Connect with us

Culture

മൂന്നാര്‍: സി.പി.ഐയെ ‘കുരിശില്‍ തറച്ച്’ മുഖ്യമന്ത്രി; ഒഴിപ്പിക്കല്‍ നിര്‍ത്തി

Published

on

മൂന്നാര്‍: കയ്യേറ്റമൊഴിപ്പിക്കല്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണ. യോഗത്തിന്റെ അജണ്ടയില്‍ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ ഉണ്ടായിരുന്നില്ലെങ്കിലും പ്രധാന ചര്‍ച്ച ഇതായിരുന്നു. ചര്‍ച്ചക്കിടെ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ച് വാക്കുതര്‍ക്കം ഉണ്ടായെങ്കിലും പിണറായി വിജയന്‍ വിട്ടുവീഴ്ചക്ക് തയാറായില്ല.

കുരിശു മാറ്റിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന മുന്‍ നിലപാടില്‍ ഉറച്ചു നിന്ന മുഖ്യമന്ത്രി ഒഴിപ്പിക്കല്‍ വിവാദമായ സാഹചര്യത്തില്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സി.പി.ഐ പ്രതിനിധികളും റവന്യും മന്ത്രിയും എതിര്‍പ്പുയര്‍ത്തിയെങ്കിലും കാര്യമുണ്ടായില്ല. മൂന്നാര്‍ വിഷയം വഷളാക്കരുതെന്നും എല്ലാവരും യോജിച്ച് ഇടതുമുന്നണി നയം നടപ്പാക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ പിണറായി വിജയന്‍ അധ്യക്ഷനായിരുന്നു. അതേസമയം ഇടതു മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി ഏകപക്ഷീയ നിലപാട് സ്വീകരിച്ചതില്‍ സി.പി.ഐ നേതൃത്വത്തിന് അമര്‍ഷമുണ്ട്. ഗൗരവമായ ചര്‍ച്ചക്ക് പോലും മുഖ്യമന്ത്രി മുതിര്‍ന്നില്ലെന്നാണ് പരാതി. ഇടതുമുന്നണി യോഗത്തിന് ശേഷം പുറത്തേക്ക് വന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിയുടെ നിലപാടിലുള്ള അതൃപ്തി വ്യക്തമാക്കുകയും ചെയ്തു.
യോഗത്തില്‍ സി.പി.ഐ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ മുന്‍നിലപാടില്‍ മാറ്റം വരുത്താന്‍ തയാറായില്ല. മൂന്നാറില്‍ സര്‍വകക്ഷി യോഗം ചേരാതെ ഇനി ഒഴിപ്പിക്കല്‍ നടപടി തുടരേണ്ടതില്ലെന്ന നിലപാടെടുത്ത മുഖ്യമന്ത്രി സര്‍ക്കാറിനെ അറിയിക്കാതെ കുരിശു തകര്‍ത്ത നടപടി തെറ്റാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു. ഇതിനെ സി.പി.ഐ പ്രതിനിധികളും റവന്യൂ മന്ത്രിയും എതിര്‍ത്തെങ്കിലും കാര്യമുണ്ടായില്ല. കുരിശ് നീക്കിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ഖണ്ഡിച്ച് എല്ലാ നടപടി ക്രമങ്ങളും പാലിച്ചുകൊണ്ടാണ് കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നടപടിയെടുത്തതെന്ന് റവന്യൂ മന്ത്രി പറഞ്ഞു. രണ്ടാഴ്ച മുമ്പേ കയ്യേറ്റക്കാര്‍ക്ക് അറിയിപ്പ് നല്‍കുകയും പട്ടയ ഭൂമിയാണെങ്കില്‍ അതിന് രേഖകള്‍ ഹാജരാക്കണമെന്ന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നതായും ആവശ്യമായ സമയം നല്‍കിയ ശേഷമാണ് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയിലേക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ കടന്നതെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇടതുമുന്നണി യോഗത്തില്‍ വിശദീകരിച്ചു.
എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന സി.പി.എം ഇടുക്കി ജില്ലാ നേതൃത്വത്തിനെ തൃപ്തിപ്പെടുത്തുന്ന നിലപാടാണ് മുഖ്യമന്ത്രി യോഗത്തില്‍ സ്വീകരിച്ചത്.

ഇടതുമുന്നണി യോഗത്തിന് ശേഷം സി.പി.ഐ നേതാക്കള്‍ മുഖ്യമന്ത്രിയുമായും സി.പി.എം നേതാക്കളുമായും ചര്‍ച്ച നടത്തിയെങ്കിലും ഗുണമുണ്ടായില്ല. പിന്നീട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും മാത്രമായും ചര്‍ച്ച നടന്നു. എന്നാല്‍ മുഖ്യമന്ത്രി തന്റെ മുന്‍നിലപാടില്‍ ഉറച്ചുനിന്നാണ് തീരുമാനങ്ങളെടുത്തത്.

മതമേലധ്യക്ഷന്മാര്‍, രാഷ്ട്രീയ സംഘടനകള്‍, മാധ്യമ പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരുമായി വെവ്വേറെ ചര്‍ച്ച നടത്തിയ ശേഷം ഒഴിപ്പിക്കല്‍ നടപടി തുടരാനാണ് തീരുമാനം. ഇതിന് മാസങ്ങള്‍ വേണ്ടിവരും. കയ്യേറ്റം ഒഴിപ്പിക്കല്‍ പൂര്‍ണമായി നിര്‍ത്തുന്നതിനുള്ള തന്ത്രമാണ് ഇതിലൂടെ മുഖ്യമന്ത്രി പുറത്തെടുത്തതെന്ന് വിലയിരുത്തല്‍. സി.പി.ഐയും ഈ കെണി തിരിച്ചറിയുന്നുണ്ടെങ്കിലും പ്രതികരിക്കാന്‍ കഴിയാത്തവിധം ദുര്‍ബലമായ സ്ഥിതിയിലാണ് നേതൃത്വം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending