Connect with us

More

ബൈക്കുകളുടെ രൂപാന്തരപ്പെടുത്തലും അമിതവേഗവും  തടയാന്‍ കര്‍ശന പരിശോധന

Published

on

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തെപറ്റിയും അമിത വേഗതയെക്കുറിച്ചും ഒട്ടനവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. രാത്രികാലങ്ങളിലടക്കം പ്രധാന പാതകളില്‍ ബൈക്ക് അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ബൈക്കുകളുടെ വിവിധ ഭാഗങ്ങള്‍ രൂപമാറ്റം വരുത്തി അമിത ശബ്ദത്തോടെ നിരത്തുകളില്‍ ഉപയോഗിക്കുന്നതും വര്‍ധിച്ചതായാണ് കണക്കുകള്‍. ഇത്തരങ്ങളില്‍ വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞുതന്നെയാണ് പലരും ഇതിന് പിന്നാലെ പോകുന്നതെന്ന് അധികൃതര്‍ പറയുന്നു.
നിരത്തുകളിലെ മത്സരയോട്ടങ്ങളില്‍ പങ്കെടുക്കുന്ന 18 വയസിന് താഴെയുള്ളവരുടെ രക്ഷിതാക്കളെ വിവരം അറിയിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുനിരത്തുകളിലെ ചീറിപ്പായലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇക്കാര്യം 7025950100 എന്ന നമ്പര്‍ വഴിയും അറിയിക്കാം. മോട്ടോര്‍ വാഹന നിയമത്തിലെ 52ാം വകുപ്പ് അനുസരിച്ച് വാഹനങ്ങളില്‍ ആള്‍ട്രേഷന്‍ നടത്തുന്നത് കുറ്റകരമാണ്. റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്ന അവസ്ഥയില്‍ നിന്ന് മാറ്റം വരുത്തി ഉപയോഗിക്കാന്‍ വാഹന ഉടമസ്ഥന് അവകാശമില്ല.
ഇരുചക്രവാഹനങ്ങളില്‍ സൈലന്‍സറില്‍ മാറ്റങ്ങള്‍ വരുത്തി ശബ്ദം കൂട്ടി നല്‍കുന്നതും ഹാന്‍ഡില്‍ അടക്കം രൂപാന്തരപ്പെടുത്തി നല്‍കുന്ന നിരവധി വര്‍ക്ക് ഷോപ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം വര്‍ക്ക് ഷോപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദേശം. ഇത്തരം നിയമവിരുദ്ധ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം വര്‍ക്ക്‌ഷോപ്പുകള്‍ക്ക് നോട്ടീസ് നല്‍കുകയും ലൈസന്‍സ് റദ്ദാക്കണമെന്നുമാണ് നിര്‍ദേശം. സൈലന്‍സറുകളും ഹാന്‍ഡില്‍ ബാറുകളും മഡ് ഗാര്‍ഡുകളും ടയറുകളുമാണ് ഇത്തരത്തില്‍ രൂപമാറ്റം വരുത്തി നല്‍കുന്നത്. ഇത് വാഹനത്തിന്റെ സ്വാഭാവികമായ ബാലന്‍സിംഗിനെ ബാധിക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍ പരിശോധനയുടെ പേരില്‍ ഇരുചക്ര യാത്രികരെ പിന്തുടര്‍ന്ന് പിടിക്കേണ്ടതില്ലെന്നും പ്രത്യേക നിര്‍ദേശമുണ്ട്. വാഹന പരിശോധനക്കിടെ രക്ഷപ്പെട്ടുപോകുന്നവരെ പിന്തുടര്‍ന്ന് പിടിക്കുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. അത്തരം വാഹനങ്ങളുടെ നമ്പര്‍ എഴുതിയെടുക്കുകയും ഫോട്ടോയോ വീഡിയോ ചിത്രീകരിക്കുകയും വേണം. ഇതുപയോഗിച്ച് നിയമനടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിനെതിരെ 2016 ഫെബ്രുവരിയില്‍ ഹൈക്കോടതി മോട്ടോര്‍വാഹന വകുപ്പിനും പൊലീസിനും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം വാഹനങ്ങള്‍ പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്നും നിയമത്തിലെ 52ാംവകുപ്പ് അനുസരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു നിര്‍ദേശം.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending