Connect with us

More

നാടകീയതകള്‍ക്കൊടുവില്‍ ലയണ്‍സ് വീണു; മുംബൈക്ക് അപ്രതീക്ഷ വിജയം

Published

on

 

ഐ.പി.എല്‍ പത്താം സീസണിലെ ഏറ്റവും നാടകീയ നിമിഷങ്ങള്‍ സമ്മാനിച്ച മത്സരമായിരിക്കും ഇന്നലെ നടന്ന മുംബൈ-ഗുജറാത്ത് പോരാട്ടം. 154 എന്ന താരതമ്യേന നിസ്സാരമെന്ന് തോന്നിക്കുന്ന വിജയലക്ഷ്യം മുംബൈക്ക് മുന്നില്‍ ഗുജറാത്ത് ഉയര്‍ത്തിയപ്പോള്‍ കളി കണ്ടിരുന്നവര്‍ വിരസമായ ഒരു കളിയാവുമെന്ന് കരുതി. എന്നാല്‍ മത്സരം കാണികള്‍ക്ക് സമ്മാനിച്ചത് ഉദ്വേഗങ്ങള്‍ നിറഞ്ഞ കാഴ്ച വിരുന്ന്.
154 വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത ഓവറില്‍ 153 എത്തിക്കാനേ കഴിഞ്ഞുള്ളൂ. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മുംബൈക്ക് വേണ്ടി ക്രീസിലിറങ്ങിയത് കീറോണ്‍ പൊള്ളാര്‍ഡും കൂട്ടാളിയും. നാടകീയതകള്‍ വീണ്ടും ബാക്കി. ഗുജറാത്തിന് വേണ്ടി ബോള്‍ ചെയ്ത ജെയിംസ് ഫോക്‌നര്‍ക്ക് ആറ് പന്ത് തികച്ചും എറിയേണ്ടി വന്നില്ല. അതിന് മുമ്പേ രണ്ട് വിക്കറ്റുകള്‍ പുറത്ത്. അതോടെ സൂപ്പര്‍ ഓവര്‍ നിയമപ്രകാരം ഒരു പന്ത് ശേഷിക്കെത്തന്നെ മുംബൈയുടെ അവസരം തീര്‍ന്നു. സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രം.

സൂപ്പര്‍ ഓവറില്‍ ഗുജറാത്തിന് വേണ്ടി ക്രീസിലെത്തിയത് ഫിഞ്ചും ബ്രണ്ടന്‍ മക്കല്ലവും. മുംബൈക്ക് വേണ്ടി പന്തെറിയാനെത്തിയ ബൂമ്രയുടെ ആദ്യ പന്ത് തന്നെ നോ ബോള്‍. എന്നാല്‍ ഫ്രീഹിറ്റ് മുതലാക്കാമന്‍ ഫിഞ്ചിനുമായില്ല. സിംഗിള്‍ കൊണ്ട് തൃപ്്തിയടയേണ്ടി വന്നു. അടുത്തത് വൈഡ് ബോള്‍. എക്‌സ്ട്രാസ് കൊടുത്ത് കളി ജയിപ്പിക്കുമെന്ന് തോന്നിയിടത്ത് നിന്ന് വീണ്ടും ട്വിസ്റ്റ്. വളരെ ശ്രദ്ധിച്ച് പന്തെറിഞ്ഞ ബൂംമ്ര ഓവര്‍ അവസാനിപ്പിച്ചപ്പോള്‍ അഞ്ച് റണ്‍സ് വിജയം മുംബൈയുടെ പോക്കറ്റില്‍.

നേരത്തെ ടോട്ടല്‍ സ്‌കോര്‍ സെഞ്ച്വറി കടക്കില്ലെന്ന തോന്നിച്ചിടത്ത് നിന്ന് 153 എന്ന ഭേദപ്പെട്ട സ്‌കോറില്‍ ഗുജറാത്ത് പോരാട്ടം അവസാനിപ്പിച്ചിരുന്നു. മുംബൈക്ക് പൊരുതാനുള്ള സ്‌കോര്‍ ഇല്ലെന്ന തോന്നല്‍ പതിയെപ്പതിയെ മാഞ്ഞു. 43 പന്തില്‍ 70 റണ്‍സ് നേടിയ പാര്‍ഥിവ് പോന്നതോടെ മുംബൈ തകരാന്‍ തുടങ്ങി. കൂറ്റനടി കൊണ്ട് കളി ജയിപ്പിക്കുമെന്ന തോന്നല്‍ മാത്രം അവശേഷിപ്പിച്ച് കീറോണ്‍ പൊ്ള്ളാര്‍ഡും മടങ്ങി. ശേഷം ഗുജറാത്തിന്റെ ഫീല്‍ഡര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ റണ്‍ ഔട്ടും മറ്റുമായി കളി ആര്‍ക്കൊപ്പമെന്നറിയാതെ ആടിയുലഞ്ഞ് നീങ്ങി. അവസാനം സൂപ്പര്‍ ഓവര്‍ എന്ന അസുലഭ കാഴ്ച വിരുന്നൊരുക്കി മത്സരം സമനിലയില്‍.
സൂപ്പര്‍ ഓവറിലും ഭാഗ്യം തുണക്കാത്ത ഗുജറാത്ത വിധിക്ക് മുമ്പില്‍ തോല്‍വി സമ്മതിച്ച് കീഴടങ്ങിയതോടെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് ഗുഡ്‌നൈറ്റ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending