Connect with us

Video Stories

കശ്മീരിലെ മണ്ണും മഞ്ഞും മരങ്ങളും മാത്രമല്ല മനുഷ്യരും ഇന്ത്യയുടെ ഭാഗമാണ്

Published

on

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ആർട്ട്ക്ക്ൾ 370 എടുത്തുകളയാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനം പ്രധാനമായും മൂന്ന് പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.

ഒന്ന്, അത് ഇന്ത്യയുടെ ഭണഘടനയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ് എന്നതാണ്.രാജ്യത്തിന്റെ ഭരണഘടനയിൽ വളരെ സൂക്ഷ്മമായ കൂടിയാലോചനകൾക്കും പരിശോധനകൾക്കും ശേഷം എഴുതിചേർത്തതാണ് ആർട്ട്ക്കിൾ 370. ഈ ആർട്ടിക്ക്ൾ ഭരണഘടനയിലേക്ക് എഴുതിച്ചേർക്കുമ്പോൾ കശ്മീരിസമൂഹത്തിന് രാജ്യം നൽകിയ ഒരു ഉറപ്പുണ്ട്.അതാണിപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നത്.ബ്രിട്ടീഷ് ഇന്ത്യയുടേയും വിഭജനാനന്തരം പാക്കിസ്ഥാന്റെയും ഭാഗമാകാതെ നിലനിൽക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു സ്വതന്ത്രരാജ്യമായിരുന്നു കാശ്മീർ.ഇങ്ങനെ സ്വതന്ത്രമായി നിന്നിരുന്ന ഒരു രാജ്യത്തെ ഇന്ത്യയിലേക്ക് ചേർത്തപ്പോൾ അവർക്ക് പ്രത്യേക പദവി നൽകുമെന്ന വാഗ്ദാനം ഉറപ്പായി നൽകിയാണ് നാം അവരെ ഭാരതത്തോട് ചേർത്തത്. ഇത് ഭരണഘടനാപരമായി രാജ്യം അവർക്കു നൽകിയിട്ടുള്ള പരിരക്ഷയാണ്. ആ പരിരക്ഷ എടുത്തു കളയുന്നത് ഭരണഘടനാനുസൃതമായി, കശ്മീർ ജനതയെ വിശ്വാസത്തിലെടുത്ത് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയുടെ എല്ലാ സാധ്യതകളും ആരാഞ്ഞശേഷം വേണമായിരുന്നു.ഭരണഘടനക്കും ജനാധിപത്യത്തിനും ഒരു വിലയും നൽകാതെ എടുത്തിട്ടുള്ള ഈ തീരുമാനം ഭാരതം ഒരു ഫാഷിസ്റ്റ് ഭരണത്തിന്റെ ഏറ്റവും വലിയ കെടുതിയിലേക്ക് നീങ്ങുന്നുവെന്നതിന്റെ നിദർശനമായി മാറുകയാണ്. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളത്രയും പരിഗണിക്കപ്പെടാത്ത, അഥവാ ഇന്ത്യയെന്ന മഹത്തായ ആശയം ഇല്ലാതാവുന്നു എന്ന ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് ഇതിന്റെ ഒന്നാമത്തെ പ്രത്യാഘാതം.

രണ്ട്, ദേശീയ, അന്തർദേശീയ തലത്തിൽ ഈ തീരുമാനം ഇന്ത്യയുടെ ചില ഇടപെടലുകൾക്ക് പ്രതിബന്ധമായി മാറും. ജമ്മു & കശ്മീർ എന്ന് പറയുന്ന പ്രദേശം മൂന്ന് രാജ്യങ്ങൾക്കിടയിലാണ് ഇപ്പോൾ ചിതറപ്പെട്ട് കിടക്കുന്നത്.പാക്കധീന കശ്മീർ ഒരു ഭാഗം.1963ലെ യുദ്ധത്തിൽ ചൈന കയ്യടക്കിയ മറ്റൊരു ഭാഗം.പിന്നെ ഇന്ത്യയുടെ കയ്യിലുണ്ടായിരുന്ന ശേഷിച്ചൊരു ഭാഗം. ഈ മൂന്ന് ഭാഗങ്ങളും ചേർന്ന കശ്മീരായിരുന്നു രാജാ ഹരിസിംഗ് പ്രത്യേക അവകാശത്തോടെ ഇന്ത്യക്ക് നൽകാമെന്നേറ്റ രാജ്യം. ആ ഒരു ഭാഗമാണ് ഇന്ന് നാം കാണുന്ന നമ്മുടെ രാജ്യത്തിന്റെ ഭാഗമായ, നമ്മുടെ ഭൂപടത്തിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന കാശ്മീർ.ഇപ്പോൾ ഇന്ത്യ അതിന്റെ ഭാഗമായ കശ്മീരിൽ അവിടുത്തെ ജനങ്ങളുടെ താൽപര്യ പ്രകാരമല്ലാതെ കൈകടത്തുമ്പോൾ ഇക്കാലമത്രയും ഐക്യരാഷ്ട്രസഭ പോലുള്ള വേദികളിൽ പാക്കധീന കശ്മീരിനു വേണ്ടിയും ചൈന കൈയ്യടക്കിയ കശ്മീരിനു വേണ്ടിയും വാദിച്ചിരുന്ന നാം ഇനി എങ്ങനെ ഐക്യരാഷ്ട്രസഭകളിലും അന്തർദേശീയ വേദികളിലും ആ രണ്ട് കശ്മീരധിഷ്ഠിത പ്രദേശങ്ങളും രാജ്യത്തിന് തിരിച്ചുകാട്ടാൻ വേണ്ടി വാദമുഖങ്ങളുയർത്തും ? കാരണം ആ രണ്ട് രാജ്യങ്ങൾക്കും നമ്മുടെ വാദങ്ങളെ ഖണ്ഡിക്കാൻ ഇപ്പോൾ അവസരമൊരുങ്ങിയിരിക്കുന്നു. ഇന്ത്യ അവരുടെ കയ്യിലുള്ള കശ്മീരിൽ പോലും അവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ, അവരിലേക്ക് സ്വന്തം രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്നുവെന്ന മറുവാദം അവരുയർത്തും. ഇത്തരം ഏകപക്ഷീയ രീതികൾക്ക് തങ്ങളുടെ കൈവശമുള്ള പ്രദേശങ്ങൾ നൽകാനാവിലെന്ന് ചൈനയുടെയും പാക്കിസ്ഥാന്റെയും നിലപാട് അന്തർദേശീയ വേദികളിൽ കുറെ കൂടി സ്വീകാര്യ യോഗ്യമാകും.രാഷ്ട്രാന്തരീയ തലത്തിൽ സംഭവിക്കാവുന്ന വലിയ പ്രത്യാഘാതമാണിത്.

മൂന്ന്, കശ്മീരിന്റെ ഭാവിയാണ്.കശ്മീരിസമൂഹത്തെ തീർത്തും വിശ്വാസത്തിലെടുക്കാത്ത തരത്തിൽ, വാർത്താ വിനിമയ സംവിധാനങ്ങളെ മുഴുവൻ മറച്ചുവെച്ച് ഒരു സുപ്രഭാതത്തിൽ കേന്ദ്രഭരണ പ്രദേശമാക്കി അവിടം മാറ്റിയപ്പോൾ അവർ ഇനി ഇന്ത്യയോട്, ഇവിടുത്തെ ജനാധിപത്യ പ്രക്രിയയോട്, ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തോട് മാനസ്സികമായി എത്രത്തോളം ഐക്യം പുലർത്തും എന്നുള്ള വലിയൊരു ആശങ്കയുണ്ട്. അതിനപ്പുറം അവരുടെ വിയോജിപ്പുകളോട് ഭരണകൂടം സ്വീകരിക്കുന്ന ആക്രമണ രീതി വംശീയ ഉന്മൂലനം അല്ലെങ്കിൽ കൂട്ടക്കൊല പോലുള്ള സാധ്യതകളാണ് തുറന്നിടുന്നത്. ഈ മൂന്ന് പ്രത്യാഘാതങ്ങളാണ് കശ്മീർ വിഷയത്തിൽ നമുക്ക് മുമ്പിലുള്ളത്.

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്.കശ്മീരിലെ മണ്ണും മഞ്ഞും മരങ്ങളും മാത്രമല്ല മനുഷ്യരും ഇന്ത്യയുടെ ഭാഗമാണെന്ന് നമുക്ക് തോന്നുന്നതോടൊപ്പം അതവരെ ബോധ്യപ്പെടുത്താനും നമുക്ക് കഴിയണം.അതവരെ ബോധ്യപ്പെടുത്തി അവരെ രാജ്യത്തിന്റെ ഭാഗമാക്കാൻ സാധിച്ചിരുന്നുവെങ്കിൽ അതാകമായിരുന്നു നമ്മുടെ ഏറ്റവും വലിയ രാഷ്ട്രീയ വിജയം. തോക്കിൻ മുനമ്പിലെ ഇപ്പോഴത്തെ നയതന്ത്രം എത്രത്തോളം വിജയിക്കുമെന്ന് ആശങ്കയുണ്ട്. സുപ്രീം കോടതി ഈ ഭരണഘടന ലംഘനത്തെ തിരസ്കരിക്കുമെന്ന് തന്നെയാണ് ജനാധിപത്യവിശ്വാസികൾ പ്രതീക്ഷിക്കുന്നത്.. പ്രാർത്ഥനകൾ..

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending