Connect with us

Culture

എം. സ്വരാജിന് മറുപടിയുമായി എം.എസ്.എഫ് നേതാവ് ഹഫ്‌സ മോള്‍

Published

on

കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട എം.സ്വരാജിന് എം.എസ്.എഫ് ഹരിത നേതാവ് ഹഫ്‌സ മോളുടെ മറുപടി. കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുസ്‌ലിംകളുടെ വോട്ട് കിട്ടാനായി നെറ്റിയിലെ കുറി മായ്ച്ചു എന്നായിരുന്നു സ്വരാജിന്റെ പ്രധാന ആരോപണം. എന്നാല്‍ നെറ്റിയില്‍ കുറിയുള്ള ഹിന്ദുവിന് മുസ്‌ലിംകള്‍ വോട്ട് ചെയ്യില്ലെന്ന അപകടകരമായ ആര്‍.എസ്.എസ് നിലപാടാണ് സ്വരാജ് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നതെന്ന് ഹഫ്‌സ മോള്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സഖാവ് എം സ്വരാജിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ് വായിച്ചു. 
ഒരു പുരോഗമന വിദ്യാര്‍ഥി യുവജന സംഘടനയുടെ തലപ്പത്തിരുന്ന വ്യക്തി എന്ന നിലയിലും നിയമ സഭയിലെ ഒരു അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാളെന്ന നിലയിലും കുറച്ചുകൂടെ ശക്തവും നിലവാരവും ഉള്ള ചോദ്യങ്ങളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എങ്കിലും താങ്കളുടെ ചോദ്യങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ താങ്കളുടെ കൂടെ ശ്രദ്ധയിലേക്ക് കൊണ്ടുവരട്ടെ

ഇനി ചോദ്യങ്ങളിലേക്കും അതിനുള്ള മറുപടിയിലേക്കും വരാം
ചോദ്യം: * കാസർകോട്.
ഇന്നോളം മാഞ്ഞിട്ടില്ലാത്ത നെറ്റിയിലെ കുറി ഇപ്പോൾ കാണാതായതെങ്ങനെയെന്ന് വിശദീകരിക്കണം. BJP അനുഭാവമില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കണം.

ഉത്തരം: നെറ്റിയില്‍ കുറി കണ്ടാല്‍ മുസ്ലിംകള്‍ വോട്ട് ചെയില്ലെന്നുള്ള വ്യംഗ്യമായ വര്‍ഗ്ഗീയ പരാമര്‍ശം ആണ് താങ്കള്‍ ഈ ചോദ്യത്തിലൂടെ ഉന്നയിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ വായിച്ചെടുക്കാം. അതിലൂടെ കാസര്‍ഗോഡ്‌ ഉള്ള ന്യൂനപക്ഷ വോട്ടര്‍മാരില്‍ അങ്കലാപ്പുണ്ടാക്കാം എന്നാണു താങ്കള്‍ വിചാരിക്കുന്നതെങ്കില്‍ താങ്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് എന്ന് മാത്രമേ പറയാനുള്ളൂ. സത്യത്തില്‍ കേരളത്തിലെ മതേതര സമൂഹം അങ്ങനെ ചിന്തിക്കുന്നവരാണ് എന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ?. എന്ന് തൊട്ടാണ് താങ്കള്‍ സ്ഥാനാര്‍ഥികളുടെ കുറിയും നിസ്കാരത്തയമ്പും കുരിശുമാലയും നോക്കാന്‍ താങ്കള്‍ തുടങ്ങിയത്?. നെറ്റിയിലെ കുറി ഒരു അപകടമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ..?. ഉണ്ണിത്താന്‍റെ ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ ചിത്രം ഇപ്പോളും ആ നീട്ടിവറച്ച കുറിയുള്ള ചിത്രം തന്നെയാണ്.

ചോദ്യം: * കണ്ണൂർ:
ജയിച്ചാൽ BJP യിലേക്ക് പോവില്ലെന്ന് ലക്ഷങ്ങൾ ചിലവിട്ടു കൊണ്ട് പരസ്യം കൊടുക്കണം. അപ്പോൾ തോറ്റാൽ BJP യിലേക്ക് പോകുമോയെന്ന ന്യായമായ സംശയത്തിന് മറുപടി നൽകാൻ പുതിയ പരസ്യമിറക്കണം .

ഉത്തരം: ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ മുന്നണിയില്‍ മത്സരിക്കുന്ന നാല് പേരെ സംഭാവന ചെയ്തത് നിങ്ങളല്ലേ. sfi മുന്‍ ജില്ലാ പ്രസിഡന്റ് ഡിഫി മുന്‍ സംസ്ഥാന നേതാവ് തുടങ്ങി മുന്‍ ഇടതുപക്ഷ എം.എല്‍.എ വരെ എങ്ങിനെ ചാണകക്കുഴിയില്‍ എത്തിയെന്ന് വ്യക്തമാക്കാവോ സഖാവേ.

ചോദ്യം: *വടകര
MLA മാർ ലോകസഭയിലേക്ക് മത്സരിക്കുന്നത് ശരിയല്ലെന്ന സ്വന്തം വിമർശനം സ്വന്തം കാര്യത്തിൽ മാത്രം ബാധകമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം

ഉത്തരം: MLA മാർ ലോകസഭയിലേക്ക് മത്സരിക്കുന്നത് ശരിയല്ലെന്ന വാദവും അത് ഖജനാവിനുണ്ടാക്കുന്ന നഷ്ടങ്ങളെയും പറഞ്ഞ് നിങ്ങള്‍ മലപ്പുറത്ത് വോട്ടു പിടിച്ചിട്ട് ഒരു വര്‍ഷമേ തികഞ്ഞുള്ളൂ. ഇനി MLA മാർ ലോകസഭയിലേക്ക് മത്സരിക്കുന്നത് ശരിയല്ലെന്ന വാദം അംഗീകരിച്ചാല്‍ തന്നെ നിലവില്‍ എല്‍.ഡി.എഫ് മത്സരിപ്പിക്കുന്ന MLA മാരുടെ പകുതി പോലും UDF മത്സരിപ്പിക്കുന്നില്ലല്ലോ സഖാവേ..

ചോദ്യം: * വയനാട്
ബിജെപിയെ തോൽപ്പിക്കാൻ ബിജെപിയ്ക്ക് സ്വാധീനമില്ലാത്ത കേരളത്തിൽ, ബിജെപിയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത വയനാട്ടിൽ വന്നതെന്തിനെന്ന് വിശദീകരിച്ച ശേഷം ക്ഷീണം മാറ്റാൻ പോലും സമയമെടുക്കാതെ തൊട്ടടുത്ത മാണ്ഡ്യയിലെ ബിജെപി – കോൺഗ്രസ് മുന്നണിയുടെ അനിവാര്യതയും വിശദീകരിക്കണം.

ഉത്തരം: ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് കോണ്ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ മത്സരിച്ചാല്‍ സംഘടനയ്ക്ക് ഉണ്ടാവുന്ന ഉണര്‍വ്വ് മനസ്സിലാക്കിക്കൂടിയാണ് രാഹുല്‍ വയനാടില്‍ മത്സരിക്കുന്നത്. അതിന്‍റെ പൊളിറ്റിക്കല്‍ സ്ട്രാറ്റജി താങ്കളെ പോലെ ഒരു മുതിര്‍ന്ന നേതാവിനോട് പറഞ്ഞരിയിക്കെണ്ടാതില്ലല്ലോ. ഇത്തരം അവസരങ്ങളില്‍ താരതമ്യേനെ സുരക്ഷിത മണ്ഡലങ്ങളിലാണ് നേതാക്കള്‍ മത്സരിക്കാറുള്ളത്. സഖാവ് പിണറായി വിജയന്‍ നെമത്തല്ലല്ലോ മത്സരിച്ചത്. പാര്‍ട്ടിയുടെ ഈറ്റില്ലമായ ധര്‍മ്മടത്തല്ലേ. ഇനി നിങ്ങളുടെ എത്ര നേതാക്കള്‍ ബി ജെ പി യോട് നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്?.

ചോദ്യം: * കോഴിക്കോട്
അഴിമതിക്കാരനല്ലെന്ന് വിശദീകരിക്കണം. 
കാശ് ചോദിച്ചില്ലെന്നും, ചോദിച്ചാൽ തന്നെ വാങ്ങിച്ചില്ലെന്നും , വാങ്ങിച്ചാൽത്തന്നെ കൈക്കൂലിയല്ല ബ്രോക്കറേജാണെന്നും വാദിക്കണം. ശബ്ദം ഡബ് ചെയ്തതാണെന്നും ഇനി അങ്ങനെയല്ല സ്വന്തം ശബ്ദമാണെങ്കിൽ തന്നെ അത് സി പി ഐ (എം) ഗൂഢാലോചനയാണ് എന്നും സമർത്ഥിക്കണം.

ഉത്തരം: കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയ്ക്ക് കെട്ടിടം പണിയാന്‍ വയല്‍ നികത്താന്‍ കൂട്ടുനിന്നത് ആരാണ്? അതിനു എത്ര രൂപ കിട്ടിക്കാണും. എം.കെ രാഘവന്‍ ജനങ്ങളുടെ മനസ്സില്‍ ആഴ്ന്നിറങ്ങിയ ഒരു നന്മ മരമാണ്. ചുമ്മാ ഒരു കോഴ വിവാദം പുകയ്ച്ചാല്‍ മായുന്നതല്ല അത്.

ചോദ്യം: * ആലത്തൂർ
അധ്യക്ഷയായ തദ്ദേശ സ്ഥാപനം കേരളത്തിലേറ്റവും പുറകിലായിപ്പോയതെങ്ങനെയെന്ന് വിശദീകരിക്കണം. ലഭിച്ച അവസരത്തിലെ ഭരണപരാജയം കഷ്ടപ്പെട്ടു മറച്ചു വെയ്ക്കണം.

ഉത്തരം: നിങ്ങളുടെ ശക്തി ദുര്‍ഗ്ഗമായ ആലത്തൂരില്‍ നിങ്ങള്‍ എത്ര കണ്ടു പരാചയം മണക്കുന്നുണ്ടന്നതിനുള്ള തെളിവാണ് ഈ ഒരു പൊള്ളയായ ആരോപണം. ഇടതുപക്ഷം രമ്യ ഹരിദാസിനെ ഇത്രയേറെ കടിച്ചു കീറുന്നുണ്ടെങ്കില്‍ അതിനുള്ള മറുപടി മേയ് 23 നു കിട്ടും.

ചോദ്യം: * മലപ്പുറം
പരമപ്രധാനമായ പാർലമെന്റ് സമ്മേളനങ്ങളിൽ, വോട്ടെടുപ്പിൽ ഒക്കെ വിമാനം മിസാവുന്നതെങ്ങനെയെന്ന് വിശദീകരിക്കണം. ബിരിയാണിയോ പാർലമെന്റോ പ്രധാനമെന്ന് ഉറപ്പിച്ചു പറയണം.

ഉത്തരം: വിമാനം മിസ്സായകാര്യം ആണെങ്കില്‍ ഒരു തവണയാണ് സംഭവിച്ചത്. 
പിന്നെ ബിരിയാണി കഴിച്ചത് മുത്തലാഖ് വിഷയത്തിൽ ആണ്. ആ വിഷയത്തില്‍ നിങ്ങളുടെ പാര്‍ട്ടി സ്വീകരിച്ച നയം എന്തായിരുന്നു. മുത്തലാഖ് വിഷയത്തില്‍ മോഡി ഗവണ്മെന്റ് നെ അഭിനന്ദിച്ച എം.പി ഏത് ചിഹ്നത്തിലായിരുന്നു വിജയിച്ചത്.

ചോദ്യം: * പൊന്നാനി
പ്രളയത്തിൽ കേരളം മുങ്ങിയപ്പോൾ രക്ഷിക്കാൻ സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളോട് പ്രളയ സമയത്തെ ജർമൻ ടൂറിനേപ്പറ്റി വിശദീകരിക്കണം

ഉത്തരം: പ്രളയ ദുരിതാശ്വാസം ചര്‍ച്ച ചെയ്യുന്നതിന് മുന്പ് എങ്ങനെ പ്രളയം സംഭവിച്ചെന്നു ചര്‍ച്ച ചെയ്യേണ്ടേ..?
ഈ വിഷയത്തിലുള്ള അമിക്കസ്ക്യൂരി റിപ്പോര്‍ട്ടിനെ കുറിച്ച് ഒന്ന് വിശദീകരിച്ചാലോ..

ഡിന്നര്‍ കഴിച്ചില്ല.,, സമയം വൈകി ബാക്കി ചോദ്യങ്ങള്‍ക്ക് പിന്നെ മറുപടി തരാം..

രാഹുൽ സലാം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending