Connect with us

Culture

‘ആസാമിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല’: ടി.പി അഷ്റഫലി

Published

on

ന്യൂഡല്‍ഹി: ദേശീയ പൗരത്വ റജിസ്റ്ററിന്റെ മറവില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സമാനമായ മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന് എം.എസ്.എഫ് ദേശീയ അധ്യക്ഷന്‍ ടി.പി അഷ്റഫലി. എം.എസ്.എഫ് ആസ്സാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസാമിലെ ദറങ് ജില്ലയിലെ കറുപേട്ടിയയില്‍ റോഡ് ഉപരോധത്തില്‍ പങ്കെടുത്ത് ഉല്‍ഘടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ രജിസ്റ്ററില്‍ ഇടം നഷ്ടപ്പെട്ട 10-ലക്ഷത്തോളമുള്ള മുസ്ലിംകളെ മാത്രം ഉന്നം വെക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നീക്കം തികച്ചും ദുരുദ്ദേശ്യപരമാണ്. ബംഗ്ലാദേശ്,പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ മുസ്ലിമേതര പൗരന്‍മാര്‍ക്ക് റജിസ്റ്ററില്‍ ഇളവ് നല്‍കുക വഴി ജനങ്ങളെ മതകീയമായും രാഷ്ട്രീയമായും ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ആസാമില്‍ നടപ്പില്‍ വരുത്തുന്നത്. നിലവില്‍ 10 ലക്ഷം മുസ്ലിങ്ങളില്‍ ഉള്ളവര്‍ തന്നെ ആസ്സാമില്‍ ജനിച്ചവരും 1971 നു മുന്നെ ഉള്ള തലമുറയും അവരുടെ പിന്മുറക്കാരുമാണ്. ജനങ്ങളുടെ വീടുകളും കൃഷിയിടങ്ങളും വെള്ളപ്പൊക്കവും ബ്രഹ്മപുത്ര നദീതീരം ഇടിഞ്ഞുണ്ടാകുന്ന ദുരന്തങ്ങള്‍ കൊണ്ടും നഷ്ടപ്പെടുമ്പോള്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ രേഖകള്‍ പുനര്‍നിര്‍മിക്കുന്നതിനു മതിയായ സഹായങ്ങളോ സര്‍ക്കാര്‍ നല്‍കാത്തത് മൂലമാണ് ഇവരില്‍ ചിലരെങ്കിലും രേഖകള്‍ ഇല്ലാത്തവരായി മാറിയത്. ഇവര്‍ക്ക് രേഖകള്‍ ഉണ്ടാക്കാന്‍ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സര്‍ക്കാരിന്റെ ഈ വിഭാഗീയ നടപടികള്‍ക്കെതിരെ പാര്‍ലമെന്റിനു അകത്തും പുറത്തും ശക്തമായ പ്രതിഷേധമുറകളുമായും നിയമപരമായും ആസാം ജനതയോടൊപ്പം മുസ്ലിം ലീഗ് ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖറുപേട്ടിയയില്‍ നടന്ന റോഡ് ഉപരോധത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. എം.എസ്.എഫ് ദേശീയ സെക്രട്ടറി ഇ.ഷമീര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് അബ്ദുല്‍േ ഹേല്‍ ബാക്കി ,എം.എസ്.എഫ് ആസ്സാം സോണല്‍ സെക്രട്ടറി സുഹൈല്‍ കണ്ണീരി ഹുദവി, സംസ്ഥാന പ്രസിഡണ്ട് തൗസീഫ് ഹുസൈന്‍ റെസ, ജനറല്‍ സെക്രട്ടറി ജാക്കിര്‍ അക്തര്‍ പര്‍വേസ്, ജില്ലാ ഭാരവാഹികളായ വാഷിം നവാസ്, റൂഹുല്‍ അമീന്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending