Connect with us

Culture

ബി.ജെ.പിയുടെ ഹര്‍ത്താല്‍ പോസ്റ്റില്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ പൊങ്കാല

Published

on

സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സംഭവത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ബിജെപിക്കെതിരെ വന്‍ പ്രതിഷേധവുമായി മോഹന്‍ലാല്‍ ഫാന്‍സ്.

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ‘ഒടിയന്‍’ റിലീസ് ചെയ്യുന്ന ഡിസംബര്‍ 14ന് സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്തതിന് എതിരായാണ് ലാല്‍ ഫാന്‍സ് രംഗത്തെത്തിയത്.
ബി.ജെ.പി അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ പുറത്തിവിട്ട ഹര്‍ത്താല്‍ ആഹ്വാന പോസ്റ്റിനെതിരെ അതിരുവിട്ട ഭാഷയിലാണ് ഫാന്‍സ് പ്രതിഷേധം അറിയിക്കുന്നത്.

ശബരിമലയോടുള്ള അയ്യപ്പവേട്ടയില്‍ മനംനൊന്ത് ആത്മാഹുതി ചെയ്ത തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായി നാളെ (14 12 2018 വെള്ളിയാഴ്ച) സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്യുന്നു, എന്ന പോസ്റ്റിനെതിരെയാണ് #Standwithodiyan #Saynoharthal എന്നീ ഹാഷ് ടാഗുകളുമായി ലാല്‍ ഫാന്‍സ് രംഗത്തെത്തിയത്.
അതേസമയം ലാല്‍ ഫാന്‍സെന്ന രൂപേണ സിപിഎം സൈബര്‍ പോരാളികളും ബിജെപി പോസ്റ്റിനെതിരെ രംഗത്തുണ്ട്.

https://www.facebook.com/1386572011602924/posts/2142227259370725/

 

പോസ്റ്റിന് താഴെയായി വന്ന ചില കമന്റുകള്‍..

 

  • ഹര്‍ത്താല്‍ ആണ് മാങ്ങാത്തൊലി ആണെന്നൊക്കെ പറഞ്ഞ് ഒടിയന്‍ കാണാന്‍ പോവുന്ന പിള്ളേരെ ദേഹത്തെങ്ങാനും തൊട്ടാ….പിന്നെ ഒടിവക്കാന്‍ പോവുന്നത് ഒടിയന്‍ ആയിരിക്കില്ല…. ഒടിയന്റെ അനിയന്മാര്‍ ആയിരിക്കും…. പറഞ്ഞേക്കാം????
  • ജീവിതം തുടരന്‍ താല്പര്യം ഇല്ലാതെ ആണ് അദ്ദേഹം ആത്മഹത്യ ചെയ്തത് എന്ന് അയാളുടെ മരണ മൊഴിയില്‍ ഉണ്ട്. ഹര്‍ത്താലോ എന്തോ ഞങ്ങള്‍ക്ക് അറിയണ്ട പടം തടഞ്ഞാല്‍ ഉള്ള രായേട്ടന്റെ ഒരു ഒരു ലെമ േകൂടി അങ്ങ് പോവും.
  • നാളത്തെ ഹര്‍ത്താല്‍ മാറ്റിവെച്ചില്ലെങ്കില്‍ ഞങ്ങളെ പോലെ കുറച്ചു അണികളെ നിങ്ങള്‍ക്ക് നഷ്ടമാകും…
    നിങ്ങളുടെ കുഴി നിങ്ങള്‍ തന്നെ തോണ്ടരുത്….
    ഈ ഒരു ഹര്‍ത്താല്‍ കൊണ്ട് അനേകായിരം അണികളെ നിങ്ങള്‍ക്ക് നഷ്ടമാവും എന്നതിന് ഒരു സംശയവും വേണ്ട
  • 2 വര്‍ഷത്തെ ഞങ്ങളുടെ കാത്തിരിപ്പ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ നോക്കണ്ട,
    തീയേറ്ററില്‍ വന്ന് വല്ല അവിവേകം ചെയ്താല്‍ ഒരു …… മക്കളും 2 കാലോടെ വീട്ടില്‍ പോവില്ല….മൈ…..
  • എന്റെ പൊന്ന് സംഘികളെ ..
    നിങ്ങടെ തലക്കകത്ത് ഒരു തേങ്ങയും ഇല്ലന്നറിയാം എങ്കിലും പറയുകയാ ഉപദ്രവിക്കാതെ ഇരുന്ന് കൂടെ ?
    പോയി വല്ല പ്രതിമയും ഉണ്ടാക്കടെയ് …
    അല്ലങ്കില്‍ വല്ല കക്കൂസിനും കുഴികുത്ത് …
  • കേരളത്തില്‍ മോഹന്‍ലാല്‍ ഫാന്‍സും ഒരു കൂട്ടം സിനിമ പ്രേമികളും ഹര്‍ത്താല്‍ അനുകൂലിക്കുന്നില്ല*,
    *മോഹന്‍ലാല്‍ ആണോ വലുത് പാര്‍ട്ടി ആണോ വലുത് എന്ന് കണ്ടറിയാം*.
    *20ലക്ഷം പേരെ മാറ്റി നിര്‍ത്തി കൊണ്ട് ഹര്‍ത്താല്‍ നടുത്തുന്നതിനേക്കാളും ഹര്‍ത്താല്‍ മാറ്റുന്നത് ആയിരിക്കും പാര്‍ട്ടിക്ക് നല്ലത്*
  • നിന്റെയൊക്കെ ഉള്ള വോട്ടും പോയി കിട്ടാന്‍ ഉള്ള പരുപാടി ആണ് ഇത്…നോക്കിക്കോ ഈ ഹര്‍ത്താല്‍ ഒടിയനെ ഏതെങ്കിലും രീതിയില്‍ ബാധിച്ചാല്‍ പിന്നെ തീര്‍ന്നു കേരളത്തിലെ ബി ജെ പി
  • ഞാന്‍ ബിജെപി ആണ് ഒരു കാര്യം ഇല്ലാത്ത ഹര്‍ത്താല്‍ മാറ്റിയില്ല എങ്കില്‍ ഇനി മേലില്‍ ഈ പാര്‍ട്ടി പ്രവര്‍ത്തിക്കില്ല ഈ ഒരു ഹര്‍ത്താല്‍ പ്രഖ്യ്പനം ഒരു കാര്യം ഇല്ലാതെ ആണ്

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending