Connect with us

More

ഇനി എന്ത്; നെടുവീര്‍പ്പോടെ ഗെയില്‍ വിരുദ്ധ സമര നായകന്‍

Published

on

സ്വന്തം ലേഖകന്‍
മുക്കം

വീടിന്റെ ഇടുങ്ങിയ വരാന്തയിലിട്ട ചാരുകസേരയില്‍ നടുക്കത്തോടെ ഗെയില്‍ കാഴ്ചകളിലേക്ക് കണ്ണുംനട്ട് തളര്‍ന്നിരിക്കുകയാണ് ഗെയില്‍ വിരുദ്ധ സമര നായകന്‍ പി.ടി.സി.’എന്തു പറയാന്‍..? ഒക്കെ പോയില്ലേ..? ഇതാ… കണ്ടില്ലേ?’ മൂര്‍ത്തീഭാവംപൂണ്ട് ഗെയിലിന്റെ ഹിറ്റാച്ചി വീടിന്റെ ഇറയത്ത് ഉഴുത് മറിക്കുന്നതിലേക്കദ്ദേഹം നെടുവീര്‍പ്പോടെ വിരല്‍ ചൂണ്ടി. വീടിനു ചുറ്റും റോഡിലും പറമ്പിലുമെല്ലാം അപ്പോഴും ഗെയിലിനു വേണ്ടി പൊലീസുകാര്‍ കാവലിരിക്കുന്നുണ്ടായിരുന്നു. വീടിന് മുന്‍വശത്തെ റോഡും കതിര്‍ കുലകള്‍ കാറ്റിലാടുന്ന നെല്‍വയലുമെല്ലാം ഹിറ്റാച്ചി ഈര്‍ഷ്യത്തോടെ ഞെരിക്കുന്നതും ഗെയില്‍ പൈപ്പുകള്‍ കൂട്ടിയിട്ടതും നെല്‍വയല്‍ മണ്ണിട്ടു നിരത്തുന്നതുമെല്ലാം കണ്ടിരിക്കാന്‍ കെല്‍പ്പില്ലാതെ ആ സമര നായകന്‍ അങ്ങുമിങ്ങും നടക്കുകയായിരുന്നു.

ഗെയില്‍ പ്രവൃത്തി കാരശേരി ചീപ്പാന്‍ കുഴിയിലെത്തുമ്പോള്‍ പി.ടി.സിക്ക് എന്ത് സംഭവിക്കും..? എന്ന് നാട്ടുകാര്‍ ആശങ്കപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. മലബാറിലെ ഗെയില്‍ വിരുദ്ധ സമര ചരിത്രത്തില്‍ മായാമുദ്ര പതിഞ്ഞ പേരാളിയാണ് പി.ടി.സി എന്നറിയപ്പെടുന്ന കാരശേരി പാറ തരിപ്പയില്‍ ചെറിയ മുഹമ്മദ്. ജനവാസ മേഖലയില്‍ കൂടിയുള്ള പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ 2012-ല്‍ രൂപീകരിച്ച സമര സമിതി വൈസ് ചെയര്‍മാന്‍ പി.ടി.സിയായിരുന്നു. ചെയര്‍മാന്‍ സി.പി.എം ഏരിയ സെക്രട്ടറി ജോണി എടശ്ശേരിയും. പി.ടി.സി ഇന്നും സമരമുഖത്ത് ധ്വജവാഹകനാണ്. പക്ഷേ മനസിനൊത്ത് ശരീരം വഴങ്ങുന്നില്ല. ‘ സമരം യു.ഡി.എഫ് ഭരണത്തില്‍ വന്‍ വിജയമായിരുന്നു. ഇറക്കിയ പൈപ്പുകള്‍ എടുത്തു കൊണ്ടുപോയില്ലേ… ഇത്തരം സ്ഥലങ്ങളിലെങ്കിലും മാറ്റം പ്രതീക്ഷിച്ചതായിരുന്നു. ഇവിടെ നൂറ് നൂറ്റമ്പത് മീറ്ററിനുള്ളില്‍ എന്തൊക്കെയാണുള്ളത്? സ്‌കൂള്‍, പള്ളികള്‍, മദ്രസകള്‍, അങ്ങാടി, ജലനിധി കിണര്‍, തൊട്ടുരുമ്മി നില്‍ക്കുന്ന വീടുകള്‍, ഇവയ്ക്കിടയിലൂടെ വാഹനയോട്ടം നിലയ്ക്കാത്ത റോഡ്, നെല്‍വയല്‍ .. . ഇതൊന്നും പരിഗണിക്കാതെയല്ലേ ഇപ്പോള്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. താമസക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പുഴയോരത്തുകൂടി പദ്ധതിയിട്ടിരുന്നു. എന്തുകൊണ്ടോ അത് നടന്നില്ല, ഗെയില്‍ പറഞ്ഞത് കേള്‍ക്കണം, അതായി മാറി അവസ്ഥ. അല്ലെങ്കില്‍ പൊലീസ് നടപടി. പിന്നെയെന്തു ചെയ്യും?

ഗെയില്‍ പൈപ്പിന് മുകളില്‍ കിടന്നുറങ്ങാന്‍ ധൈര്യമുണ്ടായിട്ടല്ല, എവിടേക്ക് പോകാന്‍? -വാര്‍ധക്യവും അനാരോഗ്യവും പിടിച്ചിരുത്തിയ എഴുപത്തിനാലുകാരന്‍ ദു:ഖം പങ്കിട്ടു. 1965-മുതല്‍ രാഷ്ട്രീയ രംഗത്ത് സജീവമായ പി.ടി.സി, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെല്ലാം നിറസാന്നിധ്യമാണ്. ജനതാദള്‍ (യു) ജില്ലാ കമ്മറ്റിയംഗമായ അദ്ദേഹം ഗെയില്‍ വിരുദ്ധ സമര രംഗത്തും ആത്മാര്‍ഥതയോടെ പോരാടി. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. പക്ഷേ ഇന്നദ്ദേഹം തളര്‍ന്നിരിക്കുകയാണ്. ആവേശവും ഉന്മേഷവും കെടുത്തിയത് ഗെയില്‍ തന്നെ. പാവപ്പെട്ട കുടുംബത്തിന്റെ ആകെക്കൂടിയുള്ള സ്ഥലം പൈപ്പ്‌ലൈന്‍ പദ്ധതിക്കായി ഹിറ്റാച്ചി ഉഴുതുമറിച്ചിട്ടത് കണ്ടാണിപ്പോള്‍ ഉറങ്ങുന്നതും ഉണരുന്നതും. സെന്റിന് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിക്ക് ഗെയില്‍ എന്ത് നല്‍കുമെന്നതാലോചിച്ചാല്‍ ആര്‍ക്കാണ് പിടിച്ചു നില്‍ക്കാനാവുക?.. പി.ടി.സിയുടെ നോക്കിലും വാക്കിലും ഉത്തരം കിട്ടാത്തതും ഭരണകൂടഭീകരതയുടെ നേരെ ‘മാനിഷാദ’ ഉദ്‌ഘോഷിക്കേണ്ടതുമായ ഒട്ടേറെ വസ്തുതകള്‍ ഇതിനു പുറമെയും വായിച്ചെടുക്കാനുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുനവ്വറലി തങ്ങൾ സന്ദർശിച്ചു

Published

on

കോഴിക്കോട് : സൗദിയിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്നതിനിടെ മലയാളികളുടെ നല്ല മനസ്സ് കൊണ്ട് മോചിതനാകാൻ പോകുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

കൈയ്യബദ്ധം മൂലം സൗദി കുടുംബത്തിലെ കുട്ടി മരിക്കാൻ ഇടയായതാണ് അബ്ദുൽ റഹീമിനെതിരെ വധശിക്ഷ വിധിക്കാൻ കാരണമായത്. നീണ്ട 18 വർഷമായി സൗദിയിലെ ജയിലിലായിരുന്നു അദ്ദേഹം. ഇന്ത്യൻ രൂപ 34 കോടിക്ക് സമാനമായ സൗദി റിയാൽ നൽകിയാൽ സൗദി കുടുംബം മാപ്പ് നൽകാൻ തയ്യാറാകുമെന്നറിയിച്ചതോടെ റഹീമിൻ്റെ മോചനം സാധ്യമാകുന്ന സാഹചര്യം വന്നു. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന ജനകീയ ഫണ്ട് ശേഖരണത്തിലൂടെ ആവശ്യമായ തുക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചു. ഇതിനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വലിയ രീതിയിൽ സോഷ്യൽ മീഡിയാ പ്രചാരണം നടത്തിയിരുന്നു. മോചനത്തിനാവശ്യമായ തുക സമാഹരിച്ചതോടെ അബ്ദുൽ റഹീമിൻ്റെ നാട്ടിലേക്കുള്ള തിരിച്ച് വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഉമ്മയും മലയാളികളും.

കരുണയുടെ പുതിയ കേരള സ്റ്റോറി നിർമ്മിച്ച എല്ലാവരെയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിനന്ദിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട്, റഹീം ലീഗൽ സപ്പോർട്ട് സമിതി ചെയർമാൻ കെ. സുരേഷ്, കൺവീനർ കെ.കെ ആലിക്കുട്ടി, എ. അഹമ്മദ് കോയ, മജീദ് അമ്പലക്കണ്ടി എന്നിവർ തങ്ങളെ അനുഗമിച്ചു.

Continue Reading

Education

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET): അപേക്ഷ ഏപ്രിൽ 26 വരെ

Published

on

. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെ‌ഷ്യൽ വിഷയങ്ങൾ -ഹൈസ്കൂൾതലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)യുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 17മുതൽ ഏപ്രിൽ 26 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ കാറ്റഗറിക്കും 500/- വീതവും എസ്.സി/എസ്.റ്റി/ഭിന്നശേഷി/കാഴ്‌ച പരിമിത വിഭാഗത്തിലുള്ളവർ 250/- രൂപ വീതവും ഫീസ് അട‌യ്ക്കേണ്ടതാണ്. ഓൺലൈൻ നെറ്റ്‌ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്.

. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in. https://pareekshabhavan.kerala.gov.in ലഭ്യമാണ്.

. ഒന്നിലധികം കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അമപക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതും വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള നിബന്ധനകൾ പാലിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.

. വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി: 03.06.2024

. പരീക്ഷ ജൂൺ 22,23 തിയ്യതികളിൽ

. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 2024 ഏപ്രിൽ 26 വെള്ളി

Continue Reading

kerala

വീട്ടിലേക്കുള്ള വഴിയിൽ സിപിഎം കൊടിമരം സ്ഥാപിച്ചു; ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ

കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു

Published

on

വീട്ടിലേക്കുള്ള വഴിയില്‍ സിപിഎം കൊടിമരം സ്ഥാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊടിമരത്തില്‍ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥന്‍. ചേര്‍ത്തല വെളിങ്ങാട്ട് ചിറയില്‍ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

വഴിയില്‍ കൊടിമരം നില്‍ക്കുന്നത് കാരണം വീട് നിര്‍മ്മാണം നടത്താനാകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. കൊടി മാറ്റുവാന്‍ എട്ട് മാസമായി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഐഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു.

Continue Reading

Trending