Connect with us

Video Stories

അശ്രഫ് ആഡൂര്‍; സങ്കടത്തിന്റെ ഒരു വലിയ കഥ

Published

on

മുഖ്താര്‍ ഉദരംപൊയില്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ചേരിയിലെ സഹൃദയ ക്യാമ്പുകളില്‍ വെച്ചാണ് അശ്രഫ് ആഡൂരിനെ പരിചയപ്പെടുന്നത്. മുഖത്തും മനസ്സിലും ചിരി നിറച്ചാണ് കണ്ണൂരില്‍ നിന്ന് വരുന്ന സംഘത്തില്‍ അശ്രഫുമുണ്ടാവുക. ഉള്ളില്‍ സങ്കടങ്ങള്‍ നിറയുമ്പോഴാണ് ഏറ്റവും സുന്ദരമായി ഒരാള്‍ക്ക് ചിരിക്കാനാവുകയെന്ന് അശ്രഫിനെ പരിചയമുള്ളവര്‍ക്കറിയാം. സങ്കടമുറിവില്‍ നിന്നടര്‍ന്നുനീറുന്ന ചോര പൊടിയലുകളായിരുന്നല്ലോ അശ്രഫിന്റെ ഓരോ കഥകളും. ജീവിത വേദനകളുടെ വലിയൊരു കീറ് ഇത്തിരി വാക്കുകളില്‍ നമ്മുടെ ഉള്ളിലേക്ക് തീക്കനല്‍ ചൂടായി കോരിയിടുകയായിരുന്നല്ലോ അശ്രഫ് ചെയ്തിരുന്നത്.

അശ്രഫ് എഴുതിയ ഏറ്റവും സങ്കടകരമായ കഥയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അശ്രഫിന്റെ കഥകള്‍ വായിച്ചുതുടങ്ങുമ്പോള്‍ അശ്രഫ് ഒരു വാര്‍പ്പുപണിക്കാരനായിരുന്നു. വിശപ്പ് തുന്നിയ ജീവിതത്തില്‍ നിന്ന് ഉമ്മയെ ചോറിനോടുപമിക്കാന്‍ അശ്രഫിനല്ലാതെ മറ്റാര്‍ക്ക് കഴിയും.

പരിയാരം മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തെ കാണാന്‍ എഴുത്തുകാരനും സുഹൃത്തുമായ റഹ്മാന്‍ കിടങ്ങയത്തോടൊപ്പം പോയിരുന്നു. യാത്രയിലുടനീളം അശ്രഫിന്റെ ചിരിക്കുന്ന മുഖമായിരുന്നു മനസ്സിലുണ്ടായിരുന്നത്. പക്ഷേ ആ കിടപ്പ് കണ്ടപ്പോള്‍ തളര്‍ന്നുപോയി. മെലിഞ്ഞുണങ്ങി എല്ലുംതോലുമായി ഒരാള്‍. ഇത് അശ്രഫ് തന്നെയാണോ എന്ന് വിശ്വസിക്കാനായില്ല. ബോധരഹിതനായി, ഒന്നു ചലിക്കാന്‍ പോലുമാവാതെ, ഉമിനീരുപോലുമിറക്കാനാവാതെ. വല്ലാത്ത കിടത്തം തന്നെ.

ഞാന്‍ അശ്രഫിനെ ഒന്നുതൊട്ടു. തണുത്ത ശരീരത്തില്‍ ജീവന്റെ തുടിച്ച് അനങ്ങാതെ കിടപ്പുണ്ട്. ഞങ്ങളെ തിരിച്ചറിയുന്നുണ്ടോ എന്ന് ആ മുഖത്തേക്ക് നോക്കി. നിശ്ചലനായി അശ്രഫ് കിടക്കുന്നത് ഏറെ നേരം നോക്കി നില്‍ക്കാനാവുമായിരുന്നില്ല. അശ്രഫിന്റെ ഭാര്യ, സങ്കടക്കടല്‍ ഉള്ളിലൊളിപ്പിച്ചിട്ടും തിരയടി ശബ്ദം പുറത്തുകേള്‍ക്കാമായിരുന്നു.

അശ്രഫിന്റെ ചികിത്സാകാര്യങ്ങള്‍ നോക്കിനടത്തുന്ന നല്ല സുഹൃത്ത് അന്‍സാരിക്ക എന്ന ഇയ്യ വളപട്ടണവും കൂടെയുണ്ടായിരുന്നു. ഇയ്യക്ക അശ്രഫിന്റെ കഥ പറഞ്ഞു. സങ്കടത്തിന്റെ ഒരു വലിയ നിശ്വാസം.

അശ്രഫിന്റെ മകന്റെ ഫോണ്‍ വരുമ്പോള്‍ ഇയ്യക്ക വീട്ടിലായിരുന്നു; ധനലക്ഷ്മി ആസ്പത്രി വരെ വരണം. ഉപ്പാക്ക് പിന്ന്യം സുഖൂല്ലാതായി.
അപ്പോള്‍ കണ്ണൂരിലെ പ്രാദേശിക ചാനലില്‍ ജോലി ചെയ്യുകയായിരുന്നു അശ്രഫ്. ജോലിക്കിടയില്‍ തലകറങ്ങി വീണപ്പോഴും ആദ്യം വിളി വന്നത് ഇയ്യക്കാക്കാണ്. ആശുപത്രിയിലെത്തിച്ച് പരിശോധന കഴിഞ്ഞ് പേടിക്കാനൊന്നുമില്ലെന്ന ഡോക്ടറുടെ ആശ്വാസ വാക്കും കേട്ട് വീട്ടില്‍ കൊണ്ടാക്കിയതായിരുന്നു. പക്ഷേ വീണ്ടും അശ്രഫിന് തളര്‍ച്ചയനുഭവപ്പെടുകയായിരുന്നു. രണ്ടു കുട്ടികളുമായി ഭാര്യ ഐ.സി.യു വിനു മുന്നില്‍ തളര്‍ന്നു നില്‍ക്കുന്നു.

രോഗം ഗുരുതരമാണെന്നേ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുള്ളൂ. ആഴ്ചകളോളം മംഗലാപുരത്തെ ചികില്‍സ. എല്ലാ വഴികളും അടഞ്ഞപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്. രോഗം മസ്തിഷ്‌കാഘാതമാണെന്നു തിരിച്ചറിഞ്ഞിട്ടും പ്രതീക്ഷ കൈവിടാതെ ഭാര്യയും കൂട്ടുകാരും.

അശ്രഫിന്റെ മുഖം ചെരിഞ്ഞുനോക്കുന്നിടക്ക് അശ്രഫിന്റെ ഒരു പുസ്തകമുണ്ടായിരുന്നു. അശ്രഫിന്റെ ചിരിക്കുന്ന മുഖമുള്ള അശ്രഫ് ആഡൂരിന്റെ തിരഞ്ഞെടുത്ത കഥകള്‍. അശ്രഫ് കണ്ണുതുറന്നാല്‍ ആ പുസ്തകം കാണണം. അടങ്ങാത്ത പ്രത്യാശയും പ്രതീക്ഷയുമാണ് ആ പുസ്തകം അശ്രഫിന്റെ ഭാര്യക്കും കൂട്ടുകാര്‍ക്കും. ആരുമില്ലാത്തപ്പോള്‍ അതിലെ കഥകള്‍ അശ്രഫ് കേള്‍ക്കെ വായിച്ചുകൊടുക്കും. പ്രതീക്ഷകള്‍ സിറാത്ത് പാലത്തിലൂടെ നടക്കുമ്പോള്‍ അങ്ങനെ നിസ്സാരമെന്ന് തോന്നാവുന്ന ചില പ്രത്യാശകള്‍ നമ്മളെകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കും.
അതിനിടെ കൂട്ടുകാര്‍ ചേര്‍ന്ന് അശ്രഫിനൊരു വീടുണ്ടാക്കി. സ്നേഹത്തിന്റെ മധുരം ചേര്‍ത്ത് ഒരു കഥവീട്. അതിനകത്ത് ഒരു വലയി സങ്കടക്കഥയായി, അശ്രഫ് നാല് വര്‍ഷത്തോളം ആ കിടപ്പങ്ങനെ കിടന്നു.

സൗഹൃദത്തിന്റെ വലിയമധുരം കാണിച്ചുതരാനായിരുന്നോ അശ്രഫ് ഇങ്ങനെ മിണ്ടാതെ കിടന്നത്. അശ്രഫ്, നിന്നിലെ നന്മയാണോ ഇത്രയും നല്ല ചങ്ങാതിമാരെ നിനക്ക് തന്നത്. ഇയ്യക്കയെ പോലൊരു ചെങ്ങാതി പോരെ ജീവിതത്തില്‍. വിനോദേട്ടനെ പോലെ, കണ്ണൂരിലെ സഹൃദയരായ എഴുത്തുകാരെപ്പോലെ ജീവിതത്തിലെ സങ്കടങ്ങളെയെല്ലാം മായ്ച്ചുകളയാനും വലിയ സൗഹൃദത്തിന്റെ സൗഭാഗ്യങ്ങള്‍.

ഇയ്യക്കയോട് ഇടക്കിടെ അശ്രഫിനെ കുറിച്ച് തിരക്കാറുണ്ട്. പ്രതീക്ഷ അസ്തമിച്ചിരുന്നു എല്ലാവര്‍ക്കും. അശ്രഫിന്റെ മകന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി ലഭിച്ച വാര്‍ത്തയാണ് അതിനിടക്ക് അശ്രഫുമായി ബന്ധപ്പെട്ട് കേട്ട ഏറ്റവും നല്ല വാര്‍ത്ത.

ഒരാളുടെ മരണം ആശ്വാസമെന്ന് പറയാന്‍ പാടുണ്ടോ എന്നറിയില്ല, പ്രിയ അശ്രഫ്, നിന്റെ മരണം നിന്നെ സംബന്ധിച്ചിടത്തോളമെങ്കിലും വലിയ ആശ്വാസമാണെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ സമാധാനിക്കാന്‍ ശ്രമിക്കുമ്പോളും കണ്ണില്‍ വെള്ളം നിറയുന്നതെന്താണ് ചെങ്ങാതീ. പരിപാരം മെഡിക്കല്‍ കോളജില്‍ കണ്ട ‘കോലം’ മറക്കാന്‍ തിരഞ്ഞെടുത്ത കഥകളുടെ കവര്‍ ചിത്രത്തില്‍ നോക്കിയിരിക്കുകയാണ് ഞാന്‍. പ്രിയ സുഹൃത്തേ, എല്ലാ സങ്കടങ്ങള്‍ക്കും ശാന്തിയുണ്ടാവട്ടെ. സമാധാനത്തിന്റെ സ്വര്‍ഗത്തില്‍ ചിരിച്ചുകൊണ്ട് കണ്ടുമുട്ടാനാവട്ടെ.
പ്രാര്‍ഥനകള്‍.

…………………………………………………………………………………………………………………….. മരണത്തിന്റെ മണമുള്ള വീട് ആണ് അശ്രഫിന്റെ ആദ്യ കഥ. പിന്നീട് കരഞ്ഞുപെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികള്‍, പെരുമഴയിലൂടൊരാള്‍, മരിച്ചവന്റെ വേരുകള്‍ തുടങ്ങി നിരവധി കഥകള്‍ പുറത്തുവന്നു.

മലയാളത്തിന്റെ കഥാകൃത്ത് ടി പത്മനാഭന്റെ പ്രശംസ ഏറ്റുവാങ്ങിയ അശ്രഫിന്റെ കഥകള്‍ പിന്നീട് മുന്‍നിര ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി. മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പാമ്പന്‍ മാധവന്‍ അവാഡ്. ജീവകാരുണ്യ ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള എ.ടി ഉമ്മര്‍ മാധ്യമ പുരസ്‌കാരം, കൂടാതെ മുന്നോളം ഡോക്യുമെന്ററികള്‍ ചെയ്യുകയും അവക്ക് അവാഡുകള്‍ ലഭിച്ചിട്ടുണ്ട്. 2015 ഫെബ്രുവരി 23 ന് മാധ്യമപ്രവര്‍ത്തകനായിരിക്കെയാണ് പക്ഷാഘാതം ബാധിച്ചത്. ചികിത്സക്ക് ശേഷവും പൂര്‍ണ്ണമായി ഭേധമാവാത്ത രോഗവുമായി അന്ന് മുതല്‍ അര്‍ദ്ധ ബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending