Connect with us

Video Stories

വിദ്യാര്‍ഥി കൂട്ടായ്മയുടെ സമാനതകളില്ലാത്ത വിജയം; എം.എസ്.എഫിനും ചരിത്ര പങ്കാളിത്തം

Published

on

തിരുവനന്തപുരം: കൊടിയുടെ നിറവും രാഷ്ട്രീയവും തടസമാകാതെ ഒറ്റമനസ്സോടെ ഒരേ ലക്ഷ്യത്തോടെ ഒരുമാസത്തോളം നീണ്ട സഹനസമരത്തിന്റെ ഫലമാണ് ലോ അക്കാദമി വിദ്യാര്‍ഥികള്‍ നേടിയെടുത്ത വിജയം. സമാനതകളില്ലാത്ത വിദ്യാര്‍ത്ഥികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ 29ാം ദിനത്തില്‍ മാനേജ്‌മെന്റ് മുട്ടുമടക്കി.

വിദ്യാര്‍ഥി സംഘടനകളെല്ലാം ഒന്നിച്ച് അണിനിരന്ന സമരം, പെണ്‍കുട്ടികള്‍ അതിശക്തരായി രംഗത്തിറങ്ങിയ സമരം, കോളജ് ക്യാമ്പസിന്റെ നാലതിര്‍ത്തികളും കടന്ന് സംസ്ഥാനമൊട്ടാകെ അംഗീകാരം നേടിയെടുക്കപ്പെട്ട സമരം എന്നിങ്ങനെ പല നിലകളില്‍ ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം സമീപകാല വിദ്യാര്‍ത്ഥി മുന്നേറ്റത്തില്‍ ഇടംപിടിക്കുന്നു. അതില്‍ കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ്, എ.ബി.വി.പി, ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി ഐക്യം എന്നിങ്ങനെ എല്ലാവര്‍ക്കും അവരവരുടേതായ പങ്ക് വഹിക്കാന്‍ കഴിഞ്ഞു.

തുടക്കം മുതല്‍ സമരരംഗത്തുണ്ടായിരുന്ന എം.എസ്.എഫ് അതിശക്തമായി തന്നെ സമരരംഗത്ത് അവസാന നിമിഷം വരെയും ഉറച്ചുനിന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രവര്‍ത്തകരുടെ സമരരംഗത്തെ സാന്നിധ്യവും ശ്രദ്ധേയമായി. സമരത്തിന്റെ വിജയം വിദ്യാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉത്സവാരവത്തോടെയാണ് ഏറ്റെടുത്തത്. ചര്‍ച്ചയുടെ തുടക്കം മുതല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായുള്ള അനുകൂല നിലപാടുകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ കഴിഞ്ഞ ദിവസം വരെ സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും നിറഞ്ഞുനിന്ന ലോ അക്കാദമി പരിസരത്ത് ആഹ്ലാദം അലയടിച്ചു. ചര്‍ച്ചക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ പുറത്തുവന്ന് തീരുമാനം അറിയിച്ചതോടെ അതുവരെയുണ്ടായിരുന്ന സന്തോഷ പ്രകടനങ്ങള്‍ ഉച്ചസ്ഥായിയിലെത്തി.

മുദ്രാവാക്യങ്ങള്‍ വിളിച്ചും ആടിയും പാടിയും കൈകൊട്ടിയും അക്കാദമി മുഴുവന്‍ ഓടിനടന്ന് സന്തോഷ പ്രകടനങ്ങള്‍ നടത്തിയും പരസ്പരം കെട്ടിപ്പിടിച്ചും സമരപ്പന്തലിലെത്തി പാര്‍ട്ടിഭേദമന്യേ നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുമെല്ലാം ഓരോരുത്തരും അവരവരുടെ വികാരം പങ്കുവെച്ചു.
ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തുടങ്ങിയ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ഒരു വലിയ സമര വിജയത്തിന് ഇടയാക്കിയതെന്ന് ഇതിന് തുടക്കം കുറിച്ച വിദ്യാര്‍ത്ഥി ക്രിസ്റ്റി പറയുന്നു.

പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ ആത്മഹത്യക്ക് ശേഷമുണ്ടായ സ്വാശ്രയ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ലോ അക്കാദമിയിലെയും പ്രശ്‌നങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്. കോളജില്‍ ഒരു ക്യാമ്പയിന്‍ നടത്തുന്നതിന് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരോട് വിദ്യാര്‍ത്ഥികള്‍ അനുമതി ചോദിച്ചെങ്കിലും പ്രിന്‍സിപ്പല്‍ അനുവദിച്ചില്ല. തുടര്‍ന്ന് അവസാന ശ്രമമെന്നോണമാണ് പ്രിന്‍സിപ്പലിനെതിരെ ശബ്ദിക്കാന്‍ ഒരു വിദ്യാര്‍ത്ഥി മുന്നോട്ടുവന്നത്. ക്രമേണ അതുവരെ പ്രതികരിക്കാന്‍ ഭയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരും സധൈര്യം മുന്നോട്ടുവരാന്‍ തുടങ്ങി.

കെ.എസ്.യുവും എം.എസ്.എഫും തുടങ്ങിവെച്ച സമരത്തില്‍ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ബി.വി.പി തുടങ്ങി വിദ്യാര്‍ത്ഥി സംഘടനകളെല്ലാം ഒരു കുടക്കീഴില്‍ അണിനിരന്ന ശക്തമായ സമരത്തിനാണ് പിന്നീടുള്ള ദിനങ്ങള്‍ സാക്ഷിയായത്. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പുറമേ കോളജ് ഹോസ്റ്റലിലുണ്ടായിരുന്ന പെണ്‍കുട്ടികളെല്ലാം സമരത്തിനിറങ്ങിയതും പ്രക്ഷോഭത്തിന് കൂടുതല്‍ കരുത്ത് നല്‍കി. രക്ഷിതാക്കള്‍ ഉള്‍പ്പെടെ സമരപ്പന്തലിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും സമ്മര്‍ദത്തിന് വഴങ്ങി എസ്.എഫ്.ഐ പാതിവഴിയില്‍ സമരത്തില്‍ നിന്ന് പിന്മാറിയെങ്കിലും സമരം ലക്ഷ്യം കാണുംവരെ പതിന്മടങ്ങ് പോരാട്ടവീര്യവുമായി മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ ഉറച്ചുനിന്നു.

വിദ്യാര്‍ത്ഥി സമരം ന്യായമാണെന്ന് കണ്ടതോടെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പിന്തുണയുമായെത്തി. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ് തുടങ്ങിയവര്‍ക്ക് പുറമെ യൂത്ത് ലീഗ്,

എം.എസ്.എഫ് നേതാക്കളും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരപ്പന്തലിലെത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് തുടങ്ങിയവര്‍ തിരുവനന്തപുരത്ത് തങ്ങി സമരത്തിന് നേതൃത്വം നല്‍കി. അക്കാദമിയുടെ ഭൂമി പ്രശ്‌നം, അഫിലിയേഷന്‍ സംബന്ധിച്ച വിഷയം എന്നിവയെല്ലാം ബാക്കി നില്‍ക്കുമ്പോഴും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം നേടിയെടുത്താണ് സമരത്തിന് തിരശ്ശീല വീണത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending