Connect with us

Culture

സുബ്രതോ കപ്പ് വിദ്യാര്‍ത്ഥികളുടെ അവസരം നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എം എസ് എഫ് ഫുട്‌ബോള്‍ മാര്‍ച്ച് സംഘടിപ്പിച്ചു

Published

on

തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായസുബ്രതോ കപ്പ് മത്സരത്തിലെ ഉപജില്ലാ ജില്ലാ മത്സരങ്ങള്‍ വെട്ടിക്കുറച്ചു നേരിട്ട് സംസ്ഥാന തല മത്സരം മാത്രം സംഘടിപ്പിച്ച ഇടതു പക്ഷ സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും വിവേകരഹിതമായ നടപടിക്കെതിരെ സെക്രെട്ടറിയേറ്റിനുമുമ്പില്‍ ഫുട്‌ബോള്‍ കളിച്ചു എം എസ് എഫ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു.മുന്‍ എയര്‍ ഫോഴ്‌സ് മാര്‍ഷല്‍ സുബ്രതോ മുഖര്‍ജിയുടെ നാമത്തില്‍ 1960
മുതല്‍ ആരംഭിച്ച ടൂര്‍ണമെന്റ് 1998 മുതല്‍ അണ്ടര്‍ 17, 14 കാറ്റഗറിയിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍
അസോസിയേഷന്റെ നിയമാവലിക്കനുസൃതമായി സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഉപ ജില്ലാ, ജില്ലാ തലങ്ങളില്‍ മത്സരങ്ങള്‍ക്ക് ശേഷമാണു സംസ്ഥാന തല മത്സരം സംഘടിപ്പിക്കേണ്ടത് എന്ന് കൃത്യമായി നിര്‍ദ്ദേശിക്കുന്നുണ്ട്.

ഈ മാസം 20 മുതല്‍ ഡല്‍ഹിയില്‍ വെച്ച് ദേശീയ തല മത്സരം ആരംഭിക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസങ്ങളിലായി തൃശ്ശൂരില്‍ വെച്ച് തട്ടിക്കൂട്ട് രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന തല മത്സരം സംഘടിപ്പിച്ചത്. ഇതര സംസ്ഥാനങ്ങള്‍ വലിയ പ്രാധാന്യത്തോടു കൂടി ഈ ടൂര്‍ണമെന്റിന് വേണ്ട പ്രാധാന്യം നല്‍കി മുന്നൊരുക്കങ്ങള്‍ നടത്തി കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിന്റെ കാല്പന്ത് കളിയുടെ ഭാവി തട്ടി കളിക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാരും കായിക വകുപ്പും നിലപാട് സ്വീകരിച്ചു കൊണ്ടിരിക്കുന്നത് . ആയിരകണക്കിന് സ്‌കൂളുകള്‍ ഭാഗമാകേണ്ട ടൂര്‍ണമെന്റില്‍ കേവലം 85 സ്‌കൂളുകളാണ് ഈ വര്ഷം മാറ്റുരച്ചത്.

നേരത്തെ തൃശ്ശൂരിലെ സംസ്ഥാന മത്സരം നടന്ന കേന്ദത്തിലേക്കും എം എസ് എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു .നിരവധി പ്രതിഭകളെ രാജ്യത്തിന് സംമ്മാനിച്ച സുബ്രതോ ടൂര്ണമെന്റിനോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിഷേദാത്മക നിലപാട് കാരണം
നിരവധി പ്രതിഭകള്ക്കാണ് അവസരം ഇല്ലാതായത്. സര്‍ക്കാരിന്റെ കാര്യക്ഷമതക്കെതിരെ എം എസ് എഫ് സംഘടിപ്പിച്ച ഫുട്‌ബോള്‍ മാര്‍ച്ചില്‍ കായിക താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ഫുട്ബാള്‍ കളിയുടെ അകമ്പടിയോടു കൂടെ നടന്ന മാര്‍ച്ച്‌സെക്രെട്ടറിയേറ്റിനു മുമ്പില്‍ പ്രതിഷേധ ഫുട്ബാള്‍ കളിയോട് കൂടെ സമാപിച്ചു.

തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഉത്ഘാടനം ചെയ്തു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന സെക്രട്ടറിഎം പി നവാസ്, മുസ്ലിം ലീഗ് ജില്ലാ പ്രെസിഡന്റ്
തോന്നയ്ക്കല്‍ ജമാല്‍ , എം എസ് എഫ് സംസ്ഥാന ഭാരവാഹികളായ ശരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്‍, ഹാഷിം ബംബ്രാണി, കെ കെ എ അസീസ് , റഷീദ് മേലാറ്റൂര്‍ ,ഷഫീക് വഴിമുക്ക് , അഫ്‌നാസ് ചോറോട്, ബാദുഷ എറണാകുളം, റെസിന് തൃശൂര്‍, ബിലാല്‍ റഷീദ്, അംജദ് കൊല്ലം, നൗഫല്‍ കുളപ്പട, ഇജാസ് കായംകുളം, അസ്‌ലം കെ എച് ,അബ്ദുല്ല കരുവള്ളി , ഹനീഫ പത്തനംതിട്ട എന്നിവര്‍ നേതൃത്വം നല്‍കി.

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending