Connect with us

More

 മൂന്നാറിലെ വാണിജ്യനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ശിപാര്‍ശ

Published

on

 

മൂന്നാറിന്റെ പാരിസ്ഥിതിക സവിശേഷത കണക്കിലെടുത്ത് അപടകരമായി നില്‍ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്നും അനുവദനീയമല്ലാത്ത ഉയരമുള്ള എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെയും നിര്‍മ്മാണവും പ്രവര്‍ത്തനവും ഉടന്‍ നിര്‍ത്തിവെക്കണമെന്നും പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതിയുടെ ശിപാര്‍ശ. ഇതിനായി റവന്യൂ അധികാരികള്‍ക്ക് നിലവില്‍ ലഭ്യമായ അധികാരം ഉപയോഗിക്കാവുന്നതാണ്. മൂന്നാറിനായി ഒരു പരിസ്ഥിതി പരിപാലന വികസന അതോറിറ്റി ആറുമാസത്തിനകം രൂപീകരിക്കണമെന്നും ശിപാര്‍ശ ചെയ്യുന്ന മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ സഭയുടെ മേശപ്പുറത്ത് വെച്ചു.

വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കിയിരിക്കുന്ന പട്ടയഭൂമി ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കുള്ളത് ഒഴികെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത്തരം പട്ടയങ്ങള്‍ ഉടന്‍ റദ്ദു ചെയ്യുകയും ഭൂമി തിരിച്ചെടുക്കുകയും വേണം. മൂന്നാറിന്റെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് അപകടമായേക്കാവുന്ന ഗാര്‍ഹികേതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും ശിപാര്‍ശയിലുണ്ടെന്ന് മുല്ലക്കര രത്‌നാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന് മുഴുവന്‍ ബാധകമായ നിലവിലുള്ള കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അതേപടി മൂന്നാറിന് ബാധകമാക്കുന്നത് തീര്‍ത്തും അപകടകരവും അശാസ്ത്രീയവുമാണ്. അതിനാല്‍ മൂന്നാറിനെ പ്രത്യേക സോണുകളായി തിരിച്ച് പ്രത്യേക കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിച്ച് നടപ്പാക്കണം. മൂന്നാറിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കാലാവസ്ഥ, ജൈവ പാരിസ്ഥിതിക സവിശേഷതകള്‍ എന്നിവ കണക്കിലെടുത്ത് അനുയോജ്യമായ മാലിന്യ നിര്‍മ്മാര്‍ജ്ജന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം. മൂന്നാര്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ക്കുവേണ്ടി മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ക്കായി അധിക ധനസഹായവും പാക്കേജും നടപ്പിലാക്കണമെന്നും സമിതി ശിപാര്‍ശചെയ്തു.
മൂന്നാറിനായി സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് പോളിസിയുടെ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മൂന്നാറിന്റെ പാരിസ്ഥിക ഘടനയും, സവിശേഷതകളും പരിഗണിച്ച് മൂന്നാറിനു മാത്രമായി ഒരു പരിസ്ഥിതി പരിപാലന നയം രൂപീകരിക്കണം. മൂന്നാറിലെ കൃഷി രീതി, വളം, കീടനാശിനി എന്നിവയുടെ ഉപയോഗം ഉള്‍പ്പടെ എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി വ്യക്തവും ശാസ്ത്രീയവുമായ മാര്‍ഗ നിര്‍ദ്ദേശങ്ങളോടെ ഒരു മൂന്നാര്‍ മാതൃക ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ക്കു പുറമേ പരിസ്ഥിതി-കാലാവസ്ഥ സ്ഥാപനങ്ങള്‍, സംഘടന പ്രതിനിധികള്‍, പരിസ്ഥിതി ശാസ്ത്ര വിദഗ്ധര്‍ തുടങ്ങിയവരും അതോറിട്ടിയില്‍ അംഗങ്ങളാകും. അതോറിറ്റി രൂപീകരിച്ചുകൊണ്ടുള്ള നിയമം നിലവില്‍ വന്ന് ഒരു മാസത്തിനകം ബന്ധപ്പെട്ട ചട്ടങ്ങള്‍ പുറപ്പെടുവിക്കേണ്ടതാണെന്നും ശിപാര്‍ശയിലുണ്ട്. മൂന്നാറില്‍ പുതിയ യൂക്കാലിപ്റ്റ്‌സ് പ്ലാന്റേഷനുകള്‍ വെച്ചുവിടിപ്പിക്കുന്നത് അടിയന്തിരമായി നിരോധിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending