Connect with us

kerala

എല്ലാവര്‍ക്കും ക്രസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുനവ്വറലി തങ്ങള്‍

മലപ്പുറം വേങ്ങര കാരത്തോട് ഫാത്തിമ മാതാ ചര്‍ച്ചിലെ ഫാദര്‍ ജോസഫ് പാലക്കാട് അച്ഛനെയും പള്ളി ഭാരവാഹികളേയും മക്കളോടൊപ്പം ചെന്ന് കണ്ട് അദ്ദേഹം ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു

Published

on

മലപ്പുറം: എല്ലാവര്‍ക്കും ക്രസ്തുമസ് ആശംസകള്‍ നേര്‍ന്ന സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറം വേങ്ങര കാരത്തോട് ഫാത്തിമ മാതാ ചര്‍ച്ചിലെ ഫാദര്‍ ജോസഫ് പാലക്കാട് അച്ഛനെയും പള്ളി ഭാരവാഹികളേയും മക്കളോടൊപ്പം ചെന്ന് കണ്ട് അദ്ദേഹം ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

മലപ്പുറം വേങ്ങര കാരത്തോട് ഫാത്തിമ മാതാ ചര്‍ച്ചിലെ ഫാദര്‍ ജോസഫ് പാലക്കാട് അച്ഛനെയും പള്ളി ഭാരവാഹികളേയും മക്കളോടൊപ്പം ചെന്ന് കണ്ട് ക്രിസ്തുമസ് ആശംസിച്ചു.
എന്റെ എല്ലാ സഹോദരീ സഹോദരമാര്‍ക്കും ക്രിസ്തുമസ് സ്‌നേഹാശംസകള്‍ നേരുന്നു !!
പരസ്പര ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ചരിത്ര ചിത്രങ്ങളാണ് കേരളത്തിലെ മുസ്ലിം ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് പങ്കു വെയ്ക്കാനുള്ളത് . പൊതുവെ വിശ്വസിക്കപ്പെടുന്നത് പ്രകാരം എ. ഡി 52 ല്‍ സെന്റ് തോമസ് വന്നിറങ്ങിയത് കൊടുങ്ങല്ലൂര്‍ എന്നറിയപ്പെടുന്ന പഴയ മുസ്സിരിസില്‍ ആയിരുന്നു . നൂറ്റാണ്ടുകള്‍ക്ക് ശേഷം അതേ കൊടുങ്ങല്ലൂരില്‍ തന്നെയാണ് മാലിക് ബ്‌നു ദീനാര്‍ (റ) ഉം സംഘവും ഇസ്‌ലാം മതത്തിന്റെ സന്ദേശവുമായി മലയാളക്കരയില്‍ വന്നിറങ്ങിയത് . കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളിയും ക്രിസ്ത്യന്‍ ദേവാലയവും സ്ഥാപിക്കപ്പെട്ടത് അതേ കൊടുങ്ങല്ലൂരില്‍ തന്നെ .
അവിടുന്ന് തുടങ്ങുന്നു ഇരു സമുദായങ്ങളുടെ സ്‌നേഹ ബന്ധങ്ങളുടെ ചരിത്രം . ഈ രണ്ടു ചരിത്ര സന്ദര്ഭങ്ങളിലും കേരളത്തിലെ ഹൈന്ദവ രാജ വംശങ്ങളുടെ ആശിര്‍വാദമുണ്ടായിരുന്നു എന്നത് മറ്റൊരു സവിശേഷത . പല വഴികളിലൂടെ ഒഴുകി വന്ന അരുവികള്‍ ഒരു പുഴയായി മാറുന്നത് പോലെ സമാധാന പ്രിയരായ കേരളീയ പൊതു സമാജം സഹ്യനിപ്പുറം രൂപപ്പെട്ടത് അങ്ങനെയാണ് .

വര്‍ഗ്ഗീയ ചിന്തകള്‍ക്കും ഭിന്നതകള്‍ക്കും ഇടം കൊടുക്കാതെ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നാം ഒരുമിച്ചു നിന്നു . നാടിനു വേണ്ടി ജനാധിപത്യത്തില്‍ പരസ്പരം സഹകരിച്ചു . നാട്ടില്‍ വിദ്യാഭ്യാസപരമായും സാമൂഹികമായും മാറ്റങ്ങളുണ്ടാക്കി . പരസ്പരം കലഹിക്കാതെ പള്ളികളും പള്ളിക്കൂടങ്ങളും നിര്‍മ്മിച്ചു . പുതു തലമുറ പട്ടിണിയുടെ ഇന്നലെകളെ പുറകിലേക്ക് തള്ളി മാറ്റി ജോലി തേടി പല നാടുകളിലേക്കും പോയി . അര മുറുക്കിയെടുത്തും തങ്ങളുടെ മക്കളെ പഠിപ്പിച്ച ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ആതുര രംഗത്തേക്ക് ഒരുപാട് നഴ്‌സുമാര്‍ ഉണ്ടായി . അവര്‍ പുതു ജീവിതം തേടി യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുറച്ചു പേര്‍ മിഡില്‍ ഈസ്റ്റിലേക്കും കുടിയേറി . സിലോണിലേക്കും ബര്‍മ്മയിലേക്കും ഇറാനിലേക്കും ശേഷം ഗള്‍ഫിലേക്കും പ്രവാസം തേടി പോയ കേരളത്തിലെ മുസ്ലിം സമുദായം അവരുടെ മക്കള്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കി ഗള്‍ഫില്‍ മെച്ചപ്പെട്ട സാധ്യതകള്‍ തേടി . ഇരു സമുദായങ്ങളുടെ പുതു തലമുറകള്‍ അതാത് സമൂഹങ്ങളെ മാത്രമല്ല , അവരുടെ ജന്മ നാടിനെയും സമ്പന്നമാക്കി . അതിന്റെ അലയൊലികള്‍ സാമൂഹിക രംഗത്ത് ഏറെ പ്രകടമാണ് .
ഈ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് കേരളത്തിലെ സമാധാനപരമായ സാമൂഹിക അന്തരീക്ഷത്തിനു വലിയ പങ്കുണ്ട് . പരസ്പരം പോരാടിച്ചല്ല മറിച്ച് സ്‌നേഹിച്ചും ആശ്ലേഷിച്ചും ആരോഗ്യ പരമായി മത്സരിച്ചുമാണ് ഒരു സമൂഹമെന്ന നിലക്ക് നാം മലയാളികള്‍ ഇതുവരെയും എത്തിയത് .

ഭാവിയിലും ഈ സ്‌നേഹ ബന്ധം തന്നെയായിരിക്കണം നമ്മുടെ കൈമുതല്‍ . അതിനിടയിലേക്ക് കുപ്രചരണങ്ങളുമായി ഇറങ്ങി വന്ന് സമുദായ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ ചില താത്പ്പരകക്ഷികള്‍ ശ്രമിക്കുന്ന കാലം കൂടിയാണിത് . അത് നാം തിരിച്ചറിയണം . നാടിനു വേണ്ടി, നമുക്ക് വേണ്ടി നാം ഇനിയും ഒരുമിച്ച് നില്‍ക്കണം . മനസ്സ് തുറന്ന് ഹൃദയം കൊണ്ട് സംസാരിക്കണം . തെറ്റിധാരണകളോ ഭയാ ശങ്കകളോ വല്ലതുമുണ്ടെങ്കില്‍ തിരുത്തി പരസ്പര വിശ്വാസം വീണ്ടെടുക്കണം . ആവശ്യമെങ്കില്‍ ഈ കലുഷിത കാലത്തും സ്‌നേഹത്തിന്റെ അദ്ധ്യായം എഴുതാന്‍ ഇരു സമുദായ നേതൃത്വങ്ങളും പരസ്പരം ഇരിക്കണം .
നമ്മെ അകറ്റുവാനുള്ള ഛിദ്ര ശ്രമങ്ങള്‍ ശക്തമായിരിക്കാം;എന്നാല്‍ അകലാതിരിക്കാനുള്ള നമ്മുടെ താല്പര്യം അതിലുമേറെ ശക്തമാണ്.
നവ മാധ്യമങ്ങളും മറ്റു സംവിധാനങ്ങളും വെറുപ്പ് പടര്‍ത്താന്‍ വേണ്ടി വര്‍ഗ്ഗീയ ശക്തികള്‍ ഉപയോഗിക്കുന്ന ഈ കാലത്ത് പ്രിയപ്പെട്ട ക്രിസ്ത്യന്‍ സഹോദരങ്ങളുടെ നേര്‍ക്ക് സ്‌നേഹത്തിന്റെ ഒരു കൈ നീട്ടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ..
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

kerala

‘മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു’, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകും: കെ.സുധാകരന്‍

ഗൾഫിൽ വെച്ചാണ് ഇപി, ബിജെപിയുമായി ചർച്ചനടത്തിയത് അദ്ദേഹം പറഞ്ഞു

Published

on

ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading

kerala

ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം, തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണം: വി ഡി സതീശൻ

ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി

Published

on

കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് നല്‍കി.

ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

 

Continue Reading

Trending