകാര്യ പ്രതിനിധികളെ ചര്‍ച്ചക്കു ക്ഷണിക്കുകയും സമയം നിശ്ചയിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലെ ചിക്കാഗോയില്‍ ഈ മാസം 7, 8, 9 തിയ്യതികളില്‍ നടക്കുന്ന വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിലും ഗഡ്കരി പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗവും നീതി ആയോഗ് യോഗവുമുള്ളതിനാല്‍ ഗഡ്കരി യാത്ര മാറ്റിവെക്കുന്നുവെന്ന് അദ്ദേഹത്തിന് ഓഫീസ് അവസാന നിമിഷം അറിയിക്കുകയായിരുന്നു.

ഗഡ്കരി വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് തടയാനുള്ള മോദി-ഷാ കൂട്ടുകെട്ടിന്റെ ചരടുവലിയാണ് ഇതെന്ന് സംഘ് പരിവാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദി വയറിന്റെ സ്വാതി ചതുര്‍വേദി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍.എസ്.എസ്സുമായി ഗഡ്കരി അടുത്ത ബന്ധം സൂക്ഷിക്കുന്നത് നരേന്ദ്ര മോദിക്ക് ഇഷ്ടമല്ല എന്ന കാര്യം സംഘ് വൃത്തങ്ങളില്‍ രഹസ്യമല്ല. തനിക്കു പകരക്കാരനായി പ്രധാനമന്ത്രിപദത്തിലേക്ക് ഗഡ്കരിയെ ആര്‍.എസ്.എസ് ഉയര്‍ത്തിക്കാട്ടുമോ എന്ന് മോദി ഭയപ്പെടുന്നു. 2019-ല്‍ ബി.ജെ.പിക്ക് കേവലഭൂരിപക്ഷം നേടിക്കൊടുക്കുക എന്നത് അമിത് ഷായുടെയും മോദിയുടെയും ചുമതലയാണെന്ന് സംഘ് പരിവാര്‍ വൃത്തങ്ങളില്‍ സംസാരമുണ്ട്. അതില്‍ പരാജയപ്പെടുകയാണെങ്കില്‍ ഇരുവരെയും മാറ്റാനും ഗഡ്കരിയെ ഉയര്‍ത്തിക്കാട്ടാനും ആര്‍.എസ്.എസ് രംഗത്തിറങ്ങും.

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പങ്കെടുക്കുന്ന ചിക്കാഗോയിലെ സമ്മേളനത്തില്‍ ഗഡ്കരി പങ്കെടുത്താല്‍ അത് അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നാണ് മോദി-ഷാ കൂട്ടുകെട്ടിന്റെ ഭയം. 2013-ല്‍ മോദിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള വഴി തുറന്നത് വിദേശത്തുള്ള ഹിന്ദുത്വ അനുകൂലികളുടെ അകമഴിഞ്ഞ പിന്തുണയായിരുന്നു.

ആര്‍.എസ്.എസ്സിന്റെ സമീപകാലത്തെ ചില നയപരിപാടികളില്‍ അമിത് ഷാക്കും മോദിക്കും കടുത്ത അതൃപ്തിയുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു. ‘കോണ്‍ഗ്രസ് മുക്ത് ഭാരത്’ എന്ന ബി.ജെ.പി മുദ്രാവാക്യത്തെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിയെ ആര്‍.എസ്.എസ് അവരുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. ഈ മാസം അവസാനം ഡല്‍ഹിയില്‍ നടക്കുന്ന മോഹന്‍ ഭഗവതിന്റെ പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണമുണ്ടാകുമെന്ന സൂചന ശക്തമാണ്. രാഹുലിനും കോണ്‍ഗ്രസിനുമെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടുന്ന ബി.ജെ.പി നേതൃത്വം ആര്‍.എസ്.എസ്സിന്റെ ഈ പ്രതിച്ഛായാ നീക്കത്തെ അസ്വസ്ഥതയോടെയാണ് നോക്കിക്കാണുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending