Connect with us

More

അനില്‍ അംബാനിക്ക് കൈത്താങ്ങു നീട്ടി മുകേഷ് അംബാനി; റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ജിയോ വാങ്ങി

Published

on

മുംബൈ: സഹോദരന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) വൈയര്‍ലസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികള്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി വാങ്ങി. ഏകദേശം 24000 കോടി രൂപ മൂല്യമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് മുകേഷിന്റെ റിലയന്‍സ് ജിയോ വാങ്ങിയത്. ആര്‍കോമിന്റെ സെപെക്ട്രം, മൊബൈല്‍ ടവറുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല എന്നിവയാണ് ജിയോ ഏറ്റെടുത്തത്.

അച്ഛന്‍ ധിരുഭായ് അംബാനിയുടെ 85ാം ചരമദിനത്തിലായിരുന്നു ഏറെക്കാലമായി അകന്നു നില്‍ക്കുന്ന സഹോദരങ്ങള്‍ തമ്മിലുള്ള ധാരണ. പുതിയ നീക്കം ഇരുവര്‍ക്കുമിടയിലെ അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കുമോ എന്ന് ബിസിനസ് ലോകം ഉറ്റുനോക്കുന്നു.

അടുത്ത വര്‍ഷം മാര്‍ച്ചിനു മമ്പ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. ഏറ്റെടുക്കലിന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെയും സ്റ്റോക് എക്‌സേഞ്ചുകളുടേയും അനുമതി ആവശ്യമുണ്ട്. ലേലത്തില്‍ വെച്ച വയര്‍ലെസ് ആസ്തികള്‍ക്ക് ഏറ്റവും വലിയ തുക നല്‍കിയത് ജിയോ ആണെന്നും വില്‍പ്പന മൂലം ലഭിക്കുന്ന പണം വായ്പ നല്‍കിയവര്‍ക്ക് തിരിച്ചു നല്‍കുമെന്നും ആര്‍ കോം പ്രസ്താവനയില്‍ വ്യക്തമാക്കി. 45000 കോടി രൂപയുടെ കടബാധ്യത ആര്‍കോമിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സൗജന്യ വോയ്‌സ് സേവനവുമായി കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇന്ത്യന്‍ ആരംഭിച്ച ജിയോയ്ക്ക് രാജ്യത്തുടനീളം ഒരുലക്ഷത്തിലേറെ ടവറുകളുണ്ട്. വന്‍തോതില്‍ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ആര്‍കോമിന്റെ സൗകര്യങ്ങള്‍ കൂടി വരുന്നതോടെ ജിയോടെ മേധാവിത്വം വര്‍ധിക്കും. ഏകദേശം 178,000 കിലോമീറ്റര്‍ ഫൈബര്‍ ഒപ്റ്റിക് ആസ്തികള്‍ ജിയോക്ക് കൈവരും. അടുത്ത വര്‍ഷത്തോടെ ജിയോ ആരംഭിക്കുന്ന എഫ്.ടി.ടി.എച്ച് സംവിധാനത്തിന് ഈ ഒപ്റ്റിക് ശൃംഖലകള്‍ കരുത്താകും. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ജിയോക്ക് രാജ്യത്തുടനീളം ഒന്നര ലക്ഷത്തോളം ടവറുകളുണ്ടാകും. ഏറ്റവും കൂടുതല്‍ ടവറുകളുള്ള ഭാരതി എയര്‍ടെല്ലിന് വെല്ലുവിളി ഉയര്‍ത്താനും ജിയോക്കാകും.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആര്‍കോമിന് പുറമേ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നവി മുംബൈ എന്നിവിടങ്ങളിലെ റിയല്‍ എസ്‌റ്റേറ്റ് വസ്തുവകകളും വില്‍ക്കാന്‍ അനില്‍ അംബാനി തീരുമാനിച്ചിരുന്നു. ജിയോ ഇവ ഏറ്റെടുത്തിട്ടില്ല.

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

kerala

ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം; സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസ്

ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്

Published

on

ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപത്തിൽ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. വർഗീയ പ്രചാരണം നടത്തി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സമിതി അംഗം പി.കെ. അജീഷിനെതിരേയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. യു.ഡി.എഫിന്റെ പരാതിക്ക് പിന്നാലെയാണ് നടപടി.

ഷാഫി പറമ്പിലിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം  നടത്തിയെന്നാണ് പരാതി. ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്. കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പരാതി നൽകിയത്.

 

Continue Reading

india

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം: മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു

Published

on

മുസ്‌ലിം സമൂഹത്തെ കൃത്യമായി പരാമര്‍ശിച്ച് വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ പരാതി അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍ സുഖ്ഭീര്‍ സിംഗ് സന്തു എന്നിവര്‍ക്കാണ് മുസ്‌ലിം ലീഗിന് വേണ്ടി ഖുറം അനീസ് ഉമര്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ പരാതി കൊടുത്തത്. രാജ്യത്തിന്റെ സ്വത്തിന്റെ അവകാശം മുസ്‌ലിംകള്‍ക്കുള്ളതാണ്, നിങ്ങളുടെ സ്വര്‍ണ്ണം മുസ്‌ലിംകള്‍ക്ക് നല്‍കുമെന്നടക്കമുള്ള വര്‍ഗീയ പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്.

മുസ്‌ലിംകള്‍ക്കെതിരെ നുഴഞ്ഞ് കയറ്റക്കാര്‍, കുറെ കുട്ടികളെ ഉണ്ടാക്കുന്നവര്‍ തുടങ്ങിയ അധിക്ഷേപ പരാമര്‍ശങ്ങളുമാണ് മോദി നടത്തിയിരിക്കുന്നത്. മോദി പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജടക്കം എടുത്താണ് ലീഗ്, യൂത്ത് ലീഗ് നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈയ്യെടുക്കുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ തങ്കില്‍ തല്ലിക്കാനാണ് മോദിയുടെ ശ്രമം. തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.

Continue Reading

Trending